Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

20 ലക്ഷത്തോളം രൂപയുടെ പദ്ധതിയില്‍ 15 ലക്ഷത്തോളം രൂപയുടെ പണി പൂര്‍ത്തിയായി. ജൂണില്‍ പെയ്ത മഴയില്‍ കിട്ടിയ വെള്ളം കൊണ്ട് കുളം നിറഞ്ഞു. നാടിന് കൗതുകമായിത്തീര്‍ന്ന കുളം കാണാന്‍ ദിവസവും സന്ദര്‍ശകരെത്തുന്നു.

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Aug 6, 2023, 05:00 am IST
in Kerala
രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം

FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: ആര്‍ക്കും വേണ്ടാതെ അക്കേഷ്യ മരങ്ങളാല്‍ മൂടപ്പെട്ട പ്രദേശം നിശ്ചയദാഢ്യത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ ശ്രമം നടത്തുകയാണ് എന്‍എസ്എസ് ദേശീയ പുരസ്‌കാര ജേതാവ് കാസര്‍കോട് ഗവ. കോളജ് അസോസിയേറ്റ് പ്രൊഫസര്‍ രത്‌നാകര മല്ലമൂല. വീട് വയ്‌ക്കാന്‍ പാകമല്ലെന്ന് കുടുംബാംഗങ്ങള്‍ എഴുതിത്തള്ളിയ ഭൂമിയാണ് അദ്ദേഹം മാറ്റിമറിച്ചത്.

നീര്‍ച്ചാല്‍ അപ്പര്‍ ബസ്സാറില്‍ മാന്യ റോഡിന് സമീപം പണിയുന്ന വീടിന്റെ മുറ്റത്ത് രണ്ട് ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ള മഴക്കുളമാണ് ആദ്യമൊരുക്കിയത്. 20 വര്‍ഷമായി ഉപയോഗിക്കാത്ത ഒരേക്കറോളം വരുന്ന ചെങ്കല്‍ പാറയിലെ വെള്ളം ഊറ്റിക്കുടിക്കുന്ന അക്കേഷ്യാ മരങ്ങള്‍ പൂര്‍ണമായും വെട്ടിമാറ്റി മേല്‍മണ്ണും അതിന് താഴെയുള്ള ചെങ്കല്ലും പൊട്ടിച്ചാണ് 36 അടി നീളത്തിലും 26 വീതിയിലും 7.5 അടി ആഴത്തിലും കുളം നിര്‍മിച്ചത്. 

കുളവും പശുവും കൃഷിയും പിന്നീട് വീടും ഒരുക്കിയിരുന്ന പരമ്പരാഗത ജീവിതകാലത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രത്‌നാകര മല്ലമൂല. വെറും മഴവെള്ള സംഭരണി എന്ന നിലയിലല്ല പണിതത്. മണ്ഡപം,  സുരക്ഷാ ഭിത്തി, റെയിലിങ്, ചുറ്റും സന്ദര്‍ശകര്‍ക്കു വന്നു കാണാനുള്ള സൗകര്യം, വെട്ടുകല്ല് പാകിയുള്ള നടപ്പാത, കുളത്തിനു ചുറ്റും പക്ഷികള്‍ക്ക് 24 മണിക്കൂറും കുടിക്കാനും  കുളിക്കാനും വെള്ളം എന്നീ സൗകര്യങ്ങള്‍ ഒരുക്കി.  

20 ലക്ഷത്തോളം രൂപയുടെ പദ്ധതിയില്‍ 15 ലക്ഷത്തോളം രൂപയുടെ പണി പൂര്‍ത്തിയായി. ജൂണില്‍ പെയ്ത മഴയില്‍ കിട്ടിയ വെള്ളം കൊണ്ട് കുളം നിറഞ്ഞു. നാടിന് കൗതുകമായിത്തീര്‍ന്ന കുളം കാണാന്‍ ദിവസവും സന്ദര്‍ശകരെത്തുന്നു. മഴവെള്ളം ചെങ്കല്‍പാറയില്‍ ഇറക്കി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രത്‌നാകരന്‍. 

സസ്യങ്ങളും ഔഷധത്തോട്ടവും 30 സെന്റ് ഭൂമിയില്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ആറ് തരം തുളസി, കൂവളം, രാമഫലം, സീതാപ്പഴം, ലക്ഷ്മണ ഫലം, ഹനുമാന്‍ ഫലം, ശതാവരി, നാടന്‍ തെങ്ങ്, വാഴ തുടങ്ങി വിവിധ തരത്തിലുള്ള സസ്യങ്ങളാണ് ചെറുവനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ണതയിലെത്തുക. ഓട് പാകിയുള്ള പരമ്പരാഗത രീതിയിലുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. ഊര്‍ജ സംരക്ഷണവും യഥേഷ്ടം വായു സഞ്ചാരവും ഉറപ്പ് വരുത്തുന്ന രീതിയിലാണ് വീട് നിര്‍മാണം.  

Tags: ഐഎസ്forkasargodപക്ഷിസങ്കേതത്തിനായി ചെറുവനംവീട്ടുമുറ്റത്ത് മഴക്കുളം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

News

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

പുതിയ വാര്‍ത്തകള്‍

.

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

ഇന്ത്യയുടെ നീക്കം തുർക്കിയെ തളർത്തും ഒപ്പം പാകിസ്ഥാനെയും : പ്രധാനമന്ത്രി മോദിയുടെ സൈപ്രസ് സന്ദർശനം മറ്റൊരു സർജിക്കൽ സ്ട്രൈക്ക് തന്നെ

പെന്തക്കോസ്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക: എറണാകുളത്തെ ഓഡിറ്റോറിയം ഉടമ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies