Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന് ന്യൂയോര്‍ക്ക് ടൈംസിനെപ്പോലുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഭാരതത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് മാറ്റത്തിന്റെ തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 05:00 am IST
in Editorial

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ബഹിരാകാശ ദൗത്യം മറ്റൊരു വിജയക്കുതിപ്പ് കൂടി നടത്തിയിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ചന്ദ്രയാന്‍-മൂന്ന് പേടകത്തെ വഹിച്ചുകൊണ്ട് എല്‍വിഎം-3 എന്ന റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്രജ്ഞരോടൊപ്പം രാജ്യത്തിന്റെ ശാസ്ത്രനേട്ടത്തില്‍ അഭിമാനിക്കുന്ന ജനങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് അത് കണ്ടുകൊണ്ടിരുന്നത്. എന്തും സംഭവിക്കാവുന്ന അതിഹ്രസ്വമായ ഒരു ഘട്ടത്തിനുശേഷം ഇരുപത്തിരണ്ടാം മിനുട്ടില്‍ ചന്ദ്രയാന്‍-മൂന്ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഭൂമിയോടടുത്ത് 170 കിലോമീറ്ററും, അകലെ 36,500 കിലോമീറ്ററും ദൂരമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഈ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോള്‍ പേടകം. ഭ്രമണപഥം പടിപടിയായി വികസിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും, ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ചന്ദ്രയാന്‍-മൂന്ന് സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്. മൂന്നുവര്‍ഷം മുന്‍പ് ഭാരതത്തിന്റെ ഇതേ ദൗത്യം ചന്ദ്രയാന്‍-രണ്ട് ചന്ദ്രനില്‍ തൊടാന്‍ വെറും രണ്ട് കിലോമീറ്റര്‍ അകലെവെച്ച് പരാജയപ്പെട്ടിരുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്കും ദേശസ്‌നേഹികള്‍ക്കും നിരാശ സമ്മാനിച്ച ഈ അനുഭവത്തില്‍നിന്ന് പാഠം പഠിച്ചാണ് രാജ്യം പുതിയ ദൗത്യത്തിന് തയ്യാറെടുത്തത്.

ഭാരതത്തിന്റെ ചാന്ദ്രദൗത്യത്തിന് രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ പഴക്കമുണ്ട്. 2008 ലായിരുന്നു ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കിയ മൂണ്‍ ഇംപാക്ട് പ്രോബുമായിരുന്നു ചന്ദ്രയാന്‍-ഒന്നിന്റെ ഭാഗങ്ങള്‍. രണ്ടുവര്‍ഷത്തെ കാലാവധി കല്‍പ്പിച്ച ഈ ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തിനു താഴെയാണ് പ്രവര്‍ത്തിച്ചത്. ഭൂമിയുമായുള്ള ബന്ധം നഷ്ടമായെങ്കിലും അതിനോടകം പ്രധാന ലക്ഷ്യങ്ങളെല്ലാം ചന്ദ്രയാന്‍-ഒന്ന് നിറവേറ്റിയിരുന്നു. നിര്‍ണായകമായ സാങ്കേതികവിദ്യ സ്വായത്തമാക്കാനും, ദീര്‍ഘദൂര ബഹിരാകാശ ദൗത്യത്തിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കാനും കഴിഞ്ഞത് വലിയ നേട്ടമാവുകയും ചെയ്തു. പതിനൊന്ന് വര്‍ഷത്തിനുശേഷം 2019 ല്‍ അടുത്ത ദൗത്യമായ ചന്ദ്രയാന്‍-രണ്ട് വിജയകരമായി വിക്ഷേപിച്ചെങ്കിലും ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങാന്‍ കഴിയാതെ പോവുകയും, റോവര്‍ ഇടിച്ചിറങ്ങി ഛിന്നഭിന്നമാവുകയും ചെയ്തു. ചന്ദ്രനിലെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കാന്‍ കഴിഞ്ഞത് പുതിയ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നു. ഇതിന്റെ അനന്തര ഫലമാണ് ഐഎസ്ആര്‍ഒ ബാഹുബലി എന്നു പേരിട്ടിട്ടുള്ള എസ്എല്‍വി മാര്‍ക്ക്-3 എന്ന റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ എംഎല്‍വി-3 പുതിയ ചന്ദ്രയാന്‍ പേടകവുമായി കുതിച്ച് ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്. ചന്ദ്രയാന്‍-മൂന്നിന്റെ അവശേഷിക്കുന്ന ഘട്ടങ്ങള്‍ വളരെ അപകടസാധ്യതയുള്ളതാണെങ്കിലും ഐഎസ്ആര്‍ഒ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ബഹിരാകാശ രംഗത്ത് ഭാരതം ഇന്ന് ഒരു വന്‍ശക്തിയാണ്. മറ്റ് രാജ്യങ്ങള്‍ ഈ രംഗത്ത് പതിറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്തത് താരതമ്യേന കുറഞ്ഞ കാലത്തിനുള്ളില്‍ നേടിയെടുക്കാന്‍ ഭാരതത്തിന് കഴിഞ്ഞിരിക്കുന്നു. സ്വന്തമായി റോക്കറ്റ് നിര്‍മിക്കാനും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും കഴിയുന്ന അഭിമാനകരമായ സ്ഥിതിയാണുള്ളത്. ഇങ്ങനെ നിരവധി ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചുകഴിഞ്ഞു. ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന് ന്യൂയോര്‍ക്ക് ടൈംസിനെപ്പോലുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഭാരതത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് മാറ്റത്തിന്റെ തെളിവാണ്. ചന്ദ്രയാന്‍-മൂന്നിന്റെ വിക്ഷേപണ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ഭാരതത്തിന്റെ ബഹിരാകാശയാത്ര പുതിയ ചരിത്രം രചിക്കുകയാണെന്നും, ഓരോ ഭാരതീയന്റെയും അഭിമാനം ഉയര്‍ത്തിയ നേട്ടമാണിതെന്നും പറഞ്ഞ പ്രധാനമന്ത്രി അതിനു കാരണക്കാരായ സമര്‍പ്പണ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെ അഭിവാദ്യം ചെയ്യുകയുമുണ്ടായി. ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ രാഷ്‌ട്രത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്‌ക്ക് തെളിവാണിതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും പറഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഭാരതം കൈവരിക്കുന്ന ഇത്തരം നേട്ടങ്ങള്‍ രാഷ്‌ട്രത്തിന്റെ അന്തസ്സുയര്‍ത്തുകയും, ആഗോളതലത്തില്‍ പുതിയ ഔന്നത്യങ്ങള്‍ കീഴടക്കാന്‍ സഹായകമാവുകയും ചെയ്യും.

Tags: indiaചന്ദ്രയാന്‍ 3ISROസാങ്കേതികംനരേന്ദ്രമോദിപിഎസ്എല്‍വിAeronautical
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.