Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവകാശ ലംഘനങ്ങളില്‍ വീര്‍പ്പുമുട്ടി അഫ്ഗാന്‍ സ്ത്രീകള്‍; മതാധിഷ്ഠിത ഭരണത്തിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കി താലിബാന്‍

താലിബാന്‍ പ്രവിശ്യാ നേതാവ് സൈനുല്‍ ആബിദീന്‍ 2.5 ദശലക്ഷം അഫ്ഗാനിയും (30,000 ഡോളര്‍) ആറ് ഏക്കര്‍ സ്ഥലവും നല്‍കി 16 വയസ്സുള്ള പെണ്‍ക്കുട്ടിയെ വധുവായി വാങ്ങി

നിതീഷ് നീലകണ്ഠന്‍ by നിതീഷ് നീലകണ്ഠന്‍
Sep 1, 2023, 03:39 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം ആഗ്‌സ്ത് 2021ന് അധികാരം പിടിച്ചെടുത്തതിന്റെ രണ്ടാം വര്‍ഷം ആഘോഷിക്കുന്ന താലിബാനു കാര്യമായി പറയാന്‍ ഒന്നുംതന്നെയില്ല എന്നതാണ് വസ്തുത. കേവല മതരാജ്യമെന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന അധികാരികളില്‍ നിന്ന് മറ്റൊന്നുംതന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്നതിനു മികച്ച ഉദാഹരണമാണ് താലിബാന്‍.

രണ്ടാം വാര്‍ഷികത്തില്‍ ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതം നിലനിര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന അധികാരികള്‍ വിസ്മരിക്കുന്ന നിരവധി പൊതുനീതി ലംഘനങ്ങളുണ്ട്. അതില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നതാണ് അഫ്ഗാന്‍ സ്ത്രീകളുടെ സ്വതന്ത്ര്യരഹിത ജീവിതം. രാജ്യം വിശ്വാസത്തിന്റെ പേരില്‍ പുരുഷ കേന്ദ്രകൃതമാക്കുന്നതിനൊപ്പം സ്ത്രീകളെ പൂര്‍ണമായും അടിച്ചമര്‍ത്തുകയും അവരുടെ പ്രാഥമിക അവകാശങ്ങള്‍ പോലും നിരസ്സിക്കപ്പെടുകയുമാണ്.

പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്നത് വിലക്കിയതോടെയാണ് താലിബാന്‍ ഇത് ആരംഭിച്ചത്. വിദ്യാഭ്യസം നിര്‍ത്തലാക്കിയതിനു പിന്നാലെ അവര്‍ വസ്ത്രധാരണത്തിലേക്ക് തിരിഞ്ഞു. സ്ത്രീകള്‍ക്ക് എങ്ങനെ വസ്ത്രം ധരിക്കണം എന്ന നിര്‍ദേശിക്കുന്നതിലേക്ക് അത് വഴിവച്ചു. സമയം കടന്നു പോകുന്നത് അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങളുടേയും മൗലിക സ്വാതന്ത്ര്യങ്ങളുടേയും എല്ലാ തലങ്ങളിലും അവര്‍ വിള്ളല്‍ വീഴ്‌ത്തുന്നത് തുടര്‍ന്നു.

ഇന്ന് അഫ്ഗാന്‍ സ്ത്രീകള്‍ ഭയത്തിലാണ്. താലിബാന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ മനസ്സിലാക്കാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയത്ത സാഹചര്യം, പൊതുസ്ഥലത്ത് അവര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ അനുവദനീയമാണ്, അല്ല എന്ന് അറിയാത്ത ഒരു അവസ്ഥ, സുരക്ഷിതമായി തിരികെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ പോലും കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് അവര്‍ എത്തി ചേര്‍ന്നിരിക്കുന്നുവെന്നാണ് അന്താരാഷ്‌ട്ര സംഘനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍(യു.എസ്.സി.ഐ.ആര്‍.എഫ്), ആംനെസ്റ്റി ഇന്റര്‍നാഷണല്‍, യുനൈറ്റഡ് നേഷന്‍സ്(യു.എന്‍) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. കഴിഞ്ഞ 20 വര്‍ഷമായി, അഫ്ഗാന്‍ സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യന്റെയും മധുരമറിഞ്ഞാണ് ജീവിച്ചുവന്നത്. എന്നാല്‍ മതനിയമങ്ങളുടെ സ്വന്തം വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി താലിബാന്‍ ആ ആദര്‍ശങ്ങളെല്ലാം ഇന്ന് പിഴുതെറിഞ്ഞു.

വിലക്കുകളുടെ തുടക്കത്തില്‍ സ്വാഭിമാനപൂര്‍വം താലിബാന്റെ തോക്കിനുമുന്നില്‍ നിന്നുപ്രതിഷേധിച്ച സ്ത്രീ സമൂഹത്തെയാണ് നാം കണ്ടത്. താലിബാന്റെ കീഴില്‍ തങ്ങളുടെ പ്രതീക്ഷകള്‍ എത്രമാത്രം ഇരുളടഞ്ഞതായി അന്താരാഷ്‌ട്ര സമൂഹത്തെ കാണിക്കാന്‍ അവര്‍ തങ്ങളുടെ ജീവിതം മാറ്റിവെച്ചു. എന്നാല്‍ അവര്‍ എത്രത്തോളം പ്രതിഷേധിച്ചുവൊ അത്രയും അധികം ആക്രമണാത്മകമായി ഭരണകൂടം അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കി.

ലോകനേതാക്കള്‍ സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റത്തെ അപലപിച്ചപ്പോള്‍ ഭരണകൂടം അവകാശപ്പെട്ടത് അവര്‍ അവരുടെ മതവിശ്വാസങ്ങള്‍ക്കും സാംസ്‌കാരിക മാതൃകകള്‍ക്കും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. ഇത് ആഭ്യന്തര കാര്യമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അവര്‍ പറഞ്ഞു.

താലിബാന്‍ നേതാക്കള്‍

ജൂണില്‍, യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു സംവേദനാത്മക സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ ഇത് കാര്യമായ ഫലം ഉണ്ടാക്കുന്നതിനു മുന്നേതന്നെ അടുത്ത നിരോധനവുമായി താലിബാന്‍ എത്തി. അത് ബ്യൂട്ടി സലൂണുകളുടെ നിരോധനമായിരുന്നു.

ഇത് സ്ത്രീ സമൂഹങ്ങളുടെ ഒത്തുകൂടലുകള്‍ കൂടിയാണ് ഇല്ലാതാക്കിയത്. ഈ നിരോധനം നിങ്ങളുടെ മുടിയും നഖവും മിനുക്കുന്നതിനെ മാത്രം ബാധിക്കുന്നതല്ല. ഇതിലൂടെ ഏകദേശം 60,000 സ്ത്രീകളുടെ തൊഴിലാണ് നഷ്ടപ്പെടുന്നത്. ഗാര്‍ഹിക പീഡനത്തിനെതിരെ പ്രതികരിക്കാന്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ സംവിധാനങ്ങളെയും താലിബാന്‍ ആസൂത്രിതമായി നശിപ്പിച്ചതിന് ശേഷം സമൂഹത്തിനും പിന്തുണയ്‌ക്കുമായി സ്ത്രീകള്‍ക്ക് പോകാന്‍ കഴിയുന്ന ഒരേയൊരു ഇടം കൂടി നഷ്ടപ്പെടുന്നതിനെകൂടിയാണ് പുതിയ നിയമമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ അസോസിയേറ്റ് വുമണ്‍ റൈറ്റ്‌സ് ഡയറക്ടര്‍ ഹെതര്‍ ബാര്‍ പ്രസ്തവനയില്‍ പറഞ്ഞു.

നാലുചുമരിനുള്ളില്‍ സ്ത്രീകളെ തളച്ചിടുന്ന പ്രാകൃത ചിന്തയുടെ ശക്തി ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. അടുത്തിടെ, താലിബാന്‍ പ്രവിശ്യാ നേതാവ് സൈനുല്‍ ആബിദീന്‍ 2.5 ദശലക്ഷം അഫ്ഗാനിയും (30,000 ഡോളര്‍) ആറ് ഏക്കര്‍ സ്ഥലവും നല്‍കി 16 വയസ്സുള്ള പെണ്‍ക്കുട്ടിയെ വധുവായി വാങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും കച്ചവട വസ്തുവായി കണാപ്പെടുന്ന അവസ്ഥയിലേക്ക് താലിബാന്‍ എത്തിയിരിക്കുന്നു.

ഇവിടെയാണ് ഒറ്റപ്പെടലിന്റെ പ്രശ്‌നം വീണ്ടും പ്രസക്തമാകുന്നത്. അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഒരുതരം ലിംഗാധിഷ്ഠിത പീഡനം സഹിക്കുകയാണ്. ഇത് കേവലം അഫ്ഗാനിസ്ഥാനില്‍ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സാഹചര്യമായി തോന്നിയേക്കാം. എന്നാല്‍, ആഗോള സമൂഹം ഇതിനെ എതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇത് ഒരു പകര്‍ച്ചവ്യാധി പോലെ വര്‍ദ്ധിക്കുകയും എല്ലാ രാജ്യങ്ങളെയും ബാധിക്കുകയും ചെയ്യും. ഇന്നു കാണപ്പെടുന്നതു പോലെ ഇത്തരം നയങ്ങളെ അപലപ്പിക്കുന്ന വെറും പ്രസ്താവനകളും പ്രകടനങ്ങളും മാത്രം പോരാ. താലിബാന്‍ അധികാരത്തില്‍ രണ്ട് വര്‍ഷം ആഘോഷിക്കുമ്പോള്‍, ഇതിനെതിരെ നിര്‍ണ്ണായക നടപടി സ്വീകരിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്.

Tags: Taliban RuleHijabAfghanistanTalibanShari'a Law
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികൾക്ക് പുറമെ പാകിസ്ഥാനെ വലിഞ്ഞ് മുറുക്കി തെഹ്രീക്-ഇ-താലിബാൻ ഭീകരരും ; 14 തീവ്രവാദികളെ വധിച്ചെന്ന് പാക് സൈന്യം ; ഏറ്റുമുട്ടൽ തുടരുന്നു

World

ചൈനയിൽ വിശ്വാസമർപ്പിച്ച് താലിബാനും ; ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇനി അഫ്ഗാനിസ്ഥാനിലെത്തും : സിപിഇസിയിൽ മൂന്ന് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തി

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

World

ടെക്സസിൽ ഇസ്ലാമിന് സ്ഥാനമില്ല, ശരിയത്ത് നിയമം നിലനിൽക്കില്ല ; ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പിന്തുണക്കാരി വാലന്റീനയുടെ വീഡിയോ വൈറലാകുന്നു

India

പഹൽഗാമിൽ ആക്രമണം നടത്തിയ ജിഹാദികളെ ഒരു പാഠം പഠിപ്പിക്കണം : ഇന്ത്യയെ പിന്തുണച്ച് താലിബാൻ

പുതിയ വാര്‍ത്തകള്‍

എറ്റവും പുതിയ എ4 സിഗ്നേച്ചർ എഡിഷനുമായി ഔഡി; സവിശേഷമായ നിരവധി സ്റ്റൈലിംഗ് ഫീച്ചറുകൾ

ബങ്കർ ബസ്റ്ററുകൾ, പടക്കപ്പലുകൾ , യുദ്ധ വിമാനങ്ങൾ : ഇറാനെ തകർക്കാൻ സന്നാഹങ്ങളൊരുക്കി യുഎസ് ; കൂടുതൽ സൈനികർ മിഡിൽ ഈസ്റ്റിലേക്ക്

‘നമ്മുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ ലജ്ജ തോന്നുന്ന ഒരു കാലം വരും’ കേന്ദ്ര മന്ത്രി അമിത് ഷാ

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല”: ഭാരതീയതയുടെ മഹത്വം ഓർമ്മിപ്പിച്ച് ഗവർണർ

എയർ ഇന്ത്യ വിമാനാപകടം: ഡാറ്റ വീണ്ടെടുക്കലിനായി ഇന്ത്യ ‘കേടായ ബ്ലാക്ക് ബോക്സ്’ യുഎസിലേക്ക് അയയ്‌ക്കും

ശശി തരൂരിന്‌റെ കൂറ് മോദിയോടെന്ന് ഉണ്ണിത്താന്‍, വിളിച്ചു വരുത്താന്‍ നിലമ്പൂരില്‍ നടക്കുന്നത് സംബന്ധമല്ലെന്നും പരിഹാസം

ഗവർണറെ മന്ത്രി അപമാനിച്ചു; ശിവൻകുട്ടിയുടേത് തെറ്റായ കീഴ് വഴക്കം, വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ

കോൺഗ്രസിനെതിരെ തുറന്നടിച്ച് തരൂർ; നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്, നിലമ്പൂർ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നും ശശി തരൂർ

ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച് മന്ത്രി ശിവൻകുട്ടി; രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി

കൊച്ചി ടസ്‌കേഴ്സിന് 538 കോടി നല്‍കണമെന്ന ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies