Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിചാരധാരയെക്കുറിച്ചുതന്നെ

ഗുരുജി അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഗുരുജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖമന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയനേതാക്കള്‍, സന്ന്യാസിശ്രേഷ്ഠന്മാര്‍, പൗരപ്രമുഖര്‍ എന്നിങ്ങനെ സമൂഹത്തിലെ അനേകംപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ ഭാഷയിലെയും പ്രസിദ്ധീകരണങ്ങള്‍ എഡിറ്റോറിയല്‍ എഴുതി അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടു ജീവിച്ചതിനാലാണ്, ഒരിക്കലും രാഷ്‌ട്രീയപ്രവര്‍ത്തനം ചെയ്യാത്ത അദ്ദേഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തിയത്. അത്തരത്തിലൊരു മഹദ്‌വ്യക്തിത്വമായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിന്തകളും ജീവിതവും ഇന്നും പ്രസക്തമാകുന്നത്. കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
Apr 17, 2023, 06:00 am IST
in Main Article

ആര്‍എസ്എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജിയുടെ ഏതാണ്ട് 20-25 വര്‍ഷത്തെ പ്രസംഗങ്ങളുടെ സമാഹരണമാണ് ‘വിചാരധാര’. അത് ഗുരുജി എഴുതിയതല്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മറ്റുള്ളവര്‍ എഴുതി ക്രോഡീകരിച്ചതാണ്. ബാംഗ്ലൂരിലെ ചില പ്രധാന പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി അത് പ്രസിദ്ധീകരിക്കാന്‍ ഗുരുജി അനുവദിച്ചു. ആദ്യം ഇംഗ്ലീഷ് ഭാഷയിലാണ് അത് പ്രസിദ്ധീകരിച്ചത്. പിന്നിട് വിവിധ ഭാഷകളിലേയ്‌ക്ക് പരിഭാഷപ്പെടുത്തി. അങ്ങിനെ മലയാളത്തിലെ പരിഭാഷയാണ് ‘വിചാരധാര’.

വിചാരധാര

ഗുരുജി ഗോള്‍വാള്‍ക്കര്‍ തുടര്‍ച്ചയായി ഭാരതം മുഴുവന്‍ യാത്ര ചെയ്തു. ഓരോ സംസ്ഥാനത്തും വിവിധ പരിപാടികള്‍ക്ക് പുറമെ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള പരിശീലനക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശിച്ചു. അത്തരം അവസരങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനായി അവരോട് ചോദ്യോത്തരങ്ങളും പ്രഭാഷണങ്ങളും നടത്തി. അങ്ങനെ ചെയ്ത പ്രസംഗങ്ങള്‍ക്കു പുറമേ പ്രവര്‍ത്തകരോടുമുള്ള ആഹ്വാനങ്ങളും അടങ്ങിയതാണ് വിചാരധാര. രാജ്യത്തുനിലവിലുള്ള സാഹചര്യം, ആര്‍എസ്എസ് നിലപാട്, രാജ്യം നേരിടുന്ന ഭീഷണികളും അവയ്‌ക്കുള്ള പരിഹാരങ്ങളും എന്നിവയെല്ലാം അദ്ദേഹം പ്രവര്‍ത്തകരുടെ മുമ്പില്‍ വിശദീകരിച്ചു. അവയെല്ലാം വിചാരധാരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാളേയും ഗുരുജി വിദ്വേഷത്തോടെ കണ്ടിരുന്നില്ല.

ഗുരുജി പറഞ്ഞത് വളച്ചൊടിക്കുന്നു

വിചാരധാരയില്‍ ഗുരുജി മുസ്ലീങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ ‘ആഭ്യന്തരശത്രുക്കള്‍’ ആയി പറഞ്ഞിരിക്കുന്നു എന്ന് ഇന്ന് ടിവി ചാനല്‍ ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നു. ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വിവിധ പാര്‍ട്ടി നേതാക്കളും ഇത് പറയുന്നു. ഇത്തരം ചര്‍ച്ചകള്‍ കേള്‍ക്കുന്നവര്‍ക്ക്, ഇതരമതവിദ്വേഷിയായ ഒരു മതഭ്രാന്തനാണ് ഗുരുജി എന്ന് തോന്നിപ്പിക്കുന്നവിധമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ സംസാരിക്കുന്നത്.

എന്നാല്‍ സത്യമെന്താണ്?

വിചാരധാരയുടെ മൂലഗ്രന്ഥമായ ‘Bunch of Thoughts’ ഗുരുജി വായിച്ചുനോക്കിയതാണ്. അതുകൊണ്ട് ആധികാരികരേഖ ”Bunch of Thoughts’ ആണ്. അതിലൊരിടത്തും അദ്ദേഹം ‘ആന്തരികശത്രു’ (Internal Enemy) എന്ന പദം ഉപയോഗിച്ചിട്ടില്ല. ഒരാളേയും അദ്ദേഹം ശത്രുവായി കണ്ടിരുന്നില്ല. ”കമ്യൂണിസ്റ്റ്, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ ‘ആന്തരികഭീഷണി’ (Internal Threat) ആണ്” എന്നാണ് ഗുരുജി പറഞ്ഞത്. ഇവിടെ മറ്റൊരു കാര്യം കൂടി വ്യക്തമാകുന്നു. ഗുരുജി ക്രിസ്ത്യന്‍-മുസ്ലീം മതങ്ങളെ എതിര്‍ക്കുകയല്ല. അദ്ദേഹം മതമല്ല വിഷയമാക്കിയത്. അങ്ങനെയൊരു വ്യക്തിയായിരുന്നെങ്കില്‍ ആഭ്യന്തരഭീഷണികളുടെ കൂടെ കമ്യൂണിസ്റ്റുകളെ ഉള്‍പ്പെടുത്തുമായിരുന്നില്ലല്ലോ. മതത്തിനെയല്ല, ഈ മൂന്ന് വിഭാഗങ്ങളും നടത്തിയ രാഷ്‌ട്രവിരുദ്ധപ്രവര്‍ത്തനങ്ങളെയാണ് ഗുരുജി എതിര്‍ത്തത്.

എതിര്‍പ്പ്  രാഷ്‌ട്രവിരുദ്ധതയോട്!

കമ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും നടത്തിയ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളെയാണ് ഗുരുജി എതിര്‍ത്തത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദേശപാതിരിമാര്‍ വിഘടനവാദത്തിന് വെടിമരുന്നിട്ടു. അത് ക്രിസ്തുമതത്തിന്റെ പേരിലായിരുന്നു. അതിനെ ഗുരുജി എതിര്‍ത്തു. ഇതുതന്നെയാണ് മുസ്ലീം വിഘടനവാദത്തിലും സംഭവിച്ചത്. ക്രിസ്തുമതത്തിന്റെ പേരിലും ഇസ്ലാം മതത്തിന്റെ പേരിലും വിഘടനവാദം ഉയര്‍ത്തിയതുകൊണ്ട് ഇസ്ലാം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആന്തരികഭീഷണിയായി ഗുരുജി കണ്ടു. എന്നാല്‍ കമ്യൂണിസം മതത്തിന്റെ അടിസ്ഥാനത്തിലല്ല വിഘടനവാദം ഉയര്‍ത്തിയത്. ഗുരുജിയെ സംബന്ധിച്ച് രാഷ്‌ട്രീയ തത്വശാസ്ത്രത്തിന്റെ പേരിലായാലും മതത്തിന്റെ പേരിലായാലും വിഘടനവാദത്തെ രാഷ്‌ട്രത്തിന് ഭീഷണിയായി അദ്ദേഹം കണ്ടു. എന്നാല്‍  അവര്‍ ശത്രുക്കളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ഗുരുജി എതിര്‍ത്തത് രാജ്യവിരുദ്ധതയെയാണ്. ഒരിക്കല്‍ ഒരു ചോദ്യോത്തരവേളയില്‍ ‘ഒരു ഹിന്ദു രാഷ്‌ട്രവിരുദ്ധനായാല്‍ അയാളോട് എന്ത് നിലപാടാണ് സ്വീകരിക്കുക’ എന്ന ചോദ്യത്തിന് ‘അത്തരം ഹിന്ദുക്കളോട് തനിക്ക് താത്പര്യമില്ല’ എന്ന മറുപടിയാണ് തെല്ലുപോലും ചിന്തിക്കാതെ ഗുരുജി നല്‍കിയത്. ഒരാളുടെ മതമെന്തായാലും, രാഷ്‌ട്രത്തിന് അയാള്‍ അനുകൂലമാണോ എന്നതാണ് ഗുരുജി പരിഗണിച്ചത്.

ശത്രുവും ഭീഷണിയും തമ്മിലെ  വ്യത്യാസം

ഒരാള്‍ ശത്രുവാണെങ്കില്‍ അയാളെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് പ്രശ്‌നപരിഹാരം. എന്നാല്‍ അയാള്‍ ഭീഷണിയാണെങ്കില്‍ നശിപ്പിക്കേണ്ട ആവശ്യം ഇല്ല. ഭീഷണി ആകാനുള്ള കാരണം കണ്ടെത്തി അത് പരിഹരിക്കുക, ഭീഷണിയെ ദുര്‍ബലമാക്കുക തുടങ്ങിയ രീതികള്‍ സ്വീകരിച്ചാല്‍ മതി. ഇതില്‍ പ്രധാനമായത്, ഭീഷണി ആകുന്നവരെ തള്ളിക്കളയുന്നില്ല എന്നതാണ്. ഗുരുജിയുടെ കാലഘട്ടത്തില്‍ ബിഹാര്‍, ആന്ധ്രപ്രദേശ്, കേരളം, ബംഗാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ വ്യാപകമായിരുന്നു. തൊഴിലാളി സംഘടനാരംഗത്തും അവര്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ ഇന്നവര്‍ ദുര്‍ബലരായി. ഇന്ന് കമ്യൂണിസം രാഷ്‌ട്രത്തിന് ഒരു ഭീഷണിയേ അല്ല. (മാവോയിസ്റ്റ് ഭീഷണിയെ മറക്കുന്നില്ല.)

അതേപോലെ വൈദേശികമിഷനറിമാര്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്രഅവഗണനയെ മുതലെടുത്തുകൊണ്ട് വിഘടനവാദം പ്രചരിപ്പിച്ചു. എന്നാല്‍ നിലവിലെ കേന്ദ്രസര്‍ക്കാര്‍  വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി, അവിടത്തെ വിഘടനവാദത്തെ ഇല്ലാതാക്കി. വിഘടനവാദത്തിന് വികസനത്തിലൂന്നിയ പ്രശ്‌നപരിഹാരം നടത്തി. ഇതേപോലെ ഇസ്ലാമികഭീഷണിയും പരിഹരിക്കാന്‍ കഴിയും എന്ന വിശ്വാസവും രാജ്യത്തിനുണ്ട്.

ഗുരുജിയും ന്യൂനപക്ഷങ്ങളും

ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളെയും പാകിസ്ഥാനിലേയ്‌ക്കും പാകിസ്ഥാനില്‍നിന്നുള്ള മുഴുവന്‍ ഹിന്ദുക്കളെയും ഭാരതത്തിലേയ്‌ക്കും കൈമാറണമെന്നാണ് ഡോ. അംബേദ്കര്‍, സാവര്‍ക്കര്‍ തുടങ്ങിയവര്‍ വിഭജനസമയത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഗുരുജി ഇത്തരത്തിലൊരാവശ്യം ഉന്നയിച്ചില്ല എന്നത് ഓര്‍ക്കണം. മതത്തിനല്ല, ദേശീയത യ്‌ക്കാണ് ഗുരുജി ഊന്നല്‍ കൊടുത്തത്. ഒരിക്കല്‍ ഗുരുജിയോട് ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. ”മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. എന്നാല്‍ ഹിന്ദു അവരുടെ പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിനു തടസമില്ല?”. അദ്ദേഹം മറുപടി പറഞ്ഞു- ‘മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലും ഈശ്വരസാന്നിദ്ധ്യം ഉണ്ടെന്നു കരുതിയാണ് ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുന്നത് എന്നതാണ് ഇതിനുകാരണം. എന്നാല്‍ ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസികള്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരാണ്. അവര്‍ക്ക് വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടേണ്ടവയാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ വിശ്വാസപൂര്‍വം ആരാധിക്കുവാന്‍ ആഗ്രഹിക്കുന്ന അവരില്‍പ്പെട്ടവര്‍ക്കും അതാകാം. അവരുടെ ആചാരമനുസരിച്ചു മുട്ടുകുത്തിനിന്ന് തന്നെ അവര്‍ക്ക് പ്രാര്‍ത്ഥിക്കാം.’ ഇതര മതവിദ്വേഷമല്ല, മറ്റു മതസ്ഥരുടെ ആരാധനാരീതികളെ ആദരിക്കുന്നതാണ് ഇവിടെ നാം കാണുന്നത്.  

രാഷ്‌ട്രത്തിന്റെ ആദരം

ഗുരുജി അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഗുരുജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖമന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയനേതാക്കള്‍, സന്ന്യാസിശ്രേഷ്ഠന്മാര്‍, പൗരപ്രമുഖര്‍ എന്നിങ്ങനെ സമൂഹത്തിലെ അനേകംപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ ഭാഷയിലെയും പ്രസിദ്ധീകരണങ്ങള്‍ എഡിറ്റോറിയല്‍  എഴുതി അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടു ജീവിച്ചതിനാലാണ്, ഒരിക്കലും രാഷ്‌ട്രീയപ്രവര്‍ത്തനം ചെയ്യാത്ത അദ്ദേഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തിയത്. അത്തരത്തിലൊരു മഹദ്‌വ്യക്തിത്വമായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിന്തകളും ജീവിതവും ഇന്നും പ്രസക്തമാകുന്നത്. കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.

Tags: ആര്‍എസ്എസ്nationalismindianVichara Dharaഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

ഹിന്ദുത്വമാണ് ദേശീയത എന്നത് സംഘത്തിന്റെ ഉറച്ച കാഴ്ചപ്പാട്: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തോട്ടത്തില്‍ ശശിധരനും ഭാര്യ മഹിജ തോട്ടത്തിലും കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ്
സി.ആര്‍. പ്രഫുല്‍കൃഷ്ണനൊപ്പം
Kerala

ദേശീയതയ്‌ക്കൊപ്പം: കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ബിജെപിയില്‍

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.