Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീതിക്കൊപ്പം നിലയുറപ്പിച്ച മണ്ഡോദരി

അനാദികാലം മുതലേ സ്ത്രീകളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരാണ് ഭാരതീയര്‍.

ഡോ.അംബികാ സോമനാഥ് by ഡോ.അംബികാ സോമനാഥ്
Aug 17, 2023, 09:12 pm IST
in Samskriti

രാമായണത്തില്‍ ശക്തരായ ധാരാളം സ്ത്രീ കഥാപാത്രങ്ങളുണ്ട്. രാമായണത്തില്‍ മാത്രമല്ല, എല്ലാ പുരാണങ്ങളിലും ഇങ്ങനെയുള്ളവര്‍ ധാരാളമുണ്ട്. അനാദികാലം മുതലേ സ്ത്രീകളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരാണ് ഭാരതീയര്‍. ദ്രൗപദി, കുന്തി, കൈകേയി, ഊര്‍മിള, ശൂര്‍പണഖ, സരമ, മണ്ഡോദരി, താര, സത്യവതി, ഗംഗാദേവി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീകള്‍. ഇവരെല്ലാം ശക്തരായിരുന്നു. നന്മയുടെയും തിന്മയുടെയും പക്ഷത്ത് നിലയുറപ്പിച്ചവരുണ്ട്. എല്ലാകാലത്തും ഏതു സഭയിലും ന്യായം പറയാനുള്ള അവകാശവും അവസരവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. ദേവഗുണമുള്ളവരും അസുരഗുണമുള്ളവരും ഉണ്ടായിരുന്നു. പഞ്ചകന്യകമാരായി അറിയപ്പെടുന്നവരില്‍ ഒരാളായിരുന്നു അസുരരാജാവും ലങ്കാധിപതിയുമായ രാവണന്റെ ഭാര്യ മണ്ഡോദരി. ദേവന്മാരുടെയും അസുരന്മാരുടെയും ശില്പിയായിരുന്ന മയന്റെയും അപ്‌സരസ്സായ ഹേമയുടെയും പുത്രിയായിരുന്നു മണ്ഡോദരി. രണ്ടുപുത്രന്മാരുണ്ടായ ശേഷം ഒരു പുത്രിക്കുള്ള മോഹത്താല്‍ ദത്തെടുത്തതാണ് മണ്ഡോദരിയെ.
പൂര്‍വജന്മത്തില്‍ മധുര എന്ന ശിവഭക്തയായിരുന്നു. വിധിവശാല്‍ പാര്‍വതീദേവിയുടെ ശാപം നിമിത്തം മണ്ഡൂകമായി ഒരു പൊട്ടക്കിണറ്റില്‍ കഴിയേണ്ടി വന്നു. മഹാദേവന്റെ അനുഗ്രഹത്താല്‍ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ശാപമോക്ഷം കിട്ടി, സുന്ദരിയായ ഒരു പെണ്‍കുട്ടിയായി. ആ പെണ്‍കുട്ടിയെയാണ് മയനും ഹേമയും ദത്തെടുത്ത് വളര്‍ത്തിയത്. സത്യസന്ധയും നീതിബോധമുള്ളവളുമായിരുന്നു മണ്ഡോദരി. മയന്റെ കൊട്ടാരത്തില്‍ വച്ച് മണ്ഡോദരിയെക്കണ്ട രാവണന്‍, മണ്ഡോദരിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാവുകയും വിവാഹം കഴിക്കുകയും ചെയ്തു. നിരവധി കഴിവുകളുള്ളവനായിരുന്നെങ്കിലും രാവണനില്‍ മുഴച്ചു നിന്നിരുന്നത് അധര്‍മമായിരുന്നു. ഈ അധര്‍മപ്രവൃത്തികളെയെല്ലാം മണ്ഡോദരി എതിര്‍ത്തിരുന്നു. നീതിബോധമുളളവളായിരുന്നതിനാല്‍ എല്ലായ്‌പ്പോഴും രാവണനെ ധര്‍മത്തിലേക്ക് നയിക്കുന്നതിന് ശ്രമിച്ചു കൊണ്ടിരുന്നു. രാവണന്റെ ആസുരിക പ്രവൃത്തി മൂലം താപസന്മാര്‍ക്കുണ്ടായിരുന്ന വിഷമങ്ങളിലെല്ലാം മണ്ഡോദരി ദുഃഖിതയായിരുന്നു. ശ്രീരാമപത്‌നിയായ സീതയെ ബലാല്‍ക്കാരമായി കൊണ്ടുവന്നത് തെറ്റാണെന്നും രാമനു തിരികെ നല്‍കണമെന്നും മണ്ഡോദരി പറയുന്നു. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നും രാമനോട് വൈരത്തിനു നില്ക്കരുതെന്നും മണ്ഡോദരി രാവണനെ ഓര്‍മിപ്പിക്കുന്നുണ്ട്. മക്കളുടെ മരണത്തില്‍ ക്രോധം മുഴുത്ത രാവണന്‍ സീതയെ വധിക്കാനൊരുങ്ങുമ്പോള്‍ മണ്ഡോദരി, രാവണനെ പിന്‍തിരിപ്പിക്കുന്നു.
അവസാനം രാമന്റെ കൈകൊണ്ടു തന്നെ രാവണന്റെ അഹങ്കാരത്തിനുള്ള ശിക്ഷയായ മരണം വന്നെത്തി. ഭാര്യയുടെ ആശ്രയമായിരുന്ന ഭര്‍ത്താവു മരിച്ചപ്പോള്‍, മണ്ഡോദരി അതീവ ദുഃഖിതയായി. മേഘനാദന്‍, അതികായന്‍, അക്ഷകുമാരന്‍ എന്നീ മൂന്നു മക്കളും അവസാനം ഭര്‍ത്താവായ രാവണനും മരിച്ചു. അത്യന്തം ദുഃഖിതയായ അവസ്ഥയിലും മണ്ഡോദരി ന്യായം പറയുന്നുണ്ട്. ‘കാന്താ അങ്ങ് അതിബലശാലിയായിരുന്നെങ്കിലും രാമന്റെ മുമ്പില്‍ നില്‍ക്കാന്‍ തക്ക ശക്തിയുള്ളവനായിരുന്നില്ല. നേടിയെടുത്ത കരുത്തുകളില്‍ ആകെ അഹങ്കരിച്ചിരുന്നതിനാല്‍ അത് ഭൂമിക്കു ഭാരമായി. ആ ഭാരം ലഘൂകരിക്കുന്നതിന് വന്ന വിഷ്ണു ചൈതന്യമാണ് രാമനെന്ന് അങ്ങ് മനസ്സിലാക്കിയില്ല. സീതയോടുള്ള കാമാര്‍ത്തിെന്ന പാപകര്‍മത്തിന്റെ ഫലമാണ് രാവണന്റെയും അസുരവംശത്തിന്റെയും നാശം. ചതിപ്രയോഗത്താല്‍ സീതയെ അപഹരിച്ചത് കൊടും പാപമാണെന്നും മണഡോദരി വീണ്ടും വീണ്ടും പറയുന്നു.
താര, മണ്ഡോദരി എന്നീ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കന്മാരോട്, കാര്യാകാര്യങ്ങള്‍ ന്യായാന്യായങ്ങള്‍ സഹിതം പറയുന്നുണ്ട്. പക്ഷേ തങ്ങളുടെ ബലത്തില്‍ അഹങ്കരിച്ചിരുന്ന അവര്‍ രണ്ടു പേരും ഭാര്യമാരുടെ ഉപദേശം ചെവിക്കൊണ്ടില്ല. വികാരം വിചാരത്തെ ഭരിച്ചതു കൊണ്ടാണ് രണ്ടുപേര്‍ക്കും ദുര്‍ഗതിയുണ്ടായത്. നമ്മുടെ ജീവിതത്തിലും പ്രതിസന്ധിഘട്ടങ്ങള്‍ വരുമ്പോള്‍ വേണ്ടപ്പെട്ടവരുടെയും സദ്ജനങ്ങളുടെയും ഉപദേശം ചെവിക്കൊള്ളുന്നത് നന്നായിരിക്കും.

Tags: ramayanamandodhariravananthara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ എല്ലാ സിനിമകളുടെയും അടിത്തറ രാമായണവും ശ്രീരാമനുമെന്ന് എസ് എസ് രാജമൗലി; പുതിയ സിനിമ വാരണാസിയും അങ്ങിനെ തന്നെ

India

പുടിന് ഭഗവദ് ഗീത സമ്മാനിച്ചതില്‍ തെറ്റില്ല, ഗീതയും മഹാഭാരതവും രാമായണവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ശശി തരൂര്‍

രാമായണ എന്ന സിനിമയില്‍ ശ്രീരാനമാകുന്ന രണ്‍ബീര്‍ കപൂറും സീതയാകുന്ന സായി പല്ലവിയും (ഇടത്ത്)
India

ശ്രീരാമനാകാന്‍ മദ്യവും മാംസവും ഉപേക്ഷിച്ചു..തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ ജീവിതശൈലി തന്നെ വിശുദ്ധമാക്കി രണ്‍ബീര്‍ കപൂര്‍

News

അച്ഛൻ ശേഖറിന്റെ ഓർമ്മയിൽ കാൻസർവേദന; ദിലീപായിരുന്ന എ.ആർ.റഹ്മാൻ ഓർമ്മിക്കുന്നു

Vicharam

തടസങ്ങള്‍ മറികടന്ന് ഭാരതത്തിന്റെ മുന്നേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.