Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍

സത്യത്തില്‍ ഒരു ചെറുകുറിപ്പിലൊതുങ്ങില്ല, ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍. സര്‍പ്പച്ചുരുളുപോലെ നിഗൂഢമാണ് ആയില്യത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും. മന്ദരപര്‍വ്വതത്തെ ചുറ്റിവരിഞ്ഞുകിടക്കുന്ന വാസുകിയെപ്പോലെ കാലത്തിന്റെ അനന്തതയിലേക്ക് നീങ്ങുന്നതുമാണ് ആയില്യവിശേഷങ്ങള്‍.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 3, 2023, 04:58 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ജ്യോതിഷ ഭൂഷണം

എസ് ശ്രീനിവാസ് അയ്യര്‍

സത്യത്തില്‍ ഒരു ചെറുകുറിപ്പിലൊതുങ്ങില്ല, ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍. സര്‍പ്പച്ചുരുളുപോലെ നിഗൂഢമാണ് ആയില്യത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും. മന്ദരപര്‍വ്വതത്തെ ചുറ്റിവരിഞ്ഞുകിടക്കുന്ന വാസുകിയെപ്പോലെ കാലത്തിന്റെ അനന്തതയിലേക്ക് നീങ്ങുന്നതുമാണ് ആയില്യവിശേഷങ്ങള്‍.

സര്‍പ്പങ്ങളാണ് ആയില്യത്തിന്റെ ദേവത. ജ്യോതിഷശില്പികളായ പ്രാചീന മഹര്‍ഷിമാര്‍ പ്രകൃതി, പഞ്ചഭൂതങ്ങള്‍ എന്നിവയോട് ഇണങ്ങിപ്പോകുന്ന ജീവിതദര്‍ശനമാണ് നയിച്ചത്. അത് നക്ഷത്രങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും കാണാനാവും. നക്ഷത്രങ്ങള്‍ക്ക് ദേവത, പഞ്ചഭൂതം, വൃക്ഷം, പക്ഷി, മൃഗം എന്നിവയെല്ലാം അവര്‍ വിന്യസിച്ചുചേര്‍ത്തിട്ടുണ്ട്. അവയെ ‘രക്ഷാവന്ദനാദികള്‍’ ചെയ്തു കൊള്ളണം എന്നിങ്ങനെ നിയമവും കൊണ്ടുവന്നു. ആയില്യത്തിന്റെ ദേവത പ്രകൃതിയിലെ, ഭൂമിയിലെ മനുഷ്യന്റെ ഒരു സഹജീവിതന്നെയാണ്. അങ്ങനെ ഒരു ജീവിയെ മറ്റ് ഇരുപത്തിയാറ് നക്ഷത്രങ്ങളുടേയും ദേവതാസ്ഥാനത്ത് കാണാനുമാവില്ല. ആശ്ലേഷം, ആശ്ലേഷഭം തുടങ്ങിയ വാക്കുകളില്‍ നിന്നാണ് ആയില്യം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ആ വാക്കുകളുടെ സര്‍പ്പബന്ധം വ്യക്തമല്ല. ആദിശേഷന്‍ എന്ന അനന്തന്റെ പേരുമായിട്ടുള്ള ബന്ധമാവാം ഒരുപക്ഷേ ആയില്യത്തിന് ആശ്ലേഷം എന്ന പേരുണ്ടാവാന്‍ കാരണമെന്ന് വരുമോ? എല്ലാ ഉത്തരവും കിട്ടിക്കഴിഞ്ഞാല്‍ ജീവിതം വിരസമാവില്ലേ? അന്വേഷിച്ചുകൊണ്ടേയിരിക്കാം.

വാല്മീകി രാമായണം രാമന്റെ നക്ഷത്രം പുണര്‍തം, ഭരതന്റെ പൂയം, ശത്രുഘ്‌ന ലക്ഷ്മണന്മാരുടെ ആയില്യം എന്നിങ്ങനെ വ്യക്തമാക്കുന്നുണ്ടല്ലോ. നക്ഷത്രേ ‘അദിതിദൈവത്യേ’ എന്ന് പുണര്‍തത്തെ സൂചിപ്പിക്കുന്നു. ‘പുഷ്യേ ജാതസ്തു ഭരതോ’എന്ന വാക്യം പൂയമാണ് ഭരതന്റെ നക്ഷത്രം എന്ന് പറയുന്നു. ‘സാര്‍പ്പേ ജാതൗ തു സൗമിത്രി’ എന്നിങ്ങനെ ലക്ഷ്മണ ശത്രുഘ്‌നന്മാരുടെ നക്ഷത്രം ആയില്യമെന്ന് വ്യക്തമാക്കുന്നു. (വാല്മീകിരാമായണം, ബാലകാണ്ഡം, പതിനെട്ടാം സര്‍ഗം). പ്രായോഗികബുദ്ധി ആയില്യം നക്ഷത്രക്കാര്‍ക്ക് കൂടുതലായിരിക്കും. ബുധനാണല്ലോ നക്ഷത്രനാഥന്‍. അതിനാല്‍ ബുധന്റെ തെളിഞ്ഞബുദ്ധി ഇവര്‍ക്ക് അവകാശപ്പെടാം. ചന്ദ്രന്‍ കൂറിന്റെ അധിപനാകയാല്‍ വൈകാരികപ്രകൃതം ഏറെയുണ്ടാവും. ‘നിര്‍ഗന്ധകുസുമം’ എന്ന മട്ടില്‍ ജീവിക്കാന്‍ ആയില്യം നാളുകാര്‍ക്കാവില്ല. ചുറ്റുപാടുകളോടും സഹജീവികളോടും കൊണ്ടും കൊടുത്തും ഇണങ്ങിയും പിണങ്ങിയും ഉള്ള ജീവിതമാവും ആയില്യം നാളുകാര്‍ക്ക് നയിക്കേണ്ടിവരിക. ആരോഹണവും അവരോഹണവും നിരന്തരമായി ആവര്‍ത്തിക്കുന്ന ജീവിതമാവും എന്നിങ്ങനെ വരാഹമിഹിരന്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.ആയില്യം നക്ഷത്രജാത, കൂടുതല്‍ ക്ലേശമനുഭവിച്ചേക്കാം എന്ന് നിയമങ്ങളിലുണ്ട്. മറ്റു ചില നാളുകളും കൂട്ടത്തിലുണ്ട്. ദാമ്പത്യക്ലേശവും അക്കൂട്ടത്തില്‍ പറയപ്പെടുന്നുണ്ട്. ജീവിതത്തിന്റെ സമരമുഖത്ത് പടവെട്ടി മുന്നേറേണ്ട സന്ദര്‍ഭങ്ങള്‍ കൂടുതലായേക്കാം. പരുക്കന്‍ഭൂമികളും കാനല്‍ജലവും താണ്ടി മാത്രം ഹരിതതീരത്ത് എത്തുക എന്നതായേക്കാം അനുഭവം.

അസുരഗണം, പുരുഷനക്ഷത്രം, തീക്ഷ്ണനക്ഷത്രം, സംഹാരനക്ഷത്രം എന്നീ വിഭജനങ്ങളിലും ആയില്യം ഉള്‍പ്പെടുന്നുണ്ട്. മൂലം നക്ഷത്രവുമായി വേധമുണ്ട്. തൃക്കേട്ടയും രേവതിയുമാണ് അനുജന്മതാരങ്ങള്‍. ബുധദശയിലാണ് ജനനം എന്ന് സൂചിപ്പിച്ചു. ബുധന്‍, കേതു, ശുക്രന്‍, ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, രാഹു, വ്യാഴം, ശനി എന്നിങ്ങനെയാണ് ദശകളുടെ ക്രമം.

Tags: മണ്ണാറശാല നാഗരാജ ക്ഷേത്രംആയില്യം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവിത്രി അന്തര്‍ജനം മണ്ണാറശാല വലിയമ്മ

Kerala

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

Kerala

മണ്ണാറശ്ശാല ആയില്യ മഹോത്സവം: നാളെ മഹാദീപക്കാഴ്ചയും ശ്രീനാഗരാജപുരസ്‌കാര സമ്മേളനവും

Kerala

മണ്ണാറശാലയില്‍ പുണര്‍തം, പൂയം, ആയില്യം മഹോത്സവം നവംബര്‍ 14 മുതല്‍; ആദ്യദിനം നാഗരാജ പുരസ്‌കാരദാന സമ്മേളനം സംഘടിപ്പിക്കും

മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം
Alappuzha

മണ്ണാറശാലയില്‍ ആയില്യം 30ന്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies