Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവോത്ഥാന നായകര്‍ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാര്‍ത്ഥപ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ വ്യക്തിനിയമം വിവിധ രീതികളിലാണ് നടപ്പാക്കുന്നത്. ഇതൊന്നും ഖുറാന്റെ അടിസ്ഥാനത്തിലല്ല. മുഹമ്മദ് നബിക്ക് മുഹമ്മദ് സെയ്ദ് എന്ന പേരില്‍ ഒരു ദത്തുപുത്രനുണ്ടായിരുന്നു. മൊറോക്കോയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ മൊഴി നല്‍കാം. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹം കഴിക്കാം. രണ്ടുസാക്ഷികള്‍ വേണമെന്നേയുള്ളു. ഇത്തരത്തില്‍ സൗകര്യംപോലെ ഖുറാനെ ഓരോരുത്തരും വ്യാഖ്യാനിക്കുകയാണെന്നും 70 ശതമാനം ഖദീസുകളും ഖുറാന് എതിരാണെന്ന് സൗദിരാജകുമാരന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Janmabhumi Online by Janmabhumi Online
Jul 12, 2023, 12:41 am IST
in Kerala
ഹിന്ദുധര്‍മസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ഏക സിവില്‍കോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

ഹിന്ദുധര്‍മസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ഏക സിവില്‍കോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നാരായണ ഗുരുദേവനെയും രാജാറാം മോഹന്‍ റായിയെപ്പോലെയുമുള്ള നവോത്ഥാനനായകരുടെ അഭാവമാണ് ഇന്ത്യന്‍ മുസ്ലീം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റും ഹജ്ജ്കമ്മിറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുധര്‍മ്മസഭ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ‘ഏക സിവില്‍ കോഡ് എന്ത്? എന്തിന്?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഭരണഘടനയില്‍ പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി മൂന്നുതവണയും വിവിധ ഹൈക്കോടതികള്‍ പത്തുതവണയും പൊതു സിവില്‍ നിയമം നടപ്പാക്കാത്തതില്‍ ശക്തമായ വിമര്‍ശനം നടത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫാത്തിമാബീവി ഉള്‍പ്പെടെ നിയമരംഗത്തെ പല പ്രമുഖരും രാഷ്‌ട്രീയരംഗത്ത് ഇഎംഎസ് മുതല്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരെയുള്ളവരും ഇതേ ആവശ്യം  ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു സിവില്‍ നിയമത്തെക്കുറിച്ച് പറഞ്ഞതോടെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം ഇപ്പോള്‍ മുസ്ലീംലീഗിനെ കൂട്ടുപിടിക്കുകയാണ്. പണ്ട് എം.വി. രാഘവന്‍ മുസ്ലീംലീഗുമായി ചേരുന്നതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അതിനെ താത്വികമായി ന്യായീകരിച്ച ആളാണ് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവന്ദന്‍. അതിന് അദ്ദേഹത്തെ പിണറായി വിജയന്‍ മൊറാഴ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇന്ന് ലീഗിനെ കൂടെക്കൂട്ടി പിണറായി വിജയനോട് പ്രതികാരം ചെയ്യുകയാണ് എം.വി. ഗോവിന്ദന്‍. പിണറായിവിജയനാകട്ടെ മരുമകന് മുഖ്യമന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി മുസ്ലീം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. 1985 ല്‍ ഏകസിവില്‍കോഡിനെതിരെ സമരം നടത്തിയ ലീഗ് ‘രണ്ടുംകെട്ടും നാലുംകെട്ടും ഇഎംഎസിന്റെ ഓളേം കെട്ടും’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. സിപിഎം ലീഗിനോട് കൂട്ടുകൂടുന്നത് മറ്റാര് ക്ഷമിച്ചാലും ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം ക്ഷമിക്കില്ല.

വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ വ്യക്തിനിയമം വിവിധ രീതികളിലാണ് നടപ്പാക്കുന്നത്. ഇതൊന്നും ഖുറാന്റെ അടിസ്ഥാനത്തിലല്ല. മുഹമ്മദ് നബിക്ക് മുഹമ്മദ് സെയ്ദ് എന്ന പേരില്‍ ഒരു ദത്തുപുത്രനുണ്ടായിരുന്നു. മൊറോക്കോയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ മൊഴി നല്‍കാം. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹം കഴിക്കാം. രണ്ടുസാക്ഷികള്‍ വേണമെന്നേയുള്ളു. ഇത്തരത്തില്‍ സൗകര്യംപോലെ ഖുറാനെ ഓരോരുത്തരും വ്യാഖ്യാനിക്കുകയാണെന്നും 70 ശതമാനം ഖദീസുകളും ഖുറാന് എതിരാണെന്ന് സൗദിരാജകുമാരന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഒരുമിച്ച് നില്‍ക്കുമ്പോഴെല്ലാം ഭാരതത്തില്‍ വിഭജനം അല്ലെങ്കില്‍ കലാപം ഉണ്ടാകാറുണ്ടെന്ന് കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യവിഭജനത്തിനുവേണ്ടി 1940 ല്‍ ലീഗും 42 ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും 47 ല്‍ കോണ്‍ഗ്രസും രാജ്യവിഭജനത്തിനുവേണ്ടി പ്രമേയം പാസാക്കി. തുടര്‍ന്ന് ഹിന്ദിക്കെതിരെ, മതംമാറ്റത്തിനുവേണ്ടി, ഷാബാനുകേസില്‍, അയോധ്യതര്‍ക്കത്തില്‍, പൗരത്വനിയമത്തിനെതിരെ എന്നുവേണ്ട കലാപത്തിനുള്ള അവസരങ്ങളിലെല്ലാം ഇവര്‍ ഒത്തുകൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. യുക്തികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് അത്യാവശ്യമായ ഒന്നാണ് ഏക സിവില്‍ കോഡ് എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു, എ.കെ.എന്‍. അരുണ്‍, ഷാജു വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Muslim Leagueഎ പി അബ്ദുള്ളക്കുട്ടിമുസ്ലീം ജനസംഖ്യഐഎസ്Uniform Civil Code
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

‘സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിൽ തന്നെ’; നിലപാട് തിരുത്തി മുസ്ലിം ലീ​ഗ്

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഹെഡ്‌ഗേവാര്‍ റോഡ് വന്നത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയോടെയെന്ന് ബിജെപി നേതാവ് എം.എസ് കുമാര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

ഇതുവരെ കണ്ടതല്ല , ഇനി കാണാൻ പോകുന്നതാണ് ശരിയ്‌ക്കുള്ള ആക്രമണം ; ഇസ്രായേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉടൻ ടെഹ്‌റാനിലെ ആകാശത്തെത്തും ; നെതന്യാഹു

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies