Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടിറങ്ങി വന്യമൃഗങ്ങള്‍; ഭീതിയോടെ നാട്

കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടുക്കിയില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
May 20, 2023, 05:00 am IST
in Kerala

കോട്ടയം: കോട്ടയം, ഇടുക്കി  പത്തനംതിട്ട. കൊല്ലം പാലക്കാട്, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളുടെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഇപ്പോള്‍ പതിവായി. കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടുക്കിയില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ഏക്കറുകണക്കിന് കൃഷിയിടം ഇതിനോടകം നശിപ്പിച്ചു. കാട്ടാനയെ പേടിച്ച് രാത്രികാലത്ത് വീടുവിട്ടു പോകേണ്ട സ്ഥിതിയാണ്. ഇതോടൊപ്പമാണ് മലയണ്ണാനും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരുവും ചക്കയും ഓമക്ക(പപ്പായ) യുമെല്ലാം മലയണ്ണാന്‍ തിന്നുകയാണ്.  

ഒന്നര വര്‍ഷത്തിനിടെ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത് പതിനഞ്ചോളം പേര്‍ക്കാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഇല്ലാതാക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയും ഉണ്ടാകുന്നില്ല. കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരം തുച്ഛവും. ഇതു ലഭിക്കണമെങ്കില്‍ നാളുകള്‍ പിടിക്കും. കൃഷിയിടങ്ങളില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് അപായം ഉണ്ടായാല്‍ കര്‍ഷകന്‍ പെട്ടുപോകും. പിന്നെ കേസില്‍ പെട്ട് ഭൂമി തന്നെ ഉപേക്ഷിച്ച് നാടുവിടേണ്ട അവസ്ഥയിലാകും.

എരുമേലിയില്‍ വനമേഖലയുടെ ഭാഗമായ കോയിക്കക്കാവ് ആശാന്‍കോളനി ഭാഗത്ത്  കഴിഞ്ഞ ദിവസം പുലര്‍ച്ചെ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വളര്‍ത്തുനായയും ആടും ചത്തു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. പുലിയോ കടുവയോ ആയിരിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നുമില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പമ്പാവാലി, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കണമല തുടങ്ങി സ്ഥലങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. വളര്‍ത്തുനായ്‌ക്കള്‍, ആട്, മുയല്‍ എന്നിവയാണ് ആക്രമിക്കപ്പെടുന്നത്.  

ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ രണ്ട് മാസം മുമ്പ് ആനക്കൂട്ടം ദിവസങ്ങളോളം കഴിഞ്ഞത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എസ്റ്റേറ്റിലെ മണിക്കല്‍ ഡിവിഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പത് പശുക്കള്‍, അമ്പതോളം വളര്‍ത്തുനായ്‌ക്കള്‍ എന്നിവ ചത്തു. ഇത് പുലിയുടെ ആക്രമണത്താലാണെന്ന് സംശയം ഉയര്‍ന്നിരുന്നു. വനത്തിനുള്ളില്‍ മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതും ആവാസ മേഖലയുടെ വ്യാപ്തിയില്‍ കുറവ് വന്നതും ഇവയൊക്കെ നാട്ടിലേക്ക് ഇറങ്ങാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Tags: കാട്ടുപോത്ത്വന്യജീവി സംരക്ഷണ നിയമംkeralaforകേരള സര്‍ക്കാര്‍Country
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

India

രാജ്യത്തിന്റെ പരമാധികാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം: ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയില്ലെന്ന് പരമോന്നത നീതിപീഠം

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.