Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മന്‍ കി ബാത്ത് @ 100: ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു

മന്‍ കി ബാത്ത്, ഹൃദയവും-ഹൃദയവുമായുള്ള സംഭാഷണങ്ങളുടെ ഒരു പരമ്പര-വരും തലമുറകള്‍ക്ക് ഇന്ത്യയെ അറിയാനും മനസ്സിലാക്കാനുമുള്ള വസ്തുതകളുടെയും ചിന്തകളുടെയും ഹൃദയസ്പര്‍ശിയായ കഥകളുടെയും അമൂല്യ നിധിയായിരിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 30, 2023, 05:00 am IST
in Main Article

ശ്രീ. എം.

കുട്ടിക്കാലം മുതല്‍, യോഗ, ധ്യാനം, ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം എന്നിവയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടു. 18-ാം വയസ്സില്‍ ഞാന്‍ സത്യവും അറിവും തേടി ഹിമാലയത്തിലേക്ക് പോയി. അവിടെ അലഞ്ഞുതിരിഞ്ഞ കാലയളവില്‍ ജീവിതത്തിന്റെ വിവിധ മാനങ്ങള്‍ കണ്ടെത്താനുള്ള അവസരം എനിക്ക് ലഭിച്ചു. എനിക്ക് വളരെക്കാലം ശ്രേഷ്ഠരായ സന്യാസിമാരുടെ കൂട്ടായ്‌മയിലും സത്സംഗിലും പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായി. അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്ക് പില്‍ക്കാലത്ത് ഒരു ധര്‍മ്മോപദേശകനായി മാറാന്‍ കഴിഞ്ഞു. സാമൂഹിക പരിഷ്‌കരണത്തിനായി സമര്‍പ്പിതമായ മഹാന്മാരായ ഋഷിമാരുടെ ജീവിതം അടുത്തുനിന്ന് കാണാന്‍ എനിക്ക് അവസരം ലഭിച്ചു. സമൂഹത്തിന് എങ്ങനെ സ്വയം ശക്തി തിരിച്ചറിയാം, സ്വയം ആരോഗ്യത്തോടെ നിലകൊള്ളാം, തിന്മകളെ സ്വയം കീഴടക്കാം, പരസ്പരം പിന്തുണയ്‌ക്കാം, പരിസ്ഥിതിയെ ശുദ്ധമായി, സമൃദ്ധമായി, ആരോഗ്യത്തോടെ എങ്ങനെ നിലനിര്‍ത്താം, സാംസ്‌കാരിക പൈതൃകത്തെ നിലനിര്‍ത്തിക്കൊണ്ട് വികസനത്തിന്റെ പാതയില്‍ മുന്നേറാം തുടങ്ങി അവരുടെ ചിന്തകളെ ഞാന്‍ ജീവിതത്തില്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. നമ്മുടെ പ്രബുദ്ധരായ പൂര്‍വ്വികര്‍, കാലാകാലങ്ങളില്‍, പരിസ്ഥിതിയും സാമൂഹിക താല്‍പ്പര്യങ്ങളും സംരക്ഷിക്കാനും സാമൂഹിക തിന്മകളെ എതിര്‍ക്കാനും ജനങ്ങളെ പ്രചോദിപ്പിച്ചു. എന്റെ ബഹുമാന്യനായ ഗുരുവില്‍ നിന്നും എല്ലാ മഹാജ്ഞാനികളില്‍ നിന്നും ഞാനും പഠിച്ചത് ഇതാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോള്‍, അദ്ദേഹത്തിന്റെ ‘മന്‍ കി ബാത്ത്’ കേള്‍ക്കുമ്പോള്‍, അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആ സന്യാസിമാര്‍ മുന്നോട്ടുവെച്ച ‘ദാനധര്‍മ്മങ്ങള്‍ക്കുവേണ്ടി’ എന്ന ഉപദേശം അദ്ദേഹവും പിന്തുടരുന്നതായി എനിക്ക് തോന്നുന്നു. അത്തരം ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്യുന്നു, കാരണം ‘മന്‍ കി ബാത്ത്’ പോലുള്ള ഒരു പരിപാടി തന്റെ രാഷ്‌ട്രീയ ഉത്തരവാദിത്തത്തിന് പുറമെ അദ്ദേഹത്തിന്റെ മനസ്സാക്ഷിയുടെ പ്രതിഫലനമാണ്.

ആകസ്മികമായി, ഞാന്‍ ആദ്യ പതിപ്പ് മുതല്‍ തന്നെ ‘മന്‍ കി ബാത്ത്’ കേള്‍ക്കാന്‍ തുടങ്ങി. അത് തികച്ചും രാഷ്‌ട്രീയമല്ലാത്ത ഒരു പരിപാടിയായതിനാല്‍, രാജ്യം, സമൂഹം, സംസ്‌കാരം, യോഗ, സമൂഹത്തിലെ കഠിനാധ്വാനികളായ വ്യക്തികളുടെ നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടക്കത്തില്‍, ‘മന്‍ കി ബാത്തില്‍’ എന്ത് സംഭവിക്കുമെന്ന് എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ഒരു രാഷ്‌ട്രീയ വ്യക്തിയുടെ അരാഷ്‌ട്രീയ പ്രഭാഷണത്തിന്റെ ഉദ്ദേശ്യം എന്താണ്? ഞാന്‍ അത് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍, ഈ റേഡിയോ പരിപാടി പ്രധാനമന്ത്രി മോദിയുടെ ഒരു നൂതന പരീക്ഷണമാണെന്ന് കണ്ടെത്തി. പക്ഷേ ഈ പുതുമയും രസകരമായ വിഷയങ്ങളും അരാഷ്‌ട്രീയ സ്വഭാവവും ഈ പ്ലാറ്റ്ഫോമില്‍ നിലനില്‍ക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. ഈ ജനപ്രിയ പരിപാടി ഇപ്പോള്‍ 100 പതിപ്പുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, എന്റെ ആശങ്കകള്‍ തെറ്റും അടിസ്ഥാനരഹിതവുമായിരുന്നുവെന്ന് പറയാന്‍ എനിക്ക് മടിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തെളിയിച്ചിരിക്കുന്നു.

സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും പ്രചോദനാത്മകമായ ചര്‍ച്ചകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ‘മന്‍ കി ബാത്ത്’ വലിയ പങ്ക് വഹിക്കുന്നുണ്ട്. അപ്രശസ്തരായി നിലകൊള്ളുമ്പോള്‍ തന്നെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന വാഴ്‌ത്തപെടാത്ത നായകന്മാരെ തിരിച്ചറിഞ്ഞ്, അവരുടെ അസാധാരണമായ സൃഷ്ടികള്‍ സാധാരണക്കാരെ പരിചയപ്പെടുത്തുക എന്നത് തീര്‍ച്ചയായും അഭൂതപൂര്‍വമായ ദൗത്യമാണ്. ഇന്ന്, ‘മന്‍ കി ബാത്തിന്റെ’ 100മത് പതിപ്പ് പൂര്‍ത്തിയാകുമ്പോള്‍, പ്രധാനമന്ത്രി മോദിയുടെ ഈ പരിപാടി രാജ്യത്തെ ജനങ്ങളില്‍ വിശാലവും അഗാധവുമായ സ്വാധീനം ചെലുത്തിയതായി എനിക്ക് തോന്നുന്നു.

രാജ്യത്തിന്റെ അനശ്വര സംസ്‌കാരം, യോഗ, എല്ലാ മതങ്ങളോടുമുള്ള സമത്വം, പരിസ്ഥിതി സംരക്ഷണം, ‘സ്വച്ഛ് ഭാരത് അഭിയാന്‍’ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളോടൊപ്പം രാഷ്‌ട്രത്തിന്റെ ഭാഷകള്‍, മഹാന്‍മാര്‍, ഉത്സവങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവ പൗരന്മാരെ പരിചയപ്പെടുത്തുകയും ശരിയായ ദിശയില്‍ ചിന്തിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘മന്‍ കി ബാത്തിന്റെ’ പ്രധാന സവിശേഷത. ലോകത്തിനാകെ യോഗ നല്‍കിയ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് അന്താരാഷ്‌ട്ര യോഗ ദിനം സംഘടിപ്പിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും അഭിമാനകരമാണ്. ഈ രാജ്യത്ത് മാത്രമല്ല, വിദേശ രാജ്യങ്ങളിലെ കൊച്ചുകുട്ടികള്‍ പോലും യോഗ പരിശീലിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്നത് നരേന്ദ്ര മോദിയുടെ ശ്രമങ്ങളുടെ ഫലമാണ്. ‘മന്‍ കി ബാത്തിന്റെ’ 2022 സെപ്തംബര്‍ പതിപ്പാണ് എനിക്ക് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത്. ഡൗണ്‍ സിന്‍ഡ്രോമുമായി ജനിച്ച അന്‍വി എന്ന സൂറത്ത് നിവാസിയായ പെണ്‍കുട്ടിയെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയതായും, എന്നാല്‍ ഇച്ഛാശക്തിയിലൂടെയും യോഗയിലൂടെയും ഇന്ന് അവള്‍ സുഖം പ്രാപിച്ചതായും അതില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇപ്പോള്‍ അന്‍വി മെഡലുകള്‍ നേടുക മാത്രമല്ല അവളുടെ ആരോഗ്യവും മെച്ചപ്പെട്ടിട്ടുണ്ട്. സമാനമായ സാഹചര്യങ്ങള്‍ നേരിടുന്ന മറ്റുള്ളവര്‍ക്ക് ഇത്തരം കഥകള്‍ പ്രചോദനമായി മാറും.

വനത്തെ നാശത്തില്‍ നിന്ന് രക്ഷിക്കുകയും നക്സലൈറ്റുകളെ നേരിടുകയും ചെയ്ത പ്രശസ്തനായ ടുഡു ജിയുടെ കഥ ‘മന്‍ കി ബാത്തിലൂടെ’ പ്രധാനമന്ത്രി മോദി പങ്കുവെച്ചു. കര്‍ഷകന്റെ അമ്മായി എന്നറിയപ്പെടുന്ന രാജ്കുമാരി ദേവിയുടെ കഥയും അദ്ദേഹം പരാമര്‍ശിച്ചു. ഒരു ദിവ്യാംഗയായിരുന്നിട്ടും ദിവ്യാംഗ സ്ത്രീകളുടെ പുരോഗതിക്ക് സംഭാവന നല്‍കിയ ഗുജറാത്തിലെ മുക്തബെന്‍ പങ്കജ്കുമാര്‍ ദാഗ്ലിയുടെ കഥ ‘മന്‍ കി ബാത്തില്‍’ പങ്കുവെച്ചു. ഒഡീഷയിലെ കുന്നി ദേവൂരിയെക്കുറിച്ചും നമ്മള്‍ ഈ പരിപാടിയിലൂടെ അറിഞ്ഞു. വിദൂര പ്രദേശങ്ങളില്‍ ഗര്‍ഭിണികളുടെ പ്രസവ പരിചരണത്തില്‍ ഏര്‍പ്പെടുന്ന പത്മശ്രീ സുലാഗിട്ടി നരസമ്മയെ കുറിച്ച് അറിയാനും പൗരന്മാര്‍ക്ക് അവസരം ലഭിച്ചു. സിദ്ധഗംഗ മഠത്തിലെ ഡോ. ശ്രീ ശ്രീ ശിവകുമാര്‍ സ്വാമിജിയുടെ കൃതികളെക്കുറിച്ച് അറിയാന്‍ നമ്മള്‍ക്ക് അവസരം ലഭിച്ചു. ‘മന്‍ കി ബാത്’ ഇല്ലായിരുന്നെങ്കില്‍ നാം അറിയാതെ പോകുമായിരുന്ന എത്രയെത്ര പ്രചോദനാത്മകമായ കഥകളാണ് ‘മന്‍ കി ബാത്തിലൂടെ’ നാം കേട്ടത്.

‘മന്‍ കി ബാത്തിലൂടെ’ നരേന്ദ്രമോദി നമുക്ക് ശുചിത്വത്തിന്റെയും വൃത്തിയുടെയും സംസ്‌കാരം നല്‍കി. ഇപ്പോള്‍ ‘ചാര്‍-ധാം’ എന്ന വിശുദ്ധ തീര്‍ത്ഥാടനം പുരോഗമിക്കുന്നു, ബാബ കേദാറിന്റെ വാതിലുകള്‍ തുറന്നിരിക്കുന്നു. ബാബ കേദാറിന്റെ വാസസ്ഥലം സന്ദര്‍ശിക്കുന്നതിനും ആരാധിക്കുന്നതിനുമൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്ന നിരവധി ഭക്തരുണ്ട്. ഞാന്‍ ഇത് സ്വയം അനുഭവിച്ചിട്ടുണ്ട്. നാം തീര്‍ച്ചയായും നമ്മുടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പാലിക്കുകയും ശുചിത്വത്തിന്റെ സംസ്‌കാരം സ്വയം ഉള്‍ക്കൊള്ളുകയും വേണം.

രാജ്യത്തിന്റെ സാംസ്‌കാരിക നവോത്ഥാനം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, യോഗ, ആത്മ പരിശുദ്ധി, വിദ്യാഭ്യാസം പ്രത്യേകിച്ചും പെണ്‍കുട്ടികളുടേത് തുടങ്ങിയവയുടെ മാനുഷിക വശങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു ജിജ്ഞാസുവായ വിനയാന്വിതനായ മനുഷ്യനായാണ് നരേന്ദ്ര മോദിയെ ഞാന്‍ ഇതുവരെ കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ളത്. അത്രയും വലുതും വിശാലവുമായ തോതില്‍ സാധാരണക്കാരുമായി അദ്ദേഹം അതേ ബന്ധം സ്ഥാപിച്ചു. എല്ലാ പരിപാടികളിലും നിങ്ങളുടെ കുടുംബാംഗം, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് സംസാരിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇത് തന്നെ വലിയ കാര്യമാണ്. അതുകൊണ്ടാണ് ‘മന്‍ കി ബാത്ത്’ കേള്‍ക്കുമ്പോള്‍, അദ്ദേഹം എന്റെ ഹൃദയത്തില്‍ നിന്നാണ് സംസാരിക്കുന്നതെന്ന് എനിക്ക് തോന്നുന്നത്, എന്റെ വാക്കുകള്‍ പറയുന്നതുപോലെ തോന്നുന്നത്. അതുപോലെ എല്ലാ നാട്ടുകാര്‍ക്കും സമാന ചിന്ത ഉണ്ടായേക്കാം. ‘മന്‍ കി ബാത്തി’ന്റെ ഓരോ അധ്യായവും ഒരു പുതുമ വഹിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ നരേന്ദ്രമോദിയില്‍ തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് ഓരോ തവണയും ഞാന്‍ കാണുന്നത്.

പ്രധാനമന്ത്രി തന്റെ ജീവിതകാലത്തിനിടയില്‍ ഒരു സന്യാസിയെപ്പോലെ ഹിമാലയത്തില്‍ അലഞ്ഞിട്ടുണ്ട്. വളരെ വിശേഷപ്പെട്ട കുട്ടിക്കാലമോ, വരേണ്യ വിദ്യാഭ്യാസമോ, രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബമോ ഇല്ലാത്ത ഒരു വ്യക്തി തന്റെ സര്‍ഗ്ഗാത്മകതയിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പാത വെട്ടിത്തെളിക്കുക-അത് തന്നെ അഭൂതപൂര്‍വമാണ്. ഇതിന് മുമ്പ് ഒരു രാഷ്‌ട്രീയക്കാരും ‘മന്‍ കി ബാത്ത്’ പോലെയുള്ള നൂതന പരീക്ഷണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് ഉയര്‍ന്നുവന്ന നിരവധി യഥാര്‍ത്ഥ ആശയങ്ങളില്‍ ഒന്നാണിതെന്ന് ഞാന്‍ കരുതുന്നു.

മന്‍ കി ബാത്ത്, ഹൃദയവും-ഹൃദയവുമായുള്ള സംഭാഷണങ്ങളുടെ ഒരു പരമ്പര-വരും തലമുറകള്‍ക്ക് ഇന്ത്യയെ അറിയാനും മനസ്സിലാക്കാനുമുള്ള വസ്തുതകളുടെയും ചിന്തകളുടെയും ഹൃദയസ്പര്‍ശിയായ കഥകളുടെയും അമൂല്യ നിധിയായിരിക്കും. ഓരോ പുതിയ അധ്യായത്തിലും രാജ്യത്തെ പുതിയ വീക്ഷണകോണില്‍ നിന്ന് കാണാനും മനസ്സിലാക്കാനും അവസരം ലഭിക്കുന്ന ‘മന്‍ കി ബാത്തിന്റെ’ തീക്ഷ്ണമായ ശ്രോതാവാണ് കോടിക്കണക്കിനായ എന്റെ നാട്ടുകാരെപ്പോലെ, ഞാനും. ‘മന്‍ കി ബാത്ത്’ അത്തരമൊരു അരാഷ്‌ട്രീയ പരിപാടിയാണ്. ബഹുവര്‍ണ്ണവും ബഹുമുഖമാനങ്ങളുമുള്ള നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയില്‍ നമ്മെ വീണ്ടും വീണ്ടും അഭിമാനിതരാക്കുന്ന, വൈവിധ്യത്തിലും നമ്മെ മുന്നോട്ടു നയിക്കുന്ന ഒരു സവിശേഷ രാജ്യമാണ് നമ്മുടേത് എന്ന വികാരം നാം ഓരോരുത്തരിലും ഉളവാക്കാന്‍ ഈ പരിപാടിക്ക് കഴിയുന്നു.

Tags: narendramodiമന്‍ കി ബാത്ത്HeartCelebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.