എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും അനുസരിച്ച് ആഫ്രിക്കയിലെ നൈല്‍ നദിയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. 6,650 കിലോമീറ്ററിലാണ് നദി നീണ്ട് കിടക്കുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ നദി ആമസോണ്‍ നദിയാണ്. എന്നാല്‍ ആമസോണ്‍ നദിയാണ് ലോകത്തിലെ ഏറ്റവും വലിയ നദിയെന്ന് വാദിക്കുന്നവരുമുണ്ട്. ഇതിന് ഉത്തരം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര പര്യവേക്ഷകര്‍.
2024 ഏപ്രിലില്‍ ആമസോണ്‍ നദിയില്‍ അന്താരാഷ്ട്ര ഗവേഷകരും പര്യവേക്ഷകരും പഠനം നടത്തും. ഗവേഷക സംഘം 7,000 കിലോമീറ്ററോളം ദൂരമാകും യാത്ര ചെയ്യുക. നൈല്‍ നദിയെ ഒരു പുഴുവിനോട് ഉപമിച്ചാല്‍ ആമസോണ്‍ നദി അനക്കോണ്ടയാണെന്നും അത്രമാത്രം രഹസ്യങ്ങളാണ് പുറത്തുവരാനുള്ളതെന്നും ബ്രസീലിയന്‍ പര്യവേക്ഷണ ഗവേഷകനായ യൂറി സനദ പറഞ്ഞു. നൈല്‍ നദിയിലേക്കാള്‍ നാലിരിട്ടി വെള്ളമാണ് ആമസോണ്‍ നദി വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ ലോകത്തിലെ നീളം കൂടിയ നദി ഏതെന്ന ചോദ്യത്തിനായുള്ള ഉത്തരം കണ്ടെത്താന്‍ കൂടുതല്‍ പര്യവേക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ നദിയുടെ ഉത്ഭവം സംബന്ധിച്ച് ലോകത്ത് ഇന്നും തര്‍ക്കം നിലനില്ക്കുന്നു. തെക്കന്‍ പെറുവിലെ അപുരിമാക് നദിയുടെ ഉത്ഭവസ്ഥാനത്തെ നദിയാണ് ഇതിന്റെ തുടക്കമെന്നാണ് പരമ്പരാഗതമായി ഗവേഷകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ ഈ സിദ്ധാന്തത്തെ എതിര്‍ക്കുന്നവരാണ്. വടക്കന്‍ പെറുവിലെ മാന്താരോ നദിയുടെ വിദൂരത്താണ് ഇതിന്റെ ഉറവിടമെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. മാപ്പുകള്‍, ഹൈഡ്രോഗ്രാഫുകള്‍ മുതലായവ ശേഖരിക്കുമ്പോള്‍ മറ്റൊരു നദി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ഇതിന്റെ വസ്തുതകളിലേക്കാണ് ശാസ്ത്രലോകം പര്യവേക്ഷണം നടത്തുന്നത്.
പെറു, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളിലൂടെ ആമസോണ്‍ നദിയുടെ ഗതി പിന്തുടരുന്നതാണ് ആസൂത്രിത പര്യവേഷണം. പെറുവിയന്‍ ആന്‍ഡീസില്‍ പുതുതായി കണ്ടെത്തിയ സ്രോതസ്സായ മാന്റാരോ നദിയില്‍ നിന്നാണ് ദൗത്യം ആരംഭിക്കുക. ചങ്ങാടത്തില്‍ മാന്താരോയുടെ റാപ്പിഡുകള്‍ നാവിഗേറ്റ് ചെയ്യുന്നതാണ് ആദ്യ ഘട്ടം. തുടര്‍ന്ന് 2025-ന്റെ തുടക്കത്തില്‍ ആമസോണിന്റെ പരമ്പരാഗത ഉറവിടമായ പെറുവിലെ അപുരിമാക് നദിയില്‍ നിന്ന് മറ്റൊരു സംഘം പര്യവേഷണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: