Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദാനിയെ തകര്‍ക്കുന്നതിലൂടെ മോദിയെ തകര്‍ക്കാനുള്ള ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നില്‍ പാലക്കാട്ടുകാരനായ മലയാളി രവി നായര്‍

ന്ത്യയെയും മോദി ഭരണത്തെയും തകര്‍ക്കുന്നത് ലക്ഷ്യമാക്കിയ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന കൂട്ടായ്‌മ അദാനിയ്‌ക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് പിന്നിലെ പ്രധാന മലയാളിയായ രവി നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 09:09 pm IST
in Kerala, Business
പാലക്കാട് സ്വദേശിയായ ജേണലിസ്റ്റ് രവി നായര്‍ (ഇടത്ത്)

പാലക്കാട് സ്വദേശിയായ ജേണലിസ്റ്റ് രവി നായര്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയെയും മോദി ഭരണത്തെയും തകര്‍ക്കുന്നത് ലക്ഷ്യമാക്കിയ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന കൂട്ടായ്‌മ അദാനിയ്‌ക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് പിന്നിലെ പ്രധാന മലയാളിയായ രവി നായര്‍ . പാലക്കാട് സ്വദേശിയായ രവി നായര്‍ മോദി വിരുദ്ധ മാധ്യമമായ ദി വൈര്‍ മാസികയിലെ ലേഖകനും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമാണ്.

13 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഒസിസിആര്‍പി എന്ന ഇന്ത്യയ്‌ക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളുടെ കൂട്ടായ്‌മ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് രവി നായര്‍ പറയുന്നു. എന്നാല്‍ 2023 ജനവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഒട്ടേറെ ആരോപണങ്ങളുമായി പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളതു മാത്രമേ ഒസിസിആര്‍പി റിപ്പോര്‍ട്ടിലും ഉള്ളൂ എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

മാത്രമല്ല, മൗറീഷ്യസിലെയും ബെര്‍മുഡയിലെയും കടലാസ് കമ്പനികള്‍ ഉപയോഗിച്ച് വിനോദ് അദാനി (ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍) തന്റെ പരിചയക്കാരിലൂടെ അദാനി ഓഹരികളില്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന് പറയമ്പോഴും ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ഒസിസിആര്‍പിയ്‌ക്ക് സാധിച്ചിട്ടില്ല.

എന്തായാലും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ ഒസിസിആര്‍പി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. കാരണം ഈ റിപ്പോര്‍ട്ട് പുറത്തുവന്ന വ്യാഴാഴ്ച അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വിപണിയില്‍ അദാനി ഓഹരികള്‍ നേട്ടം കൊയ്തു.

അതേ സമയം ജനവരിയില്‍ അദാനി കൃത്രിമമായി ഓഹരി വിലകള്‍ ഉയര്‍ത്താന്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന് കുറ്റപ്പെടുത്തുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദാനി കമ്പനികളുടെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. പക്ഷെ വൈകാതെ അദാനി ആസൂത്രിതമായ ബിസിനസ് നീക്കങ്ങളിലൂടെ ആ നഷ്ടം നികത്തിയെടുത്തു.

ഇന്ത്യന്‍ നിയമപ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് 75 ശതമാനം വരെയാണ് പ്രൊമോട്ടഡ് ഗ്രൂപ്പ് ഓഹരികള്‍ കൈവശം വെയ്‌ക്കാനുള്ള അധികാരം. ബാക്കി 25 ശതമാനം ഓപ്പണ്‍ ആയിരിക്കണം. ഈ ഓഹരികള്‍ക്ക് ആവശ്യക്കാരേറുമ്പോഴാണ് ഓഹരി മൂല്യം വര്‍ധിക്കുക. അതോടെ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളുടെയും മൂല്യം വര്‍ധിക്കും. എന്നാല്‍ അദാനി കമ്പനികളില്‍ പൊതുജനങ്ങള്‍ക്ക് കൈവശം വെയ്‌ക്കാവുന്ന 25 ശതമാനം ഓഹരികളില്‍ 13 ശതമാനവും മൗറീഷ്യസിലെ ചില കടലാസുകമ്പനികളെക്കൊണ്ട് അദാനിയുടെ സഹോദരന്‍ വിനോദ് അദാനി വാങ്ങിപ്പിച്ചു എന്നതാണ് ഒരു പരാതി. യുഎഇയിലെ നാസര്‍ അലി ഷബാന്‍ അഹ്ലിയും തയ് വാന്‍ സ്വദേശി ചാങ് ചുങ് ലിങും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മൂന്ന് അദാനി കമ്പനികളിലെ 13 ശതമാനം ഓഹരികള്‍ വിനോദ് അദാനിയുടെ നിര്‍ദേശപ്രകാരം സ്വന്തമാക്കിയെന്നാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് ആരോപിക്കുന്നത്. മാത്രമല്ല, 75 ശതമാനം ഓഹരികള്‍ ഉടമകള്‍ക്ക് കൈവശം വെയ്‌ക്കാമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ക്ഷാമം കാണിച്ച് വില കൃത്രിമമായി വര്‍ധിപ്പിച്ചെന്നും പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായി തെളിവുകള്‍ നിരത്താന്‍ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് സാധിച്ചിട്ടില്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും ഇതേ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് ഇക്കാര്യം വിശദമായി സെബി അന്വേഷിച്ചിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Tags: Hindenburg researchAdaniGautam adaniOCCRPOCCRP ReportShare marketRavi Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.