Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ 35 ലക്ഷത്തിലധികം ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന്‍; കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷനു കീഴില്‍ കേരളത്തില്‍ ചരിത്രനേട്ടം

കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് 'ഹര്‍ ഘര്‍ ജല്‍' പദവിയും നേടിയിട്ടുണ്ട്. മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാനത്ത് 2020 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 07:02 pm IST
in Kerala

തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളില്‍ കുടിവെള്ള കണക്ഷന്‍ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളില്‍ പകുതിയിലും, ജലജീവന്‍ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകള്‍ക്കാണ് ടാപ്പ് വഴി കുടിവെള്ളം എന്ന അഭിമാന നേട്ടം കരസ്ഥമാക്കിയത്.

കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ‘ഹര്‍ ഘര്‍ ജല്‍’ പദവിയും നേടിയിട്ടുണ്ട്. മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാനത്ത് 2020 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.

ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് 50 ശതമാനം കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തിയാക്കിയ, പദ്ധതി നിര്‍വഹണ ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനം ഏറെ പ്രശംസാര്‍ഹമാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവൃത്തികള്‍ തീര്‍ക്കേണ്ടതുണ്ടെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സ്ഥലലഭ്യതക്കുറവ്, വിവിധ ഏജന്‍സികളില്‍നിന്ന് അനുമതികള്‍ ലഭിക്കാനുള്ള കാലതാമസം, സമഗ്ര പദ്ധതികള്‍ക്ക് സ്വാഭാവികമായി വേണ്ടിവരുന്ന നീണ്ട പൂര്‍ത്തീകരണ കാലയളവ് എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ പദ്ധതിക്കുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് കേരളത്തിലെ പകുതി വീടുകള്‍ക്കും ടാപ്പ് കണക്ഷന്‍ ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

മുന്‍ഗണനാ പദ്ധതികളിലുള്‍പ്പെടുത്തി  കൃത്യമായ ഇടവേളകളില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും നടത്തിയ പദ്ധതി അവലോകനങ്ങള്‍ നിര്‍വഹണത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലും ഗതിവേഗം കൈവരുത്തുന്നതിലും നിര്‍ണായകമായിരുന്നു. ജലജീവന്‍ മിഷന്‍ പൂര്‍ത്തിയാകുന്ന 2024ഓടെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ ഇനിയും 35 ലക്ഷത്തോളം കണക്ഷന്‍ നല്‍കേണ്ടതുണ്ടെങ്കിലും, ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴുണ്ടായിരുന്ന 17.49 ലക്ഷം കണക്ഷന്‍(ആകെ വീടുകളുടെ 24.76 %) എന്നതില്‍നിന്ന് മൂന്നു വര്‍ഷമാകുംമുന്‍പ് കണക്ഷനുകളുടെ എണ്ണം 35.42 ലക്ഷത്തിലും 50 ശതമാനത്തിലുമെത്തിക്കാന്‍ കഴിഞ്ഞുവെന്നത് സംസ്ഥാനത്തിന്  മികച്ച നേട്ടമായി.

കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് പ്രതിദിനം 55 ലിറ്റര്‍ വെള്ളമാണു നല്‍കേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് സംസ്ഥാനത്ത് ഒരാള്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ എന്നു കണക്കാക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതി ആരംഭിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ജലവിതരണ പദ്ധതികളില്‍നിന്നെല്ലാം പൂര്‍ണശേഷിയില്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു.

ബാക്കി നല്‍കാനുള്ള കണക്ഷനുകള്‍ക്ക് ജല ശുദ്ധീകരണശാലയുള്‍പ്പെടെ സമഗ്രവും സുസ്ഥിരവുമായ ശുദ്ധജലവിതരണ പദ്ധതികള്‍ പുതുതായി നിര്‍മിച്ചുകൊണ്ടാണ് കണക്ഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള, 40മുതല്‍ 50 വര്‍ഷം വരെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ കഴിയുന്ന സുസ്ഥിരസമഗ്ര കുടിവെള്ള പദ്ധതികള്‍ വഴിയാണ് സംസ്ഥാനത്ത് പദ്ധതിപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.

സ്ഥലലഭ്യത, മറ്റ് അനുമതികള്‍ എന്നിവ നേടിക്കഴിഞ്ഞ് 1218 മാസമാണ് ഓരോ പദ്ധതിക്കും വേണ്ട കുറഞ്ഞ നിര്‍മാണ കാലാവധി. അതിനാലാണ് ഇനി നല്‍കാനുള്ള കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നത്. പെട്ടെന്ന് പൂര്‍ത്തിയാക്കാമായിരുന്ന, പരമാവധി പത്തുവര്‍ഷം മാത്രം ആയുസ്സുള്ള കുഴല്‍ക്കിണറുകള്‍ അടിസ്ഥാനമാക്കിയുള്ള ചെറുകിട പദ്ധതികള്‍, ദീര്‍ഘകാലനേട്ടം ഉറപ്പാക്കണമെന്ന നിലപാടില്‍ സംസ്ഥാനം ഒഴിവാക്കുകയായിരുന്നു.

കണക്ഷന്‍ ലഭിക്കുന്ന വേഗം താരതമ്യേന കുറവാണെങ്കിലും ജലജീവന്‍ മിഷന്‍ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട, ഗുണനിലവാരവുമുള്ള കുടിവെള്ളം തുടര്‍ച്ചയായി ലഭ്യമാക്കാന്‍ ഇതു വഴി സാധ്യമാകും. ജലജീവന്‍ മിഷന്‍ വഴി നല്‍കേണ്ട 53.34 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ക്കായി 40203.61 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതുവരെ 7737.08 കോടി രൂപയാണ് പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളത്. കേന്ദ്രസംസ്ഥാന പദ്ധതി വിഹിതം 50:50 എന്ന അനുപാതത്തിലാണ്.  

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമീണ സ്‌കൂളുകളിലും അംഗനവാടികളിലും നിലവില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ജലഗുണനിലവാരപരിശോധനാ പ്രവര്‍ത്തനങ്ങളും പദ്ധതി സഹായ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സംസ്ഥാനത്താകെ, കേരള വാട്ടര്‍ അതോറിറ്റിയുടെ 83 ജലഗുണനിലവാര പരിശോധനാ ലാബുകള്‍ ദേശീയ അക്രഡിറ്റേഷന്‍ ഏജന്‍സിയായ എന്‍എബിഎല്‍ന്റെ അംഗീകാരം നേടിയെടുത്തിട്ടുണ്ട്. ഗാര്‍ഹിക കുടിവെള്ള പരിശോധനാ നിരക്കുകളില്‍ ഈയിടെ കുറവു വരുത്തുകയും ചെയ്തിട്ടുണ്ട്.  

അയ്യായിരത്തോളം  കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധനാ കിറ്റുകള്‍ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധിക്കുന്നതിനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും വിവരവിദ്യാഭ്യാസവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്താനും പഞ്ചായത്തുകളെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും വിവിധ എന്‍ജിഒകളെ നിര്‍വഹണ സഹായ ഏജന്‍സികളായി കെആര്‍ഡബ്‌ള്യുഎസ്എ മുഖേന പഞ്ചായത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍സര്‍ക്കാര്‍waterജല അതോറിറ്റിmodi governmentജല്‍ ജീവന്‍ മിഷന്‍kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.