Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയപാതയ്‌ക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ നഷ്ടപരിഹാരത്തുക ക്ഷേത്രങ്ങള്‍ക്ക് നല്കണം

സര്‍ക്കാര്‍ ഉത്തരവ് ധാര്‍ഷ്ട്യം: ക്ഷേത്ര സംരക്ഷണ സമിതി

Janmabhumi Online by Janmabhumi Online
Aug 25, 2023, 09:41 pm IST
in Local News, Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ദേശീയപാതാ വികസനത്തിന് ഏറ്റെടുക്കുന്ന ക്ഷേത്രഭൂമിയുടെ നഷ്ടപരിഹാരത്തുക ക്ഷേത്രങ്ങള്‍ക്ക് നല്കാതെ സംസ്ഥാന സര്‍ക്കാരില്‍ അടയ്‌ക്കണമെന്ന ഉത്തരവ് അതിരുകടന്നതും ധാര്‍ഷ്ട്യവുമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്ര സ്വത്തുക്കളുടെ അവകാശ-അധികാരങ്ങള്‍ മൈനറായ ദേവി ദേവന്മാരില്‍ മാത്രം നിക്ഷിപ്തമാണെന്നിരിക്കെ ആ മൂര്‍ത്തിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് സമിതി ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
റവന്യൂ റിക്കാര്‍ഡുകളില്‍ ക്ഷേത്രഭൂമി തണ്ടപ്പേരുമാറ്റി പുറമ്പോക്ക് എന്നുരേഖപ്പെടുത്തുകയും തുടര്‍ന്ന് പുറമ്പോക്കിന്റെ മറവില്‍ ഭൂമി പതിച്ചു നല്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം.
ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുന്നതിനോ ഏറ്റെടുക്കുന്നതിനോ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ അധികാരമില്ലെന്നിരിക്കെ ദേശീയപാത പോലുള്ള രാഷ്‌ട്രത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ മാത്രം അനിവാര്യമായ സന്ദര്‍ഭത്തില്‍ ക്ഷേത്രഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ അതിന്റെ നഷ്ടപരിഹാരത്തുകയ്‌ക്ക് അവകാശം സര്‍ക്കാരിനില്ല, അതാത് ക്ഷേത്രങ്ങള്‍ക്കാണ്. ആ തുക ക്ഷേത്ര ട്രസ്റ്റിമാര്‍ക്ക് ഏല്‍പ്പിച്ചു നല്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം ക്ഷേത്രങ്ങള്‍ക്കല്ല, ഭരിക്കുന്നവര്‍ക്കാണ്. അതു മറച്ചുവച്ച് എന്‍എച്ച് 66നു വേണ്ടി ക്ഷേത്രഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരത്തുക സര്‍ക്കാരില്‍ അടയ്‌ക്കണമെന്ന ഉത്തരവ് പിന്‍വലിക്കണം.
അല്ലാത്തപക്ഷം നിയമനടപടികള്‍ക്കും സമരപരിപാടികള്‍ക്കും കേരള ക്ഷേത്രസംരക്ഷണ സമിതി നേതൃത്വം നല്കും. ഹൈവേ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരത്തുക സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാതെ ക്ഷേത്രങ്ങള്‍ക്ക് നേരിട്ട് നല്കണമെന്നും ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം. മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിന് താല്‍പര്യമില്ലാതെ സ്വത്തുക്കളും സമ്പത്തും കൈവശപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ തിരിച്ചറിഞ്ഞ് വിശ്വാസികള്‍ പ്രതികരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

Tags: Temple LandNational HighwaycompensationDewasom Board
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Kerala

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

Business

സിബില്‍ റിപ്പോര്‍ട്ടില്‍ തെറ്റായ വിവരം നല്‍കിയ എസ്.ബി.ഐ 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Thiruvananthapuram

ദേശീയപാത തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു…ഹിന്ദി എന്ന് പറയാതെയുള്ള കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി (PWD) ട്രയിലർ.

തമിഴ്‌നാടിനെ കൈവിട്ട് വമ്പന്‍കമ്പനികള്‍, ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies