Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശുദ്ധമാകുന്ന ബ്രഹ്മത്തില്‍ ജഗത്തൊരു മിഥ്യ

ഭാര്‍ഗവോപാഖ്യാനം: ഭൃഗുവിന്റെ പുത്രനായ ശുക്രന്റെ ജന്മാന്തര കഥകള്‍

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
May 25, 2023, 07:12 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സ്ഥിതിപ്രകരണം

(ഭാര്‍ഗവോപാഖ്യാനം: ഭൃഗുവിന്റെ പുത്രനായ ശുക്രന്റെ ജന്മാന്തര കഥകള്‍)

സൂര്യവംശത്തിന്റെ സല്‍ക്കീര്‍ത്തിയാകുന്ന പൊക്കമേറുന്ന വൃക്ഷത്തിന്റെ നേരായ വേരായി എപ്പോഴും വിളങ്ങുന്ന ഹോ രാമചന്ദ്ര! നീ കേട്ടാലും. വരകാരനില്ലാതെ ഒരു ചായവുമില്ലാതെ ഒരു ചിത്രം ആകാശത്തിലുണ്ടായി. അത് മറ്റുള്ളവരാരും കാണുന്നില്ല.  അത് മഹാവിസ്മയമായ സ്വാനുഭവമാണ്. തന്നെയുമല്ല, നിദ്രകൂടാതെ താന്‍ കാണുന്ന സ്വപ്‌നവുമാണത്. സാക്ഷിയായി, സദാഭേദവിഹീനനായി, സ്വച്ഛനായി, സമനായ ചിദാത്മാവില്‍ കണ്ണാടിയിലെന്നപോലെ നിരര്‍ത്ഥമായ ഈ ജഗത്ത് പ്രതിഫലിക്കുന്നു.  കാര്യകാരണസംബന്ധമൊന്നുമില്ലാതെ ശുദ്ധമാകുന്ന ബ്രഹ്മത്തില്‍ ഈ ജഗത്തൊക്കെയും വെറും തോന്നല്‍ മാത്രമായി വര്‍ത്തിക്കുന്നു. സര്‍വ്വാത്മകവും ചിദാകാശവും അഖണ്ഡിതവും നിര്‍വാദവും ഏകമായതുമായ പരബ്രഹ്മമെന്ന് നീ പ്രയത്‌നിച്ച് ഭാവിച്ചുകൊള്ളുക. എങ്കില്‍ നിന്റെ മനസ്സിന് ചാഞ്ചല്യമില്ലാതെ വരും.

1 (ജഗത്തെന്നാല്‍ ചലിക്കുന്നത്, സഞ്ചരിക്കുന്നത്, സ്ഥിരമായ ഒരു രൂപത്തില്‍ നിലനില്‍പ്പില്ലാത്തത്).

ആനകള്‍, അശ്വങ്ങള്‍, ആളുകള്‍ ഇത്യാദി നാനാവിധത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ന്ന് നല്ലവണ്ണം വലുപ്പമുള്ള ഒരു കല്ല് നോക്കിയാല്‍ എങ്ങനെയായീടുന്നുവോ അങ്ങനെ ഈ ജഗത്ത് പരിപൂര്‍ണമാകുന്ന പരബ്രഹ്മം ഒന്നായി വിളങ്ങുന്നു എന്ന കാര്യം നീ നന്നായി ഉറച്ചീടുക. രണ്ടാമതായ ഒരു കാരണം ഇല്ലാത്തതുകൊണ്ട് ഈ ജഗത്തെന്നും ഉത്ഭവിച്ചിട്ടില്ല. നന്നായി പ്രചുരമാകുന്ന ബ്രഹ്മത്തില്‍ ജഗത്ത് പ്രതിഭാമാത്രം ആയിരിക്കുന്നു. വിശ്വം ഉത്ഭവിച്ചിട്ടില്ല എന്നുള്ള കാര്യം നിന്റെ ഉള്ളില്‍ നന്നായി അറിയാനായി നല്ല ഭാര്‍ഗവവൃത്താന്തം ഞാനിപ്പോള്‍ പറയാം, ശുദ്ധബൂദ്ധേ! നന്നായി കേട്ടുകൊള്ളുക.

2 (ഒന്നാമത്തെ കാരണം പരബ്രഹ്മം. അങ്ങനെയൊരു കാരണമേ പ്രപഞ്ചത്തിലുള്ളു)

3 (ഉന്നതമായ ബോധംകൊണ്ടുമാത്രം ഗ്രഹിക്കാനാകുന്നത്)

മന്ദരപര്‍വതത്തിന്റെ താഴ്‌വരയില്‍ ഭഗവാനായ, മുനിനായകനായ ഭൃഗു, ദാരുണമായ തപം ചെയ്തു വാണിരുന്നു. അദ്ദേഹത്തിന്റെ പുത്രനും അത്യന്തബുദ്ധിമാനുമായ ശുക്രന്‍ സകലചന്ദ്രാഭയോടെയും ഭക്തിയോടുംകൂടി പിതൃശുശ്രൂഷയും ചെയ്തു ആ തേജസ്വിയായ ബാലകനും അടുത്തു വാണിരുന്നു. ആകാശത്തിനും ഭൂമിക്കും മദ്ധ്യത്തിലായി പണ്ട് രാജാവായിരുന്ന ത്രിശങ്കു എന്നപോലെ അത്യന്തം ഉത്തമമായ, ഏകമായ, സനാതനമായ, ശുദ്ധമായ മഹാപദമെത്താത്തകാരണം വിദ്യ, അവിദ്യ എന്നുള്ള ദൃഷ്ടികള്‍ക്കിടയിലായി ശുക്രന്‍ ഇരുന്നു. മഹാനായ അച്ഛന്‍  നിര്‍വ്വികല്പസമാധിയില്‍ ക്ലേശഹീനം മരുവുന്ന അവസരത്തില്‍ ഒരിക്കല്‍ ആകാശമാര്‍ഗത്തില്‍ക്കൂടി രാകേന്ദുമുഖിയായ ഒരു ദേവസ്ത്രീപോകുന്നതു കണ്ടു. നല്ല ഇളംകാറ്റിലിളകുന്ന കുറുനിരകളും ഇളകിയാടുന്ന മന്ദാരമാലയും മുല്ലബാണന്റെ വല്ലിയെ വെല്ലുന്ന പുരികക്കൊടികളും കണ്മുനയുടെ തല്ലിന്റെ ഭംഗിയും പല്ലവങ്ങള്‍ക്കുള്ളില്‍ സരസമായി അല്ലലുണ്ടാക്കുന്ന മോഹനമായ അധരവും മുല്ലമൊട്ടിനുള്ള ഗര്‍വ്വം അല്പംപോലും ഇല്ലാതെയാക്കുന്ന നല്ല ദന്തങ്ങളും പൊന്നിന്‍കുടംപോകട്ടെ, ഹിമാദ്രിതന്നെ വന്നാല്‍ ഒന്നങ്കമാടാമെന്നു തുള്ളുന്ന കുചങ്ങളും കല്യനായ ഭാര്‍ഗ്ഗവമുനി കണ്ടോരു നേരത്ത് മനസ്സ് വല്ലാതെകണ്ട് ഒന്നിളകി.  

പിന്നെ സുന്ദരിയായീടുന്ന അവളെയും ധ്യാനിച്ച് കണ്ണടച്ചങ്ങനെ ചിത്തത്തില്‍ ഓരോന്നു ജനിപ്പിക്കുന്നവന് അധീനനായി ഇങ്ങനെ ഓരോ മനോരാജ്യം തുടങ്ങി.

മദയാനയെപ്പോലെ സഞ്ചരിക്കുന്ന അവള്‍ ദേവലോകത്തില്‍ വസിക്കുന്നവളാണെന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ ദേവലോകത്തില്‍ ചെന്ന് സുധര്‍മ്മയില്‍ മേവുന്ന ദേവേന്ദ്രനെ കണ്ടു. വനത്തെ വനലതാസഞ്ചയം ചുറ്റുന്നതുപോലെ അവിടെയുള്ള സുന്ദരിമാരെല്ലാം സുന്ദരനായ ദേവേന്ദ്രനെ സകൗതുകം വലയിതരായി സേവിക്കുന്നു. രണ്ടാമത്തെ ബ്രഹ്മാവിനെപ്പോലെ ദേവേന്ദ്രനെ കണ്ടു ഞാന്‍ വീണുവണങ്ങി. രണ്ടാം ഭൃഗുവിനെയെന്നതുപോലെ ദേവേന്ദ്രനും എന്നെ നന്നായി വന്ദനംചെയ്തു. ദേവേന്ദ്രനാല്‍ പൂജിതനായിട്ട് ശുക്രന്‍ സ്വര്‍ഗത്തില്‍ വാഴുന്നുണ്ടായിരുന്നു. സുന്ദരിമാര്‍ക്കെതിരായ ആ ഇളമാന്‍മിഴിയാളെ അവിടെ ഞാന്‍ കണ്ടു. രണ്ടുപേരും തമ്മില്‍ അനുരാഗവബദ്ധരായി നോക്കിനിന്നുപോയി. സാര്യദേവനും താമരപ്പൊയ്കയ്‌ക്കും പുലര്‍ച്ചെ ഭവിക്കുന്ന ശോഭ ഭൃഗുപുത്രനും ആ സുന്ദരാംഗിക്കുമുണ്ടായി. സങ്ക്‌ല്പിത അര്‍ത്ഥഭാക്കാകിയ ശുക്രന്‍ ആ സുന്ദരിയെ ഇങ്ങനെ കണ്ടയുടനെ സംഹാരത്തെ രുദ്രന്‍ എന്നപോലെ അന്ധകാരത്തിനെ അവിടെ സങ്കല്പിച്ചു. പെട്ടെന്ന് അവിടെയുണ്ടായിരുന്നവരൊക്കെ സ്വന്തം മന്ദിരങ്ങളിലേക്കു പോയി. കാര്‍മേഘത്തെ മയില്‍പ്പേടയെന്നപോലെ ആ സുന്ദരി ശുക്രനെ പ്രാപിച്ചു. സന്തോഷത്തോടെ ആ കല്യാണിയുമൊന്നിച്ച് എട്ടു ചതുര്യുഗം അവിടെ വസിച്ചു.  

പുണ്യങ്ങളെല്ലാം ക്ഷയിച്ചതുകാരണം അവര്‍ പിന്നെ ഭൂമണ്ഡലത്തില്‍ പതിച്ചു. ഭൂമിയില്‍ പതിച്ചനേരത്ത് തന്നുടെ രൂപം ഭാര്‍ഗ്ഗവനായ ശുക്രന്‍ മറന്നു. അവന്റെ ജീവന്‍ ചന്ദ്രമണ്ഡലത്തില്‍ പതിച്ച് ഹിമമായി ചമഞ്ഞു. പിന്നീട് നെല്ലായിട്ടു മാറിയ അതിനെ ദശാര്‍ണദേശത്തുള്ള ഒരു ബ്രാഹ്മണന്‍ ഭക്ഷിച്ച് അദ്ദേഹത്തില്‍ അത് രേതസ്സായി മാറിയിട്ട് അദ്ദേഹത്തിന്റെ ഭാര്യയില്‍ ഗര്‍ഭസ്ഥനായി ഭവിച്ചു. പിന്നീട് ആ ബ്രാഹ്മണന്റെ പുത്രനായി പിറന്നു വളര്‍ന്നു. ഉത്തമന്മാരായ താപസന്മാരോടുണ്ടായ സംഗംനിമിത്തം അദ്ദേഹം അവരുടെ പ്രീതിനേടി. മേരുപര്‍വതത്തെച്ചുറ്റിയുള്ള കാട്ടില്‍ ദാരുണമായ തപസ്സ് ചെയ്തു.  

ഇങ്ങനെ ഒരു മന്വന്തരംവരെ കഴിച്ചുകൂട്ടിയശേഷം അവന് മാന്‍പേടയില്‍ മനുഷ്യാകൃതിയുള്ള ഒരു പൈതല്‍ പിറന്നു. പുത്രനെക്കുറിച്ച് അതിവാത്സല്യം അവനുണ്ടായകാരണം പിന്നെയും വളരെ മോഹങ്ങള്‍ മനസ്സില്‍  ഉണ്ടായിവന്നതുകൊണ്ട് ഓരോ വിചാരങ്ങള്‍ തുടങ്ങി.  പുത്രന്‍ ചിരംജീവിയാകണം എന്നൊക്കെയുള്ള വിചാരങ്ങള്‍ മൂത്ത് തന്റെ നിലപോലും മറന്നുപോയി. ഉള്ളില്‍ ധര്‍മ്മചിന്തയില്ലാതെ പുത്രസൗഖ്യത്തെ മാത്രം നിനച്ചുകൊണ്ട് ആയുസ്സ് അധികവും കുറുകിവന്നതുമൂലം അവനെ കൗതുകത്തോടെ മരണം കൊണ്ടുപോയി. ഹേ രാമചന്ദ്ര! ഭോഗൈകചിന്തയോടെ മരിച്ചതുകൊണ്ട് മദ്രരാജാവിന്റെ പുത്രനായിട്ടു ജനിച്ച് വളരെക്കാലം മദ്രദേശത്തെ രക്ഷിച്ചു. അന്യങ്ങളായുള്ള അനേകം ജന്മങ്ങളെ പിന്നെയും പ്രാപിച്ചു. പലജന്മങ്ങളെ അന്തമില്ലാതെ പ്രാപിച്ചുകൊണ്ട് ശുക്രന്‍ വളരെ മാഹാത്മ്യങ്ങളുള്ള ഒരു മുനിയുടെ പുത്രനായി പിറന്നു. നിരന്തരം ഘോരമായ തപംചെയ്ത് ഗംഗാതടത്തില്‍ സുഖമായി വാണു.  

(തുടരും)

Tags: ഐഎസ്Hindu DharmaHindutvaഭാര്‍ഗവോപാഖ്യാനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies