Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയുമായി ഏറ്റുമുട്ടുന്നതില്‍ നിന്നും പിന്‍വാങ്ങി കാനഡ; കാനഡയുടെ 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനെതിരെ ട്രൂഡോ മിണ്ടില്ല

ഇന്ത്യയുമായുള്ള തര്‍ക്കം മൂപ്പിക്കാനില്ലെന്ന് വ്യക്തമാക്കി കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നേരത്തെ തുടങ്ങിവെച്ച ഏറ്റുമുട്ടല്‍ നയത്തില്‍ നിന്നും കാനഡ പിന്‍മാറുന്നുവെന്നതിന്റെ സൂചനയാണിത്.

Janmabhumi Online by Janmabhumi Online
Oct 4, 2023, 03:57 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഒട്ടാവ: ഇന്ത്യയുമായുള്ള തര്‍ക്കം മൂപ്പിക്കാനില്ലെന്ന് വ്യക്തമാക്കി കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നേരത്തെ തുടങ്ങിവെച്ച ഏറ്റുമുട്ടല്‍ നയത്തില്‍ നിന്നും കാനഡ പിന്‍മാറുന്നുവെന്നതിന്റെ സൂചനയാണിത്.

കഴിഞ്ഞ ദിവസം 40 കനേഡിയന്‍ നയതന്ത്രപ്രതിനിധികളോട് പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അതിന് മറുപടിയായി ഇന്ത്യയുടെ നയതന്ത്രപ്രതിനിധികളോട് കാനഡ വിടാന്‍ ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടില്ല. ഇന്ത്യ-കാനഡ ബന്ധം വഷളായതിന്റെ ആദ്യ ദിവസങ്ങളില്‍ ഇന്ത്യ കാനഡയുടെ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതിന് മറുപടിയെന്നോണം കാനഡ ഇന്ത്യയുടെ നയതന്ത്രപ്രതിനിധികളെയും പുറത്താക്കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിന്റെ പാതയില്‍ നിന്നും കാനഡ പിന്തിരിയുന്നു എന്നതിന്റെ സൂചനയാണിത്.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ കാനഡയില്‍ കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യാസര്‍ക്കാരാണെന്ന് ജസ്റ്റിന്‍ ട്രൂഡോ കാനേഡിയന്‍ പാര്‍ലമെന്‍റില്‍ കുറ്റപ്പെടുത്തിയതില്‍ നിന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടക്കം. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ അണുവിട പിന്മാറിയില്ല.

ഇന്ത്യയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഖലിസ്ഥാന്‍. അതിന്റെ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ തലയ്‌ക്ക് ഇന്ത്യ വിലയിട്ടിരുന്നതാണ്. എന്നാല്‍ നിജ്ജര്‍ ഇന്ത്യയില്‍ നിന്നും മുങ്ങി കാനഡയില്‍ അഭയം തേടുകയായിരുന്നു. കാനഡയിലെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്‌ക്ക് മുന്നില്‍ വെച്ചാണ് നിജ്ജര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ലെന്നും വിദേറരാജ്യങ്ങളില്‍ വെച്ച് കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പിന്തുണ ലഭിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യ്ങ്ങളുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ ആരുടെയും പിന്തുണ കിട്ടിയില്ല. മാത്രമല്ല, തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ നയത്തെ പ്രോത്സാഹിപ്പിക്കാന്‍ വിദേശരാഷ്‌ട്രങ്ങള്‍ തയ്യാറുമല്ല. അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ട ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യ നിരോധിക്കണം എന്നാവശ്യപ്പെട്ട ഖലിസ്ഥാന്‍ സംഘടനകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇത് ഇന്ത്യ പറയുന്ന ആരോപണങ്ങള്‍ കാനഡ ശരിവെയ്‌ക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ്. ബബ്ബര്‍ ഖല്‍സ, ഇന്‍റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെയാണ് കാനഡ നിരോധിച്ചത്.

നേരത്തെ നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയതിന് പിന്നില്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുള്ളതായി പറയുന്നു. ഇപ്പോള്‍ സിഖ് സംഘടനയുടെ പിന്തുണയോടെ ഭരിയ്‌ക്കുന്ന ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജയിക്കാനും സിഖ് സംഘടനകളുടെ പിന്തുണ വേണം. അതുറപ്പിക്കാനാണ് അദ്ദേഹം ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്.

2021ലെ കാനഡ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വെറും 152 സീറ്റുകള്‍ മാത്രമാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷം കിട്ടാന്‍ 170 എംപിമാര്‍ വേണം. വീണ്ടും പ്രധാനമന്ത്രിയാകാന്‍ ജസ്റ്റിന്‍ ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എന്‍ഡിപി എന്ന പാര്‍ട്ടിയാണ്. എന്‍ഡിപിയുടെ 25 എംപിമാരും ട്രൂഡോയെ പിന്തുണച്ചു. അതുകൊണ്ട് ജഗ് മീത് സിങ്ങ് പറഞ്ഞതെന്തും ട്രൂഡോ അനുസരിച്ചേ മതിയാവൂ. കടുത്ത ഖലിസ്ഥാന്‍ വാദിയാണ് ജഗ്മീത് സിങ്ങ്. ഇദ്ദേഹത്തിന്റെ പിന്തുണയാണ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക് ആവേശവും പണവും നല്‍കുന്നത്. ഇതേ ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാനാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയത്.

ആകെ 4 കോടി ജനസംഖ്യയുള്ള കാനഡയില്‍ സിഖുകാര്‍ മാത്രം 7.7 ലക്ഷമുണ്ട്. ഇത് കാനഡയിലെ ആകെ ജനസംഖയുടെ രണ്ട് ശതമാനം വരും. ഈ സിഖ് ജനത മുഴുവന്‍ പിന്തുണയ്‌ക്കുന്നത് ജസ് മീത് സിങ്ങിന്റെ എന്‍ഡിപിയെയാണ്. അങ്ങിനെയാണ് ജസ്മീത് സിങ്ങ് കാനഡയില്‍ കരുത്തനായത്. ഇനി 2025 വരെ ഭരിയ്‌ക്കാനും അതിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ജയിക്കാനും ട്രൂഡോയ്‌ക്ക് ജഗ്മിത് സിങ്ങിനെ വേണം.

Tags: CanadaJustin Trudeau#IndiaCanada
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടൊറന്റോയിൽ അജ്ഞാതർ ലക്ഷ്യമിട്ടത് കൂട്ടക്കുരുതിയോ ? വെടിവയ്പിൽ ഒരാൾക്ക് ദാരുണന്ത്യം ; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

World

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കനേഡിയൻ മന്ത്രി അനിത ആനന്ദ്

World

ഭീകരരുടേത് ഭീരുത്വപരമായ പ്രവൃത്തി ; മേഖലയിൽ സമാധാനം പുലർത്തണം : സംയുക്ത പ്രസ്താവനയിറക്കി ജി-7 രാജ്യങ്ങൾ

Editorial

കാനഡയിലെ മാറ്റം ഭാരതത്തിന് നേട്ടം

India

മാർക്ക് കാർണിക്ക് ഇന്ത്യയുടെ അഭിനന്ദനം, കാനഡ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആദ്യ സന്ദേശവുമായി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies