Categories: Cricket

ലഖ്‌നൗവിനെ തകര്‍ത്ത് ഗുജറാത്ത്

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 56 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 227 റണ്‍സാണ് കുറിച്ചത്. ലഖ്നൗവിന്റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു.

അഹമ്മദാബാദ്: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ  56 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പ്ലേ ഓഫ്  ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 227 റണ്‍സാണ് കുറിച്ചത്. ലഖ്നൗവിന്റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് തുടക്കം മുതലേ ആഞ്ഞടിക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും വെടിക്കെട്ട് തുടങ്ങി. പവര്‍ പ്ലേയില്‍ ആറോവറില്‍ 78 റണ്‍സടിച്ചെടുത്തു. സാഹ 20 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. 43 പന്തില്‍ 81 റണ്‍സ് അടിച്ചുകൂട്ടി സാഹ മടങ്ങുമ്പോള്‍ 12.1 ഓവറില്‍ ഓപ്പണിങ് കൂട്ടുകെട്ട് 142 റണ്‍സായിരുന്നു.

പിന്നീട് വന്ന ക്യാപ്റ്റന്‍ ഹര്‍ദിക് 15 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങി.  മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒരോവറില്‍ സാഹയും പാണ്ഡ്യയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചുകൂട്ടി. ഒമ്പതാം ഓവറില്‍ ഗുജറാത്ത് 100 കടന്നു. പിന്നാലെ 29 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറിയും തികച്ചു. പതിനഞ്ചാം ഓവറില്‍ സ്‌ക്കോര്‍ 176 റണ്‍സിലെത്തിയ ഗുജറാത്തിന് പതിനാറാം ഓവറിലാണ്  ഹാര്‍ദ്ദിക്കിനെ നഷ്ടപ്പെടുന്നത്. പകരം വന്ന ഡേവിഡ് മില്ലറും   ഗില്ലും ചേര്‍ന്ന് വിക്കറ്റൊന്നും പോകാതെ  227 റണ്‍സിലെത്തിച്ചു. അര്‍ഹിച്ച സെഞ്ചുറി ഗില്ലിന് നഷ്ടമായെങ്കിലും 51 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും പറത്തിയ ഗില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 12 പന്തില്‍ 21 റണ്‍സെടുത്തു. ലഖ്നൗവിനായി മൊഹ്സിന്‍ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റെടുത്തു.

228 റണ്‍സിന്റെ വിജയലക്ഷ്യവുമായി  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നോയ്‌ക്ക് വെടിക്കെട്ട് ബാറ്റിങ്ങോടെ തുടങ്ങിയ മയേഴ്സും ഡീ കോക്കും വിജയപ്രതീക്ഷ നല്കിയതാണ്. പക്ഷേ, 23 പന്തില്‍ 48 റണ്‍സെടുത്ത് മയേഴ്സും 41 പന്തില്‍ 70 റണ്‍സുമായി ഡീ കോക്കും പുറത്തായതോടെ വിജയം അകന്നുനിന്നു. മയേഴ്സിനെ പുറത്താക്കിക്കൊണ്ട് മോഹിത് ശര്‍മ്മ ഗുജറാത്തിന് ആശ്വാസം നല്കി.

11 പന്തില്‍ 21 റണ്‍സ് നേടിയ യുവതാരം ബധോണി ഒഴികെയുള്ള മറ്റ് താരങ്ങള്‍ക്കൊന്നും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. ദീപക് ഹൂഡയെ ഷമിയും വീഴ്‌ത്തിയതോടെ ഗുജറാത്ത് ആധിപത്യം ഉറപ്പിച്ചു. ആദ്യ ഓവറുകളിലെ റണ്‍ റേറ്റ് റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ എത്തിയതോടെ നിലനിര്‍ത്താനും ലഖ്നൗവിന് സാധിച്ചില്ല. മാര്‍ക്കസ് സ്റ്റോയിനിസിനെയും  മോഹിത് ശര്‍മ്മ മടക്കിയതോടെ ലഖ്നൗവില്‍ നിന്ന് വിജയ സ്വപ്‌നം തകര്‍ന്നു. റാഷിദ് ഖാന്‍ ഡി കോക്കിനും നൂര്‍ അഹമ്മദ് നിക്കോളാസ് പുരാനും പുറത്താക്കിയതോടെ ഗുജറാത്ത് വിജയം ഉറപ്പിച്ചു. 41 പന്തില്‍ 70 റണ്‍സാണ് ഡി കോക്ക് കുറിച്ചത്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് ലഖ്നൗ സ്വന്തമാക്കിയത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക