Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലെ മതസംവരണവും ചോദ്യം ചെയ്യപ്പെടണം

ഭരണഘടനാവിരുദ്ധമായിരുന്നിട്ടും ഇതിനെതിരെ മതേതരത്വത്തിന്റെ വക്താക്കള്‍ ആരുംതന്നെ കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്? സംഘടിത മതശക്തികളെയും വോട്ടുബാങ്കിനെയും ഭയക്കുന്നവര്‍ സമൂഹത്തില്‍ അസമത്വം വളര്‍ത്തുകയും, സാമൂഹ്യനീതിയെ അട്ടിമറിക്കുകയും ചെയ്യുന്ന ഈ അനീതിക്ക് കൂട്ടുനില്‍ക്കുകയാണ്. മതസംവരണത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മതസംവരണവും നിയമപരമായി ചോദ്യം ചെയ്യപ്പെടണം

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 28, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണ വിഷയങ്ങളിലൊന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നത് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയതാണ്. ഈ നടപടി മതേതരവിരുദ്ധമായി ചിത്രീകരിച്ച് കോണ്‍ഗ്രസ്സാണ് തെരഞ്ഞെടുപ്പ് വിഷയമാക്കിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുസ്ലിംവോട്ടു ബാങ്കിന്റെ ആനുകൂല്യം നേടുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നു പറഞ്ഞ് തീരുമാനത്തെ പൂര്‍ണമായി ന്യായീകരിക്കുകയാണ് ബിജെപി. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് മൊത്തമായി നാല് ശതമാനം പിന്നാക്ക സമുദായ സംവരണം നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. വര്‍ഗീയ പ്രീണനത്തിനുവേണ്ടി എടുത്ത ഈ നടപടി റദ്ദാക്കി രണ്ട് ശതമാനം വീതം സംവരണം വൊക്കലിംഗ-ലിംഗായത് സമുദായങ്ങള്‍ക്ക് നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. തീരുമാനം ചോദ്യം ചെയ്ത് ചില മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കോടതിയുടെ രണ്ടംഗ ബെഞ്ച് മെയ് ഒന്‍പതുവരെ തീരുമാനം നടപ്പാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും, സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇത് ഒരു സുവര്‍ണാവസരമായി കണ്ടാണ് കോണ്‍ഗ്രസ്സ് മുസ്ലിം സംവരണം പ്രചാരണ വിഷയമാക്കിയത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ നാല് ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. തിരിച്ചടികളേറ്റിട്ടും വര്‍ഗീയപ്രീണനത്തില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്നോട്ടില്ലെന്നതിന്റെ തെളിവാണിത്.

എന്തുകൊണ്ടാണ് മുസ്ലിം സംവരണം റദ്ദാക്കിയതെന്ന് വിശദീകരിച്ചുകൊണ്ട് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം മതേതരത്വത്തിന് വിരുദ്ധമാണെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരുടെ നടപടി തെറ്റാണ്. ഇക്കാരണം കൊണ്ടുതന്നെ ഹര്‍ജികള്‍ തള്ളിക്കളയേണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാമൂഹ്യനീതിക്കുവേണ്ടിയുള്ളതാണ് സാമുദായിക സംവരണം. ഏതെങ്കിലുമൊരു മതത്തില്‍ അവശത അനുഭവിക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ക്കാണ് അതിന് അര്‍ഹതയുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കുന്നത് ഭരണഘടനയുടെ 14 മുതല്‍ 16 വരെയുള്ള അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ്. ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും, അതുമൂലം വിവേചനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. എന്നു മാത്രമല്ല, മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അടക്കം മൂന്നു കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം സാമൂഹ്യനീതിക്ക് വിരുദ്ധമാണെന്ന് വരുന്നു. സാമൂഹ്യനീതി എന്ന സങ്കല്‍പ്പത്തെതന്നെ ഇത് വികലമാക്കും. നിലവിലുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന കര്‍ണാടകയിലെ മുസ്ലിങ്ങള്‍ മതത്തിന്റെ പേരില്‍ വിവേചനങ്ങള്‍ അനുഭവിക്കുന്നില്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ശ്രദ്ധേയമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ആര്‍ക്കെങ്കിലും സംവരണം നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ അത് തുടരേണ്ട യാതൊരു ബാധ്യതയുമില്ലെന്നും, ഈ ആനുകൂല്യം ഭരഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാകുമ്പോള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിന് ബാധകമാണ്. കേരളത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം വരുമെങ്കിലും ന്യൂനപക്ഷമെന്ന പേരില്‍ വളരെയധികം ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ് മുസ്ലിങ്ങള്‍. അവര്‍ക്കാണ് പിന്നാക്ക സമുദായസംവരണവും മതത്തിന്റെ പേരു പറഞ്ഞ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ തത്വങ്ങളെ പരിഹസിക്കുകയും, സാമൂഹ്യനീതി സങ്കല്‍പ്പങ്ങളെ കാറ്റില്‍പ്പറത്തുകയും ചെയ്യുന്ന അനീതി പതിറ്റാണ്ടുകളായി തുടരുകയാണ്. പിന്നാക്ക സമുദായ വക്താക്കളും, അവരുടെ രക്ഷകര്‍ ചമയുന്നവരും എന്തുകൊണ്ട് ഇത് ചോദ്യം ചെയ്യുന്നില്ല എന്നതിന് മറുപടി ലഭിക്കേണ്ടതുണ്ട്. ഭരണഘടനാവിരുദ്ധമായിരുന്നിട്ടും ഇതിനെതിരെ മതേതരത്വത്തിന്റെ വക്താക്കള്‍ ആരുംതന്നെ കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്? സംഘടിത മതശക്തികളെയും വോട്ടുബാങ്കിനെയും ഭയക്കുന്നവര്‍ സമൂഹത്തില്‍ അസമത്വം വളര്‍ത്തുകയും, സാമൂഹ്യനീതിയെ അട്ടിമറിക്കുകയും ചെയ്യുന്ന ഈ അനീതിക്ക് കൂട്ടുനില്‍ക്കുകയാണ്. മതസംവരണത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മതസംവരണവും നിയമപരമായി ചോദ്യം ചെയ്യപ്പെടണം.

Tags: മതപരമായ സംവരണംkerala'മൊഴി'
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പരാജയത്തിന്റെ ചേരുവകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

പുതിയ വാര്‍ത്തകള്‍

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഗാസയുടെ അവസ്ഥയിലെന്ന് പാക് പ്രധാനമന്ത്രി

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

അർധരാത്രിയിലെ കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വി.ഡി സതീശൻ, അൻവറിന്റെ പോരാട്ടത്തിനൊപ്പമെന്ന് രാഹുൽ

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies