Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

അധികാരരാഷ്‌ട്രീയമുള്ള സിപിഎം നേതാക്കള്‍ക്ക് കേരളത്തില്‍ എന്തും ചെയ്യാമെന്നും ഭരണകൂടസംവിധാനങ്ങള്‍ കണ്ണടയ്‌ക്കുമെന്നതിന്റെ ഉദാഹരണമാണ് ഓമനക്കുട്ടന്റെ ദുരനുഭവങ്ങള്‍.

Janmabhumi Online by Janmabhumi Online
Aug 13, 2023, 08:34 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

സുനില്‍ തളിയല്‍

തിരുവനന്തപുരം: ജീവിതത്തിന്റെ നല്ല പങ്ക് മണലാരണ്യത്തില്‍ അധ്വാനിച്ച് സമ്പാദിച്ച പണവുമായി ശിഷ്ടകാലം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വസ്ഥമായി ജീവിക്കാമെന്ന മോഹവുമായി നാട്ടിലെത്തിയതാണ് ഓമനക്കുട്ടന്‍. പക്ഷേ താനെത്തിയത് ചെകുത്താന്റെ സ്വന്തം നാടായി മാറിയ നവ കേരളത്തിലാണെന്ന് വൈകിയാണ് ഓമനക്കുട്ടന്‍ അറിഞ്ഞത്. അധികാരരാഷ്‌ട്രീയമുള്ള സിപിഎം നേതാക്കള്‍ക്ക് കേരളത്തില്‍ എന്തും ചെയ്യാമെന്നും ഭരണകൂടസംവിധാനങ്ങള്‍ കണ്ണടയ്‌ക്കുമെന്നതിന്റെ ഉദാഹരണമാണ് ഓമനക്കുട്ടന്റെ ദുരനുഭവങ്ങള്‍.

പത്ത് വര്‍ഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ഓമനക്കുട്ടന്‍ തന്റെ സമ്പാദ്യംകൊണ്ട് കല്ലിയൂര്‍ വില്ലേജില്‍ വെള്ളായണി കായലിന് സമീപം പ്രകൃതിരമണീയമായ 21 സെന്റ് സ്ഥലം വിലയ്‌ക്കു വാങ്ങിയിരുന്നു. അവിടെ ഒരു റിസോര്‍ട്ട് പണിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി  തിരുവനന്തപുരത്ത് വഴുതക്കാട് പേള്‍ ഹെവന്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു ഫഌറ്റ് വാങ്ങി ഭാര്യയോടൊപ്പം താമസമാക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശിയായ ഓമനക്കുട്ടന് രണ്ടു മക്കളാണ്. മകളും ഭര്‍ത്താവും ചെന്നൈയിലും മകനും ഭാര്യയും ബഹ്‌റിനിലുമാണ് താമസം. രണ്ടു വര്‍ഷം മുമ്പ് സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലും ശ്രീചിത്രയിലും ചികിത്സയില്‍ കഴിയുകയും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ചെന്നൈയില്‍ പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മകളോടൊപ്പം ചെന്നൈയില്‍ എട്ട് മാസത്തോളം താമസിച്ചു. ആ സമയത്താണ് തന്റെ കല്ലിയൂരുള്ള വസ്തു കൈയ്യേറി ഒരാള്‍ വഴി വെട്ടുന്നതായി അറിഞ്ഞ് ഓമനക്കുട്ടന്‍ തിരുവനന്തപുരത്തെത്തിയത്. അപ്പോഴാണ് തലസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവായ കരമന ഹരിയാണ് വസ്തു കൈയ്യേറ്റത്തിന് പിന്നിലെന്നറിഞ്ഞത്. ഓമനക്കുട്ടന്റെ വസ്തുവിന്റെ പുറകില്‍ പഴയ ഒരു നാലുകെട്ട് വീടും 40 സെന്റ് സ്ഥലവും കരമന ഹരി വാങ്ങിയിരുന്നു. ആ വസ്തുവിലേക്ക് രണ്ട് അടി വീതിയുള്ള നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊവിഡ് കാലത്തും പിന്നീട് ചെന്നൈയില്‍ ചികിത്സയിലുമായതു കാരണം ഓമനക്കുട്ടന് താന്‍ വാങ്ങിയ സ്ഥലം പോയി നോക്കാന്‍ സാധിച്ചിരുന്നില്ല. ആ സമയത്താണ് കരമന ഹരി ഓമനക്കുട്ടന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി കായ്ഫലമുള്ള വരിക്കപ്ലാവുകളും കശുമാവും തെങ്ങും മാവും ഉള്‍പ്പടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുകയും ജെസിബി ഉപയോഗിച്ച് ആറടിയോളം ഉയരത്തിലുള്ള മണ്‍തിട്ട ഇടിച്ചുമാറ്റി 15 അടി വീതിയിലും 175  അടി നീളത്തിലും തന്റെ വസ്തുവിലേക്ക് വഴി വെട്ടിയത്. മണ്‍തിട്ട ഇടിച്ചുമാറ്റിയ മുന്നൂറ് ലോഡിലധികം വരുന്ന മണ്ണ് തന്റെ വസ്തുവില്‍ ഇട്ട് ഉയര്‍ത്തുകയും ചെയ്തു. വിവരമന്വേഷിച്ച സമീപവാസികളോട് ഈ വസ്തു താന്‍ വാങ്ങിയെന്നും കരമന ഹരി പറഞ്ഞു. തന്റെ വസ്തു താനറിയാതെ എങ്ങനെയാണ് വാങ്ങിയതെന്ന് അറിയാന്‍ ഓമനക്കുട്ടന്‍ കരമന ഹരിയുമായി ബന്ധപ്പെട്ടപ്പോള്‍ താങ്കളുടെ വസ്തു വാങ്ങാന്‍ എനിക്ക് താല്‍പ്പര്യമുണ്ടെന്നും എത്ര രൂപയാണെങ്കിലും  വാങ്ങിക്കൊള്ളാമെന്നും ഹരി അറിയിച്ചു. തലസ്ഥാനത്തെ പ്രമുഖനായ ഒരു മന്ത്രിക്ക് വേണ്ടിയാണ് വസ്തു വാങ്ങുന്നതെന്നും മന്ത്രിയുടെ പേരില്‍ വാങ്ങാന്‍ സാധിക്കാത്തതിനാലാണ് തന്റെ പേരില്‍ വസ്തു വാങ്ങുന്നതെന്നും ഹരി അറിയിച്ചതായി ഓമനക്കുട്ടന്‍ പറയുന്നു. മന്ത്രി ചെയര്‍മാനായി ഒരു ബോട്ട്ക്ലബ് ഇവിടെ സ്ഥാപിക്കുമെന്നും തന്നെ അതിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാക്കാമെന്നും ഹരി വാഗ്ദാനം നല്‍കിയതായും ഓമനക്കുട്ടന്‍ പറഞ്ഞു.  സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാക്കളെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തായതിനാല്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ധര്‍മടത്തെ കാര്യങ്ങള്‍ നോക്കാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും കരമന ഹരി പറഞ്ഞിരുന്നു. തന്റെ വസ്തു വില്‍ക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും താന്‍ രോഗം മൂര്‍ച്ഛിച്ച് പരസഹായം കൂടാതെ നടക്കാന്‍ പോലും സാധിക്കാത്ത നിലയിലായതിനാലും കരമന ഹരി ഉന്നത ബന്ധമുള്ള രാഷ്‌ട്രീയക്കാരനായതു കൊണ്ടും ഓമനക്കുട്ടന്‍ തന്റെ വസ്തു സെന്റിന് ഏഴു ലക്ഷം രൂപ വച്ച് 21 സെന്റ് ഹരിക്ക് വില്‍ക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസം  25  ലക്ഷം രൂപ അഡ്വാന്‍സുമായി വരാമെന്ന് പറഞ്ഞ് പോയ ഹരിയെക്കുറിച്ച് പിന്നെ ഒരാഴ്ചത്തേക്ക് യാതൊരു വിവരുമില്ല. ഫോണ്‍ ചെയ്താല്‍ എടുക്കുന്നുമില്ല. ഒടുവില്‍ തന്റെ ഡ്രൈവറുടെ ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ കിട്ടി. അപ്പോള്‍ പറഞ്ഞത്  ധര്‍മടത്തായിരുന്നുവെന്നും അടുത്ത ദിവസം അഡ്വാന്‍സുമായി വരുമെന്നുമാണ്. അടുത്ത ദിവസം അഡ്വാന്‍സുമായി വന്നു.

25 ലക്ഷത്തിന് പകരം രണ്ട് ലക്ഷം രൂപ നല്‍കി. പിന്നീട് നിരന്തരം വിളിച്ചപ്പോള്‍ ഗൂഗിള്‍ പേ വഴി പതിനായിരം രൂപ കൂടി അയച്ചുകൊടുത്തു. ഒന്നരക്കോടിയിലധികം വില പറഞ്ഞ വസ്തുവിന് രണ്ട് തവണയായി രണ്ട് ലക്ഷത്തി പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ തന്നെ ഓമനക്കുട്ടന് എന്തോ പന്തികേട് തോന്നി.  

 (തുടരും…..   നാളെ: നേതാവിന്റെ ലവ്,  ഡ്രാമ, ആക്ഷന്‍)

Tags: തിരുവനന്തപുരംdeathവസ്തു കയ്യേറിസിപിഎം നേതാവ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

പേ വിഷ ബാധയേറ്റുളള മരണം ഏറുന്നതില്‍ ആശങ്ക, കുത്തിവയ്‌പെടുത്തിട്ടും രക്ഷയില്ല

India

പഹൽഗാം ഭീകരർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന് സുരക്ഷാ സേന പിടികൂടി ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ വീണു; ഇംതിയാസ് അഹമ്മദ് മരിച്ചു

Kerala

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് അബദ്ധത്തിൽ വെട്ടേറ്റു, തൽക്ഷണം ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തമിഴില്‍ നിന്നും കന്നഡയുണ്ടായി…പ്രസ്താവനയുടെ പേരില്‍ കമലാഹാസന്‍ കുരുക്കില്‍;കന്നഡ സംഘടനകളും സിദ്ധരാമയ്യയും കമലാഹാസനെതിരെ രംഗത്ത്

റെഡ് അലര്‍ട്ട് : കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

കാലടിയിൽ പിടികൂടിയത് 100 ഗ്രാം എം.ഡി.എം.എ : യുവാവും യുവതിയും പിടിയിൽ

കടല്‍ മത്സ്യം കഴിക്കാം, ജനങ്ങളുടെ ഭീതി അകറ്റാന്‍ മത്സ്യസദ്യ നടത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്….

ആർത്തവം ആഘോഷിക്കപ്പെടുമ്പോൾ; മെയ് 28 ആർത്തവ ശുചിത്വ ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies