Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജ്യോതികുമാര്‍ ഒന്‍പതര വര്‍ഷം തടവില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് പുറത്ത്

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Aug 25, 2023, 04:23 pm IST
in Thiruvananthapuram, Local News

പൂവാര്‍: തന്റെ അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്താന്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ വിഭാഗമായ സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട മകനെ കൊലയാളിയാക്കി സിബിഐ ജീവപര്യന്തം ശിക്ഷിച്ചു. വാദി പ്രതിയായ സംഭവത്തില്‍ ഒന്‍പതര വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് ഹൈക്കോടതി കുറ്റവിമുക്തനാക്കി. പലചരക്ക് വ്യാപാരി വില്‍സണ്‍ വധക്കേസിലെ പ്രതിയായി കണ്ടെത്തിയ വില്‍സന്റെ മകന്‍ കാഞ്ഞിരംകുളം ചാണി തന്‍പൊന്‍കാല എ.ജെ. ഭവനില്‍ ജ്യോതികുമാര്‍ (49)നെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വെറുതെ വിട്ടത്.
2004 ഫെബ്രുവരി 16ന് കത്തികൊണ്ട് കുത്തേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവെ ഒമ്പതാം നാള്‍ വില്‍സന്‍ മരണപ്പെട്ടു. കാഞ്ഞിരംകുളം പോലീസ് അന്വേഷിച്ച കേസില്‍ റിട്ട. ജയില്‍ സൂപ്രണ്ട് വില്‍ഫോര്‍ഡ്, മകന്‍ റോളണ്ട് എന്നിവരാണ് പ്രതികള്‍. വില്‍ഫോര്‍ഡിന്റെ വീട്ടുമുറ്റത്ത് രാവിലെ 6.15 ഓടെയാണ് വില്‍സണ്‍ മാരകമായി കുത്തേറ്റ് കിടന്നത്. വില്‍സനും വില്‍ഫോര്‍ഡും തമ്മില്‍ സാമ്പത്തിക ഇടപാട് തര്‍ക്കമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന വീട്ടുകാരുടെ സംശയം മൂലം ജ്യോതികുമാറും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ പുതിയ കഥകള്‍ രചിക്കപ്പെട്ടു. വാദിയായ ജ്യോതികുമാറിനെ പ്രതിയാക്കി മുന്‍ പ്രതികളെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം സിബിഐ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ 80 സാക്ഷികളെ വിസ്തരിച്ചു. 88 രേഖകളും 7 തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കി. ജ്യോതികുമാര്‍ ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്‌ക്ക് തയ്യാറാണെന്നും കോടതിയില്‍ സമ്മതപത്രം നല്‍കി. വിചാരണയ്‌ക്കൊടുവില്‍ പ്രതിയായ ജ്യോതികുമാറിനെ കുറ്റക്കാരനാണെന്ന് കണ്ട് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും സിബിഐ കോടതി ഉത്തരവിടുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരു വക്കീലിനെ ഏര്‍പ്പാടാക്കിയെങ്കിലും അപ്പീല്‍ നല്‍കാതെ അയാളും ചതിച്ചു. ഒടുവില്‍ നെയ്യാറ്റിന്‍കര സ്വദേശിയായ അഡ്വ. സുനില്‍ രാജിന്റെ സഹായത്താല്‍ ഹൈക്കോടതിയില്‍ അഡ്വ.ഷാജിന്‍ എസ്.ഹമീദ് കേസ് ഏറ്റെടുത്ത് 2018 ല്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി വിധിയിലാണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ജസ്റ്റിസുമാരായ പി.ബി സുരേഷ്‌കുമാര്‍, സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ജ്യോതികുമാറിനെ വെറുതെ വിട്ടു കൊണ്ട് ഉത്തരവായത്. ജ്യോതികുമാറിനെ കേസില്‍ പ്രതിയാക്കപ്പെട്ടതോടെ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍ ജോലി നഷ്ടപ്പെട്ടു. അച്ഛനെ കൊന്നവനെന്ന് മുദ്രകുത്തി നാട്ടുകാര്‍ ഒറ്റപ്പെടുത്തി. കളിയാക്കല്‍ ഭയന്ന് ഗവ.നഴ്‌സായ ഭാര്യയും രണ്ട് പെണ്‍ മക്കളും തൃശൂര്‍ കുന്നംകുളത്തേയ്‌ക്ക് താമസം മാറ്റി. ജയില്‍ വാസവും മാനസിക പീഡനവും കാരണം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച നാളുകള്‍ നിരവധിയാണെന്ന് ജ്യോതികുമാര്‍ പറയുന്നു.
സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കൈമള്‍, ഒന്നാം പ്രതിയായിരുന്ന വില്‍ഫോര്‍ഡ് എന്നിവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
വ്യാപാരിയായ വില്‍സനെ കുത്തിക്കൊന്ന കൊലയാളി ആരെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. “എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തേണ്ടത് ഇനി നിയമവ്യവസ്ഥയുടെ കര്‍ത്തവ്യമാണെന്ന് വില്‍സന്റെ ഭാര്യ ബേബി ജന്മഭൂമിയോട് പറഞ്ഞു.

Tags: PoovarprisonerThiruvananthapuramJyothi KumarJail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

Kerala

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.