Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെമിനാര്‍ ഇപി ബഹിഷ്‌കരിച്ചു; പൊതുസിവില്‍ കോഡില്‍ സിപിഎമ്മിലും ഭിന്നത

ഇപി വിട്ടുനില്‍ക്കുകയും സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇപിയുടെ നിലപാടിനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു. അണികളിലും ഘടകകക്ഷികളിലും ആശയക്കുഴപ്പവുമുണ്ടായിട്ടുണ്ട്. മാസങ്ങളായി എം.വി. ഗോവിന്ദനും ഇപിയും തമ്മില്‍ രൂക്ഷമായ പോരുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 12:45 am IST
in Kerala

കണ്ണൂര്‍: പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടുനിന്നു. പൊതു സിവില്‍ കോഡിനെച്ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത ഭിന്നതയാണ് കാരണമെന്നാണ് സൂചന.  

ഇപി വിട്ടുനില്‍ക്കുകയും സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇപിയുടെ നിലപാടിനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു. അണികളിലും ഘടകകക്ഷികളിലും ആശയക്കുഴപ്പവുമുണ്ടായിട്ടുണ്ട്. മാസങ്ങളായി  എം.വി. ഗോവിന്ദനും  ഇപിയും തമ്മില്‍ രൂക്ഷമായ പോരുമുണ്ട്.

മുതിര്‍ന്ന നേതാവായ ഇപിയെ വെട്ടി പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെ എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതോടെ ജയരാജന്‍ പാര്‍ട്ടിയുമായി അകന്നു. പാര്‍ട്ടി പരിപാടികളിലും എല്‍ഡിഎഫിലും ജയരാജന്‍ സജീവമല്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം ഇപി പാര്‍ട്ടി സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എം.വി. ഗോവിന്ദന്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായി.

എം.വി. ഗോവിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കു നടത്തിയ ജനകീയ പ്രതിരോധ യാത്രയില്‍ നിന്ന്  ഇപി മാറിനിന്നു. 

ഇപിയുടെ ഭാര്യയ്‌ക്കും മകനും പ്രധാന പങ്കാളിത്തമുള്ള തളിപ്പറമ്പിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതോടെ ഇ.പി.  ജയരാജന്‍ സമ്മര്‍ദത്തിലായിരുന്നു. പി. ജയരാജന് എം.വി. ഗോവിന്ദനടക്കമുളള സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.  

വലിയ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്തു പോയത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനത്തില്‍ പങ്കെടുക്കാനാണ്. എം.വി. ഗോവിന്ദന്‍ തന്റെ അതൃപ്തി മറച്ചുവയ്‌ക്കാതെ എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും പരസ്യമായി പ്രതികരിച്ചത് വരുംനാളുകളിലും ഗ്രൂപ്പുപോര് ശക്തമാകുമെന്നു വ്യക്തമാക്കുന്നു. പൊതു സിവില്‍ കോഡില്‍ ഇഎംഎസ് അടക്കമുളള നേതാക്കളും പാര്‍ട്ടിയുമെടുത്ത അനുകൂല നിലപാടിനു കടകവിരുദ്ധമായ പുതിയ നിലപാടില്‍   പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ജയരാജന്റെ നിലപാടിന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.

Tags: mv govindancpmSeminarUniform Civil CodeE P Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.