Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമവാഴ്ചയെ അട്ടിമറിക്കരുത്

മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി സര്‍ക്കാരിനകത്തും പുറത്തുമായി ഒരു ദൂഷിതവലയം രൂപപ്പെട്ടിരിക്കുന്നു. ഇവര്‍ എന്തു കടുംകയ്യും ചെയ്യും. നിയമം ഒരു പ്രതിബന്ധമായി ഇവര്‍ കാണുന്നില്ല. നിയമസഭയിലെ അക്രമക്കേസ് അട്ടിമറിക്കുന്നതിലും ഇതേ മാര്‍ഗമാണ് പിന്തുടരുന്നത്. എതിരായി വിധി പറയുന്ന ന്യായാധിപന്മാരെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ തണലില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ നടത്തുകയാണല്ലോ. നിയമസഭയില്‍ അക്രമപ്പേക്കൂത്ത് നടത്തിയവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം

Janmabhumi Online by Janmabhumi Online
Jul 6, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഭരണഘടന അനുശാസിക്കുന്ന വിധം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ ഒരു ഭരണകൂടം അതിന് കടകവിരുദ്ധമായി നിയമവാഴ്ച അട്ടിമറിക്കുന്നതിന്റെ എക്കാലത്തെയും ഉദാഹരണമാണ് നിയമസഭയില്‍ ഇടതു എംഎല്‍എമാര്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസും പ്രോസിക്യൂഷനും വിചാരണക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയാണ് അത്യന്തം കാപട്യപൂര്‍ണമായ നടപടി ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തം. സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് പരിക്കേറ്റതടക്കം കൂടുതല്‍ വസ്തുതകളില്‍ അന്വേഷണം വേണമെന്നും, അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ വിചാരണ നിര്‍ത്തിവയ്‌ക്കണമെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ വാദം ആത്മാര്‍ത്ഥതയില്ലാത്തതും, നിയമവാഴ്ചയെ പരിഹസിക്കുന്നതുമാണ്. നിയമത്തിന്റെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി നീതി നടപ്പാവാതിരിക്കാനുള്ള ശ്രമമാണിത്. എംഎല്‍എമാരായ ഇ.എസ്.ബിജിമോളും ഗീതാ ഗോപിയും സമാനമായ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതിനു പിന്നാലെയുള്ള ക്രൈംബ്രാഞ്ചിന്റെ ഇതേ ആവശ്യം രാഷ്‌ട്രീയവും ഭരണപരവുമായ ഗൂഢാലോചനയ്‌ക്ക് തെളിവാണ്. ഇത് മനസ്സിലാക്കിയതുകൊണ്ടാവണം, കോടതിയുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനമാണ് ക്രൈംബ്രാഞ്ചിന് നേരിടേണ്ടിവന്നത്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നതിന് എന്താണ് ഉറപ്പെന്ന കോടതിയുടെ ചോദ്യത്തിന് ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും മറുപടിയുണ്ടായില്ല.  പകരം അപേക്ഷയിലെ ഈ വാചകം തിരുത്തുമെന്നാണ് പറഞ്ഞത്. ഇതുതന്നെ കള്ളത്തരത്തിന് തെളിവാണ്.  

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സോളാര്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയ്‌ക്കകത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. കസേരകള്‍ ഇളക്കിയെടുത്ത് മറിച്ചിട്ടും, കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തും അഴിഞ്ഞാടിയ ഇവര്‍ സഭാതലം യുദ്ധക്കളമാക്കുകയായിരുന്നു. ലോകം മുഴുവന്‍ കാണുന്നവിധം ഈ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ എങ്ങനെയെങ്കിലും രക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നത്. വിചാരണയും വിധിപ്രഖ്യാപനവും തടഞ്ഞില്ലെങ്കില്‍ കേസിലെ പ്രതികളായ ഇന്നത്തെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമായ കെ.ടി. ജലീലും ശിക്ഷിക്കപ്പെടുമെന്നുറപ്പാണ്.  അയോഗ്യരാവുന്ന ഇവര്‍ രാജിവയ്‌ക്കേണ്ടിവരും. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കോടതിയെ കബളിപ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ അന്വേഷണം എന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. ജനപ്രതിനിധികള്‍ നിയമനിര്‍മാതാക്കളാണ്. അവര്‍ നിയമവാഴ്ചയുടെ ഘാതകരാവുന്നത്, അതും നിയമനിര്‍മാണ സഭയില്‍, ജനാധിപത്യത്തെ പ്രഹസനമാക്കും.  

ഏഴ് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. നഗ്നമായ അധികാര ദുരുപയോഗത്തിലൂടെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും  ലൈഫ് പാര്‍പ്പിട പദ്ധതി കേസിലുമൊക്കെ ആരോപണവിധേയനായ മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് നിയമപ്രകാരമുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ കേസുകളില്‍ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും പോലെ മുഖ്യമന്ത്രിയും ജയിലില്‍ കിടക്കുമായിരുന്നു. പോലീസിനെ സ്വകാര്യ സേനയെപ്പോലെ ഉപയോഗിക്കുന്ന ഇങ്ങനെയൊരു ഭരണാധികാരിയെ കേരളം കണ്ടിട്ടില്ല. തന്നെ വഴിവിട്ട് സഹായിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് സേവനത്തില്‍നിന്ന് പിരിയുമ്പോള്‍ വലിയ സ്ഥാനമാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തുകയാണ്. സര്‍വീസിലുള്ളവര്‍ക്ക് തെറ്റായ പ്രവൃത്തികള്‍ ചെയ്യാന്‍ ഇതൊരു പ്രലോഭനവുമാകുന്നു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി സര്‍ക്കാരിനകത്തും പുറത്തുമായി ഒരു ദൂഷിതവലയം രൂപപ്പെട്ടിരിക്കുന്നു. ഇവര്‍ എന്തു കടുംകയ്യും ചെയ്യും. നിയമം ഒരു പ്രതിബന്ധമായി ഇവര്‍ കാണുന്നില്ല. നിയമസഭയിലെ അക്രമക്കേസ് അട്ടിമറിക്കുന്നതിലും ഇതേ മാര്‍ഗമാണ് പിന്തുടരുന്നത്. എതിരായി വിധി പറയുന്ന ന്യായാധിപന്മാരെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ തണലില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ നടത്തുകയാണല്ലോ. നിയമസഭയില്‍ അക്രമപ്പേക്കൂത്ത് നടത്തിയവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അധികാര ദുരുപയോഗത്തിലൂടെ കോടതി നടപടികളെ മറികടക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുത്.

Tags: keralaകേരള നിയമസഭലോഎംഎല്എ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

പുതിയ വാര്‍ത്തകള്‍

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies