Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വെട്ടിലായി: ഇഎംഎസും നായനാരും പറഞ്ഞു, ‘പൊതു സിവില്‍ നിയമം വേണം’

പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കമുള്ളവരുടെ മുന്‍ നിലപാടില്‍ വെട്ടിലായി സിപിഎം. വ്യക്തിനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയ്‌ക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങളുടെ തെളിവുകള്‍ സഹിതം പുറത്ത്. ദേശാഭിമാനിയില്‍ ഇഎംഎസും ഇ.കെ. നായനാരും സുശീലാ ഗോപാലനുമൊക്കെ എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും സിപിഎമ്മിന്റെ പുതിയ നിലപാടിനെ തിരിഞ്ഞു കൊത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 11:18 pm IST
in Kerala

തിരുവനന്തപുരം: പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കമുള്ളവരുടെ മുന്‍ നിലപാടില്‍ വെട്ടിലായി സിപിഎം. വ്യക്തിനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയ്‌ക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങളുടെ തെളിവുകള്‍ സഹിതം പുറത്ത്. ദേശാഭിമാനിയില്‍ ഇഎംഎസും ഇ.കെ. നായനാരും സുശീലാ ഗോപാലനുമൊക്കെ എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും സിപിഎമ്മിന്റെ പുതിയ നിലപാടിനെ തിരിഞ്ഞു കൊത്തുന്നു.

ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ചേര്‍ന്ന  1985 ജൂലൈ 9ന് മുഖ്യമന്ത്രി കെ. കരുണാകരനോട് സിപിഎം അംഗങ്ങള്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ സഭാരേഖകളാണ് പുറത്തുവന്നത്. ആദ്യ ചോദ്യം തന്നെ പൊതു സിവില്‍ കോഡിനെ കുറിച്ചായിരുന്നു. എല്‍ഡിഎഫ് അംഗങ്ങളായ എം.വി. രാഘവന്‍, കെ.പി. അരവിന്ദാക്ഷന്‍, വി.ജെ. തങ്കപ്പന്‍, കെ.ആര്‍. ഗൗരി, സി.ടി. കൃഷ്ണന്‍, ഇ. പത്മനാഭന്‍, ഒ. ഭരതന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, എ.കെ. പത്മനാഭന്‍ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. പൊതു സിവില്‍ കോഡില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം എന്തെന്നായിരുന്നു ഒരു ചോദ്യം.

ഏക വ്യക്തി നിയമം വേണ്ടെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി കെ. കരുണാകരന് വേണ്ടി ജലസേചന മന്ത്രി എം.പി. ഗംഗാധരന്‍ നല്കിയ മറുപടിയെ തുടര്‍ന്ന് സിപിഎം അംഗങ്ങള്‍ പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ചര്‍ച്ചയുടെ പൂര്‍ണരൂപം നിയമസഭാ രേഖകളിലുണ്ട്. കേരളത്തില്‍ ഒരു പൊതു സിവില്‍ കോഡ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ധാരാളമാണെന്നാണ് എം.വി. രാഘവന്‍ പറഞ്ഞത്. കൂടാതെ പൊതു സിവില്‍ കോഡ് ന്യൂനപക്ഷത്തിന്റെ കൂടി ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനും ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമോ എന്നും ചോദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് രൂപം കൊടുത്തവര്‍ ഭാവിയില്‍ ഒരു പൊതു സിവില്‍ നിയമം ഉണ്ടാകണമെന്നുള്ള അഭിപ്രായത്തോടുകൂടിയാണ് 44-ാം വകുപ്പ് എഴുതിച്ചേര്‍ത്തതെന്നാണ് വി.ജെ. തങ്കപ്പന്‍ പറഞ്ഞത്.  44-ാം വകുപ്പ് നടപ്പാക്കാന്‍ സെക്കുലറായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ കോഡിനെതിരെയുള്ള കോണ്‍ഗ്രസ് ഐയുടെ നിലപാട് തള്ളിപ്പറയേണ്ടിവരും എന്നുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് പി.വി. കുഞ്ഞിക്കണ്ണന്റെ ചോദ്യം. പൊതു സിവില്‍ നിയമത്തിനെതിരായി മുസ്ലിം പള്ളികളില്‍ നടന്ന പ്രക്ഷോഭത്തെക്കുറിച്ചു സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്നാണ് ഭരതന്‍ ചോദിച്ചത്.

ചോദ്യോത്തരത്തിനിടയില്‍ ഇടപെട്ടു സംസാരിച്ച പ്രതിപക്ഷനേതാവ് ഇ.കെ. നായനാര്‍ വ്യക്തി നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. ’44-ാം വകുപ്പില്‍ പറയുന്നത് ഫോര്‍ സിവില്‍ കോഡ് ഫോര്‍ ഇന്ത്യന്‍ സിറ്റിസണ്‍’ എന്നാണ്’ എന്ന് നായനാര്‍ സഭയെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.  

ഇഎംഎസ് 1985 മുതല്‍ പല ഘട്ടങ്ങളില്‍ ഏക വ്യക്തി നിയമത്തിനുവേണ്ടി വാദിച്ചിരുന്നതിന്റെ ദേശാഭിമാനി പത്രത്തിന്റെ കോപ്പികളും പുറത്ത് വന്നിട്ടുണ്ട്. ഇഎംഎസിന്റെ നിലപാടുകള്‍ വ്യക്തമാക്കിയ ദേശാഭിമാനി പത്ര കട്ടിങ്ങുകളടക്കം നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 1985ല്‍ ഷാബാനു ബീഗം ജീവനാംശക്കേസില്‍ സുപ്രീംകോടതി വിധിയെ സിപിഎം സ്വാഗതം ചെയ്തിരുന്നു. അന്ന് ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച ഇഎംഎസിന്റെ പ്രസ്താവനയില്‍ പറയുന്നത് ഏക വ്യക്തി നിയമം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 44-ാം വകുപ്പ് എടുത്തുകളയാന്‍ സിപിഎം അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങളെ പാര്‍ട്ടി ശക്തിയുക്തം എതിര്‍ക്കുമെന്നുമാണ്. ഇ.കെ. നയനാരും സുശീല ഗോപാലനും പൊതുവേദികളില്‍ പ്രസംഗിച്ചതിന്റെ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

Tags: cpmUniform Civil Codeemse k nayanar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.