Categories: India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

ഇസ്രായേലി സ്‌പൈക്ക് എന്‍എല്‍ഒഎസ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അതിന്റെ പരീക്ഷണങ്ങള്‍ ഉടന്‍ നടക്കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എന്‍എല്‍ഒഎസ് മിസൈലുകള്‍ ഇപ്പോള്‍ റഷ്യയില്‍ നിന്നുള്ള എംഐ-17വി5 ഹെലികോപ്റ്ററുകളുമായി സംയോജിപ്പിക്കാന്‍ പോകുകയാണ്.

Published by

ന്യൂദല്‍ഹി: പര്‍വതങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ശത്രു ലക്ഷ്യങ്ങള്‍ തകര്‍ക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന്, ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് (ഐഎഎഫ്) ഇസ്രായേലി സ്‌പൈക്ക് നോണ്‍ ലൈന്‍ ഓഫ് സൈറ്റ് (എന്‍എല്‍ഒഎസ്) ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ ലഭിച്ചു. 30 കി.മീ. വരെ അകലെയുള്ള ലക്ഷ്യങ്ങളെ ഈ മിസൈലുകള്‍ക്ക് ഭേദിക്കാന്‍ സാധിക്കും.

ഇസ്രായേലി സ്‌പൈക്ക് എന്‍എല്‍ഒഎസ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അതിന്റെ പരീക്ഷണങ്ങള്‍ ഉടന്‍ നടക്കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എന്‍എല്‍ഒഎസ് മിസൈലുകള്‍ ഇപ്പോള്‍ റഷ്യയില്‍ നിന്നുള്ള എംഐ-17വി5 ഹെലികോപ്റ്ററുകളുമായി സംയോജിപ്പിക്കാന്‍ പോകുകയാണ്. അവ ദീര്‍ഘദൂരങ്ങളില്‍ നിന്ന് ലക്ഷ്യങ്ങള്‍ കീഴടക്കാനും ശത്രു ലക്ഷ്യങ്ങള്‍ക്കെതിരെയും പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കും പിന്നില്‍ മറഞ്ഞിരിക്കുന്ന പ്രതിയോഗികള്‍ക്കെതിരെ വളരെ ഫലപ്രദമാണെന്ന് തെളിയിക്കാനും കഴിയുമെന്നും പ്രതിരോധ വക്കുപ്പ് വ്യക്തമാക്കി.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടെ, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും വിതരണം ചെയ്ത ആന്റി ടാങ്ക് മിസൈലുകളും വിമാനേതര മിസൈലുകളും ഉക്രേനിയന്‍ സൈന്യം ഫലപ്രദമായി ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം രണ്ട് വര്‍ഷം മുമ്പ് കിഴക്കന്‍ ലഡാക്ക് സെക്ടറിന് എതിര്‍വശത്തുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്ക് (എല്‍എസി) സമീപം ചൈനീസ് സൈന്യം ധാരാളം ടാങ്കുകളും പട്ടളക്കാരെയും യുദ്ധ വാഹനങ്ങളും വിന്യസിച്ചത്തിനു പിന്നാലെയാണ് വ്യോമസേന ഈ മിസൈലുകളില്‍ താല്‍പ്പര്യം കാണിക്കാന്‍ ആരംഭിച്ചത്.

നിലവില്‍ സ്‌പൈക്ക് എന്‍എല്‍ഒഎസ് എടിജിഎമ്മുകള്‍ പരിമിതമായ സംഖ്യയില്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ‘മേക്ക്ഇന്‍ഇന്ത്യ’ സംരംഭങ്ങളിലൂടെ മിസൈലുകള്‍ വന്‍തോതില്‍ എത്തിക്കാന്‍ സേന നോക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. എയര്‍ലോഞ്ച് ചെയ്ത എന്‍എല്‍ഒഎസ് എടിജിഎമ്മുകള്‍ക്ക് സ്റ്റാന്‍ഡ്ഓഫ് ദൂരങ്ങളില്‍ നിന്ന് അതിന്റെ ഗ്രൗണ്ട് ലക്ഷ്യങ്ങളില്‍ സ്‌െ്രെടക്കുകള്‍ നടത്താനും ശത്രു ടാങ്ക് റെജിമെന്റുകള്‍ക്ക് കാര്യമായ നാശമുണ്ടാക്കാനും അവരുടെ മുന്നേറ്റം തടയാനും കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ചൈന കാണിച്ച ആക്രമണം മൂലം രാജ്യം നേരിടുന്ന ഭീഷണി കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യവും വ്യോമസേനയും തങ്ങളുടെ ആയുധശേഖരം ഇന്ത്യന്‍, വിദേശ ആയുധങ്ങളിലൂടെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയിലെ ഉന്നതര്‍ സ്വദേശിവല്‍ക്കരണത്തില്‍ വളരെയധികം ഊന്നല്‍ നല്‍കുകയും ഇന്ത്യന്‍ സ്രോതസ്സുകളിലൂടെയും വ്യവസായത്തിലൂടെയും അത്തരം ഹൈടെക് ഉപകരണങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഒന്നിലധികം പരിപാടികളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക