Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അജ്ഞനായുള്ളവന് ലോകം ദുഃഖമയം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Oct 5, 2023, 09:13 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ജ്ഞാനവാസിഷ്ഠത്തിലൂടെ

 

ബുദ്ധിമാനായ രാമചന്ദ്രന്‍ മുനീന്ദ്രനോട് ‘അത്യന്തം സാന്ദ്രതയെ പ്രാപിച്ചുള്ള അജ്ഞാനമാകുന്ന സ്ഥാവരം മുതലായ വിഗ്രഹമാര്‍ന്നുകൊണ്ട് മേവുന്നതെപ്രകാരമാണ്?’ എന്നു ചോദിച്ചു. ‘വനജായതനേത്ര! കേട്ടുകൊണ്ടാലും,’ എന്നു മുനിനായകന്‍ കനിവോടെ ഉത്തരം പറഞ്ഞു, ‘നിര്‍മ്മനസ് എന്ന അവസ്ഥയേതും പ്രാപിച്ചിടാതെയും മനസ്ത്വത്തില്‍നിന്ന് വിച്യുതമായും മദ്ധ്യസംസ്ഥമാകുന്ന മൗര്‍ഖ്യരൂപത്തെ ആശ്രയിച്ച് ഈ ചിത്ത് വൃക്ഷാദികളില്‍ സ്ഥിതിചെയ്തീടുന്നു.’ ഇങ്ങനെ കേട്ടനേരം ശ്രീരാമചന്ദ്രന്‍ ഉണര്‍ത്തിച്ചു, ‘ചിത്തത്വത്തിങ്കല്‍നിന്നു വിച്യുതയായീടുന്ന ചിത്ത് വൃക്ഷാദികളില്‍ സ്ഥിതിചെയ്തീടുമ്പോള്‍ മുക്തിസിദ്ധിച്ചുകൊള്‍വാന്‍ ഏറ്റമെളുപ്പമുണ്ടെന്നു ഉള്ളില്‍ ഞാന്‍ ചിന്തിച്ചീടുന്നു ഗുരോ!’ ശ്രീരാമചന്ദ്രന്റെ വാക്യമിങ്ങനെ കേട്ടു മുനീന്ദ്രന്‍ പിന്നെയും പറഞ്ഞു, ‘സുപ്
തപുര്യഷ്ടക(ഉറങ്ങുന്ന ജീവാത്മാവ്)മായി സുഖദായിനിയായി ചിത്ത് സ്ഥാവരങ്ങളിലെന്നും, നീ ഓര്‍ത്തുകൊണ്ടീടുക, മൂകാന്ധജഡന്മാരില്‍ ചേര്‍ന്നീടുന്നതുപോലെ സത്താമാത്രേണ വര്‍ത്തിക്കുന്നു.’ എന്നതു കേട്ടനേരം ശ്രീരാമചന്ദ്രന്‍ വിധിനന്ദനനായ വസിഷ്ഠനോട് പിന്നെയും ചൊദിച്ചു, ‘സ്ഥാവരങ്ങളില്‍ സത്താമാത്രമായ രൂപതയോടുംകൂടി മേവീടുന്ന ചിത്തത്തെ വന്നീടുകില്‍ കൈവല്യമെന്നുള്ള ദൂരത്തല്ലെന്നേവം ഞാന്‍ ഉള്ളില്‍ കരുതുന്നു മാമുനേ!’ ഇങ്ങനെ രാമചന്ദ്രന്റെ വാക്കുകള്‍ കേട്ടനേരം മുനീശ്വരന്‍ പിന്നെയും പറഞ്ഞു, ‘ലോകത്തെപ്പറ്റി നന്നായി പര്യാലോചനചെയ്തു ചേരുന്ന പരമാര്‍ത്ഥ നിശ്ചയം മൂലം ബുദ്ധിപൂര്‍വകം സത്താസാമാന്യബോധം ഉണ്ടാകാം. അത് അനന്തമാകുന്ന കൈവല്യമാണെന്ന് ഓര്‍ത്താലും. സാരജ്ഞമൗലേ! ചിത്തത്തില്‍ വിചാരിച്ചുകൊണ്ട് പാരിച്ച വാസനയെ ദൂരത്തുകളഞ്ഞ് സത്താസാമാന്യരൂപമായീടുന്നതുതന്നെ മുക്തിയെന്ന് സത്തുക്കള്‍ പറയുന്നു. ശാസ്ത്രങ്ങള്‍ വായിച്ച് ആര്യന്മാരാകും ജനങ്ങളോടൊത്തു ചിന്തിച്ചു നിത്യം ആഭ്യാസവാസനകൊണ്ട് സത്താസാമാന്യനായി ഭവിപ്പതുതന്നെ മുക്തിയാകുന്നതെന്നു നീ ഉള്ളില്‍ ധരിക്ക. അങ്കുരം ബീജത്തിങ്കലെന്നതുപോലെ വാസനയുള്ളതില്‍ സുപ്തമായി മന്ദയായി സ്ഥിതിചെയ്യുന്നത് സത്തുക്കള്‍ സുഷുപ്തിയെന്നേവം പറയുന്നു. ആയത് വീണ്ടും ജന്മമുണ്ടാക്കുന്നതത്രെ. ഉള്ളില്‍ മനോവ്യാപാരം നിലീനമായി സുപ്തവാസനയായിട്ടുള്ള ഒരു സുഷുപ്തി, നീ ധരിക്ക, ജഡധര്‍മ്മത്വം മൂലം ജന്മദുഃഖങ്ങള്‍ക്ക് ഹേതുവായീടുന്നു. സ്ഥാവരാദികളായുള്ള ഈവകയഖിലവും ജഡധര്‍മ്മികളായീടുന്നു. നീ സുഷുപ്തിയെ പ്രാപിച്ചിട്ട് ഇവ വീണ്ടും വീണ്ടും ജന്മയോഗ്യങ്ങളായിത്തീര്‍ന്നീടുന്നു. വിത്തിനകത്തു പുഷ്പം എങ്ങനെ വര്‍ത്തിച്ചീടുന്നു, മൃത്തികാ(മണ്ണ്)സമൂഹത്തില്‍ ഘടം എങ്ങനെയോ എന്നതുപോലെ സ്ഥാവരങ്ങളില്‍ വാസനാജാലം വര്‍ത്തിക്കുന്നു. വാസനയും വാസനക്കുള്ള ബീജമാകുന്ന അജ്ഞാനവും യാതൊന്നിലുണ്ടാകുന്നവോ ആയത് സുഷുപ്തത്വംതന്നെയാകുന്നു. തുര്യമല്ല, മായമല്ല, അതു മുക്തിക്കു ഉതകീടുകയില്ല. ഉള്ളില്‍ ബീജമില്ലാത്ത ശുദ്ധവാസന യാതൊന്നില്‍ വര്‍ത്തിച്ചീടുന്നുവോ ആയത് കൈവല്യം നല്‍കീടുന്നതായ തുര്യമെന്നു പറയപ്പെടുന്നു. ആശുശുക്ഷണി (അഗ്നി), പിന്നെ രോഷം, ആമയം, സ്‌നേഹം, വൈരി, കുടം എന്നിവയുടെ ശേഷം സ്വല്പമാണെന്നാകിലും അല്പമായി വാസന ബാധിച്ചിടും. വാസനയെയും അതിന്റെ ബീജത്തെയും പെട്ടെന്നു ദഹിപ്പിച്ച് സത്താസാമാന്യരൂപവാനായി (ആത്മരൂപവാന്‍) വര്‍ത്തിക്കുന്ന മനുഷ്യനു ദേഹമുണ്ടെങ്കിലും ഇല്ലെന്നാകിലും പിന്നീട് ദുഃഖമെന്നത് ഒരുകാലത്തും ഉണ്ടായിവന്നീടുകയില്ലെന്ന് ഉള്ളില്‍ ധരിക്കുക.

ബ്രഹ്മചൈതന്യരൂപയാകിയ ചിത്തിന്റെ ശക്തി വാസനാബീജരൂപിണിയായീടുന്നു എന്നോര്‍ക്കുക. നിദ്രാഹേതുകമാകുന്ന അതിന്റെ ദര്‍ശനം വിദ്വാന്മാര്‍ അവിദ്യയെന്നു പറയുന്നു. അവിദ്യയുടെ മുഖ്യഭാഗമായി ശുദ്ധസ്വരൂപമായി വിളങ്ങീടുന്ന, വിദ്യയാല്‍ അന്യമായീടുന്ന ഒരു ഭാഗമാകുന്ന അവിദ്യയെ അന്യോന്യഹര്‍ഷംമൂലം രണ്ടും നശിച്ച് മംഗളം സമുത്ഭവിച്ചീടുന്ന കാലത്തോളം മഹാമതേ! മങ്ങാതെ ദഹിപ്പിച്ചുകൊള്ളണം. അവിദ്യയെന്നത് ഓര്‍ക്കില്‍ ബ്രഹ്മമല്ലിജ്ജഗത്ത്, എന്നിവണ്ണം ഹൃദയത്തില്‍ ചേരുന്ന നിശ്ചയംതന്നെ. മാരാരിപ്രമുഖന്മാരായ ദേവന്മാര്‍ക്കും നാരദാദികളായ ഋഷിസംഘാതത്തിനും ഹൃത്താരിലുള്ള നിശ്ചയം നിഷ്‌കല്‍മഷം ഉത്തമനാകും നിനക്ക് ഉണ്ടായിവന്നീടട്ടെ. ‘ശങ്കരാദികളായോര്‍ (മഹാദേവന്‍ ആദിയായവര്‍) ഏതു നിശ്ചയംകൊണ്ട് സങ്കടംവിട്ടു ജീവന്മുക്തരായി വര്‍ത്തിക്കുന്നു, അതിനെ കൃപയോട് അരുള്‍ചെയ്യണം.’ എന്നു മതിമാനായ ശ്രീരാഘവന്‍ ചോദിച്ചനേരം വിശിഷ്ടന്മാരില്‍ അഗ്രഗണ്യനാകുന്ന മുനീശ്വരന്‍ വസിഷ്ഠന്‍ സകൗതുകം ഉത്തരം പറഞ്ഞു. ‘അല്പവും വിസ്താരവുമായുള്ള ജഗജ്ജാലം നിഷ്‌കളങ്കമായിടും ബ്രഹ്മംതന്നെ. ബ്രഹ്മമാകുന്നു ബോധം, ബ്രഹ്മമാകുന്നു ലോകം, ബ്രഹ്മമാണാകാശാദിയാകുന്ന മഹാഭൂതങ്ങള്‍, ബ്രഹ്മമായീടുന്നു ഞാന്‍, ബ്രഹ്മമാണെന്റെ ശത്രു, ബ്രഹ്മമാണെന്റെ മിത്രബാന്ധവന്മാരെല്ലാം. ശങ്കരാദികള്‍ക്കെല്ലാം ഇത്തരത്തിങ്കലുള്ള നിശ്ചയം ഇത്തരത്തിലായീടുന്നുവെന്നു നീ ധരിക്കുക. അജ്ഞനായുള്ളവന് ലോകം ദുഃഖമയമാണ്. തജ്ഞനാ(ജ്ഞാനി)യീടുന്നവന് ആനന്ദസ്വരൂപമാണ്. കണ്ണില്ലാത്തവന് ലോകം ഇരുട്ടാകുന്നു., നല്ല കണ്ണുള്ളവന് ലോകം പ്രകാശമാണ്. കേവലം ബ്രഹ്മംതന്നെ സര്‍വവും എന്നീവണ്ണം ഭാവിക്കുകില്‍ പുമാന്‍ ബ്രഹ്മമാകുന്നു. അമൃതത്തിനെ പാനംചെയ്തുകൊള്ളുന്നതായാല്‍ അമൃതസ്വരൂപമായി തീരാത്തതാരാകുന്നു? കേവലം ആഭാസമാകുന്നത് നിഷ്‌കല്‍മഷം, ഏവര്‍ക്കും ബോധമായത്, എങ്ങുമുള്ളത് ചിന്തിച്ചാല്‍ സദാ ശാന്തമായി വിളങ്ങുന്നത്, ചിത്ബ്രഹ്മമെന്നുള്ളത് ഏറ്റം പ്രത്യക്ഷമായീടുന്നു. താനോരിക്കലും പണ്ടു കണ്ടിട്ടില്ലാതെയുള്ള വഴിപോക്കനെ മാനസം മറ്റൊന്നിങ്കല്‍വെച്ചിരിക്കുന്ന നേരം, കാണുകില്‍ സര്‍വവികല്പനിര്‍മുക്തമാകുന്ന യാതൊരു പ്രതീതി ഉണ്ടായിവന്നീടുന്നുവോ, സര്‍വഗമായീടും ആ ചില്‍ബ്രഹ്മംതന്നെയാണ് ഞാനാകുന്നതെന്ന് ഉള്ളില്‍ ഓര്‍ത്താലും നീ. സര്‍വസങ്കല്പങ്ങള്‍ക്കും ഫലത്തെകൊടുപ്പതായി, സര്‍വതേജസ്സുകള്‍ക്കും തേജസ്സായീടുന്നതായി, യാതൊരു ഗുണവുമില്ലാത്തതായ ബോധസ്വരൂപത്തിനെ സേവിച്ചുകൊള്ളുന്നു. യാതൊരു സങ്കല്പവും ചേര്‍ന്നീടാതുള്ളതായി, കൗതുകമഖിലവും ദൂരെ നീങ്ങിയതായി, യാതൊരു സംരംഭവും ഇല്ലാത്തതായീടുന്ന ബോധസ്വരൂപത്തിനെ സേവിച്ചുകൊണ്ടീടുന്നു. സുമതേ! ഏവം നിശ്ചയമുള്ളവരായി വിമലന്മാരായീടുന്ന ആ മഹത്തുക്കളെല്ലാം സമമായി, ശാന്തമായി, സത്യമാകുന്ന പദത്തിങ്കല്‍ അമിതാനന്ദം സദാ സംസ്ഥിതി ചെയ്തീടുന്നു. സദാ പൂര്‍ണധീകളായി സമമന്മാരായി വര്‍ത്തിച്ചുകൊള്ളും ഇത്തരം സമനീരാഗമാനസന്മാര്‍ ജീവിതത്തെയും മരണത്തെയും കുറിച്ചു ഹൃദയത്തില്‍ നന്ദിക്കയില്ല നിന്ദിക്കെന്നതുമില്ല’ ഗുരുനായകനേവം അരുള്‍ചെയ്തതുകേട്ടു ഗുരുകൗതുകമാര്‍ന്നു രാമചന്ദ്രന്‍ ചോദിച്ചു, ‘വിലാസത്താല്‍ ജ്ഞാനത്തില്‍ വാസനയൊക്കെ നീങ്ങി ഞാന്‍ ജീവന്മുക്തസ്ഥാനത്തില്‍ വിശ്രമിച്ചു. സന്ദേഹം നീങ്ങീടുവാന്‍ അരുള്‍ചെയ്യണം, പ്രാണസ്പന്ദബന്ധനംകൊണ്ട് വാസനയൊക്കെ നീങ്ങി, ഉന്നതമായ ജീവന്മുക്തസ്ഥാനത്തില്‍ വിശ്രമിച്ചുകൊള്ളുന്നത് എപ്രകാരമാണ് മഹാമുനേ!’

Tags: Hindu DharmaVedaHinduism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരാണ് ധീരന്‍

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Kerala

വേടനില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ഹൈദരാബാദില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു

India

വേദങ്ങൾ നിയമ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; നീതി ദേവതയുടെ കൈയിൽ ഗീത, വേദങ്ങൾ, പുരാണങ്ങൾ എന്നിവ ഉണ്ടായിരിക്കണം: ജസ്റ്റിസ് പങ്കജ് മിത്തൽ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies