Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗി ആദിത്യനാഥ് വെറും സന്യാസി അല്ല, രാഷ്ട്തന്ത്രഞ്ജന്‍ : ഇനി ചര്‍ച്ച ഉത്തര്‍ പ്രദേശ് മോഡല്‍

വര്‍ഗീയ കലാപങ്ങള്‍ ഇല്ല, ഗുണ്ടകളെ വെടിവെച്ചു വീഴ്‌ത്തി,കലാപം ഉണ്ടാക്കാന്‍ ചെന്നവനെയൊക്കെ തൂക്കി അകത്തിട്ടു

Janmabhumi Online by Janmabhumi Online
Apr 16, 2023, 12:25 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

1950 മുതല്‍ ഉത്തര്‍ പ്രദേശ് ഭരിച്ചത് കൂടുതലും കോണ്‍ഗ്രസ് ആയിരുന്നു. ഇടയ്‌ക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നപേരില്‍ ജാതി പാര്‍ട്ടി ആയ സമാജ് വാദി പാര്‍ട്ടി, ബി എസ് പി, തുടങ്ങിയവയും, കുറച്ചു നാള്‍ ജനതാ പാര്‍ട്ടിയും ഭരിച്ചു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് ബിജെപി ആകെ ഉത്തര്‍ പ്രദേശ് ഭരിച്ചത് രണ്ട് തവണയായി കഷ്ട്ടി 5 കൊല്ലം മാത്രമാണ്.

ഉത്തര്‍ പ്രദേശ് ഭരിച്ച 21 മുഖ്യമന്ത്രിമാരില്‍ 11 പേരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നു. തുടര്‍ച്ചയായി ഇത്രയും കൊല്ലം ഭരിച്ചിട്ടും ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാക്കി ഉത്തര്‍ പ്രദേശിനെ നിലനിര്‍ത്തി എന്നതാണ് കോണ്‍ഗ്രസ് നല്‍കിയ സംഭാവന.

കമ്മ്യൂണിസ്റ്റുകാര്‍ തുടര്‍ച്ചയായി 35 കൊല്ലം ഭരിച്ച ബംഗാളിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയാം.  

ബീഹാറിലേക്ക് നോക്കൂ, ഇതുവരെ ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടായിട്ടില്ല..! ആകെയുള്ള 23 മുഖ്യമന്ത്രിമാരില്‍ 14 പേരും കോണ്‍ഗ്രസുകാര്‍ ആയിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന് പറഞ്ഞ് ജാതി കളിച്ചു ജനത്തെ തമ്മിലടിപ്പിച്ച ലാലുവിനെ പോലുള്ള ഭൂലോക ക്രിമിനലുകളും, അഴിമതിക്കാരും ഒക്കെയാണ് ബാക്കിയുള്ള കാലം ബീഹാര്‍ ഭരിച്ചത്.  

ഇക്കൂട്ടര്‍ രണ്ട് പേരും ഒരുമിച്ച് നിന്ന് കേരളത്തിലെ ചാനലുകളില്‍ ഇരുന്ന് വലിയ സംസ്ഥാനങ്ങള്‍ ആയ ഉത്തര്‍ പ്രദേശിന്റെയും, ബീഹാറിന്റെയും, ബംഗാളിന്റെയും ഒക്കെ പിന്നോക്ക അവസ്ഥയെ കുറിച്ച് വിലപിക്കുന്നത് കാണാറുണ്ട്.

60 കൊല്ലത്തോളം ഈ സംസ്ഥാനങ്ങള്‍ ഭരിച്ചിട്ടും ഇവര്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങള്‍ ആയി തന്നെ അത് തുടര്‍ന്നു. അധികാരം ഉണ്ടായിരുന്ന കാലത്ത് ഇവര്‍ എന്ത് ചെയ്യുക ആയിരുന്നു?

വര്‍ഗീയ കലാപങ്ങളും, ഗുണ്ടാരാജും, കൊലപാതകവും, തട്ടിക്കൊണ്ടു പോകലും, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും, കൊള്ളയും, പിടിച്ചുപറിയും, ജാതി പ്രശ്‌നങ്ങളും മാത്രം കേട്ടിരുന്ന ഉത്തര്‍ പ്രദേശ് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് അവിടെ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെയും, ഉത്തര്‍ പ്രദേശിലേക്ക് ഒഴുകുന്ന വന്‍കിട നിക്ഷേപത്തിന്റയും പേരിലാണ്.

വര്‍ഗീയ കലാപങ്ങള്‍ ഇല്ല, മാധ്യമ പ്രവര്‍ത്തകന്റെ വേഷമണിഞ്ഞ് കലാപം ഉണ്ടാക്കാന്‍ ചെന്നവനെയൊക്കെ തൂക്കി അകത്തിട്ടു, സ്ത്രീ സുരക്ഷ ഭേദപ്പെട്ടതായി, അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പ് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നടത്തി.

കഴിഞ്ഞ ദിവസം നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ 33 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരുന്ന 18000 പദ്ധതികള്‍ ആണ് ഉത്തര്‍ പ്രദേശിലേക്ക് ഒഴുകി എത്തിയത്. ഇതുവഴി 92 ലക്ഷം പേര്‍ക്ക് പുതിയതായി ജോലി ലഭിക്കും.

സാക്ഷാല്‍ യൂസഫ് അലി ഉള്‍പ്പെടെ ഉത്തര്‍ പ്രദേശില്‍ വന്‍കിട നിക്ഷേപം നടത്തുന്നു. വെറും മാള്‍ മാത്രമല്ല യൂസഫ് അലിയുടെ നിക്ഷേപം എന്ന് ഓര്‍ക്കണം.

എടുത്ത് പറയേണ്ട ഒരു കാര്യം, ഈ നിക്ഷേപം ഒക്കെ കൂടുതലും കേന്ദ്രീകരിക്കുന്നത് ഉത്തര്‍ പ്രദേശിന്റെ പിന്നോക്ക മേഖലകളില്‍ ആണ് എന്നതാണ്. അതായത് വികസനം എല്ലായിടത്തും എത്തുന്നു എന്ന് ഉറപ്പാക്കുന്നു.

ഒരു 7 കൊല്ലം മുമ്പ് വരെ ഇതൊക്കെ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങള്‍ ആയിരുന്നു. കേരളത്തില്‍ നിക്ഷേപിക്കാന്‍ ഇപ്പോഴും ആരെങ്കിലും വരുമോ, അതുപോലെ തന്നെ ആയിരുന്നു ഉത്തര്‍ പ്രദേശിന്റെ കാര്യവും. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദം ആണെങ്കില്‍ ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ സംഘട്ടനങ്ങളും, ജാതി രാഷ്‌ട്രീയവും, ക്രമസമാധാന പ്രശ്‌നവും ആയിരുന്നു..

ഭരണം മാറി കുറച്ചു കഴിഞ്ഞപ്പോള്‍ നിക്ഷേപത്തിന് യൂസഫ് അലി ഉള്‍പ്പെടെ എല്ലാവരുടെയും ആദ്യ പരിഗണന ഉത്തര്‍ പ്രദേശ് ആയി മാറി. എത്ര പെട്ടെന്നാണ് മാറ്റങ്ങള്‍ വരുന്നത്. ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നു, വരുമാനം ഉയരുന്നു, അതൊക്കെ കൊണ്ട് തന്നെ ഇനി വര്‍ഗീയ കലാപങ്ങള്‍ ഒന്നും മാപ്രകള്‍ പ്രതീക്ഷിക്കേണ്ട. കുത്തിത്തിരിപ്പിന് അങ്ങോട്ട് പോയിട്ട് കാര്യമില്ലെന്ന്..  

2012 വരെ ആകെ 2 അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് എങ്കില്‍ അധികം വൈകാതെ അത് 5 ആയി ഉയരും. തലങ്ങും വിലങ്ങും എക്‌സ്പ്രസ്സ് ഹൈവേകള്‍…60 കൊല്ലം ഒന്നും ചെയ്യാതിരുന്ന വങ്കന്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത് 8 വരി റോഡ് വന്നാല്‍ പട്ടിണി മാറുമോ എന്നാണ്..

ഇവിടെ ഒരാള്‍ വിദേശ നിക്ഷേപം തേടി ദാരിദ്ര്യം പിടിച്ച കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഒഴികെ ഒട്ടുമിക്ക മുതലാളിത്ത രാജ്യങ്ങളിലും കുടുംബസമേതം കറങ്ങി നടന്നു. ഒരു പൂച്ചക്കാളിയും ഇങ്ങോട്ട് നിക്ഷേപവുമായി വന്നില്ല എന്ന് മാത്രമല്ല ഇവിടെ ഉണ്ടായിരുന്നവര്‍ കൂടി സ്ഥലം വിടുകയാണ് ഉണ്ടായത് എന്നോര്‍ക്കണം.  

ഉത്തര്‍ പ്രദേശ് 2027 ആകുമ്പോള്‍ 1 േൃശഹഹശീി ഡോളര്‍  സാമ്പത്തീക ശക്തി ആകും എന്നാണ് കരുതുന്നത്. വെറും 7 കൊല്ലം കൊണ്ട്, കാര്‍ഷിക സംസ്ഥാനം മാത്രമായിരുന്ന, യാതൊരു അടിസ്ഥാന സൗകര്യ വികസനവും ഇല്ലാതിരുന്ന, ഗുണ്ടകള്‍ നാട് ഭരിച്ചിരുന്ന ഒരു സംസ്ഥാനത്തെ ഇങ്ങനെ മാറ്റി എടുത്തു എന്ന് പറഞ്ഞാല്‍ അതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഉത്തര്‍ പ്രദേശിലെ വന്‍കിട നിക്ഷേപ ഒഴുക്കിന്റെ വാര്‍ത്തകള്‍ മലയാളികള്‍ അറിയരുത് എന്ന് കേരളത്തിലെ ഇടത്  ഇസ്ലാമിക മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധം ആയത് കൊണ്ട് ഇതൊന്നും കേരളത്തില്‍ വാര്‍ത്തയല്ല. ഉത്തര്‍ പ്രദേശിലെ അടിസ്ഥാന സൗകര്യ വികസനം നേരില്‍ കണ്ട് വീഡിയോ ഇട്ട മലയാളി വ്‌ലോഗ്ര്‍മാരെ മത തീവ്രവാദികള്‍ ഭീഷണിപ്പെടുത്തുന്നതും നമ്മള്‍ കണ്ടു.

പക്ഷെ നിങ്ങള്‍ എത്രയൊക്കെ മറച്ചു വെച്ചാലും സത്യത്തെ മറയ്‌ക്കാന്‍ കഴിയില്ല. 2030 ഒക്കെ ആകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ ഒന്നായി ഉത്തര്‍ പ്രദേശ് മാറും എന്നുറപ്പാണ്.  ഗുജറാത്ത് മോഡലിന് ശേഷം, അതിനെ വെല്ലുന്ന ഉത്തര്‍ പ്രദേശ് മോഡല്‍ ആണ് ഇനി ചര്‍ച്ചയാകാന്‍ പോകുന്നത്.

യോഗി ആദിത്യനാഥ് വെറും ഒരു സന്യാസി അല്ല, രാഷ്‌ട്ര തന്ത്രഞ്ജന്‍ ആണ്. 25 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിന്ന ഒരു സംസ്ഥാനത്തെ വെറും 7 കൊല്ലം കൊണ്ട് ഇങ്ങനെ മാറ്റി എടുക്കാന്‍ കഴിഞ്ഞു എങ്കില്‍ ഇനിയുള്ള കാലം ഈ സന്യാസിയുടേത് തന്നെ ആയിരിക്കും എന്നുറപ്പ്..?

ജിഥിന്‍ കെ ജേക്കബ്ബ്

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസന്യാസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് മൊബൈലില്‍പകര്‍ത്തി, പക്ഷെ തകര്‍ന്നപ്പോള്‍ തരിച്ചുപോയി…എയര്‍ ;ഇന്ത്യ വിമാനാപകടം മൊബൈലിലാക്കിയ ആര്യന്‍ അസാരി

India

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ്

India

റോഡിൽ നിസ്ക്കാരം അനുവദിക്കില്ല ; പെരുന്നാളിന്റെ പേരിൽ പശുവിനെ കശാപ്പ് ചെയ്താൽ അകത്താകുമെന്നും യോഗി

India

ട്രാക്കിൽ വലിയ കല്ലുകളും ഇരുമ്പ് കഷണങ്ങളും ; ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം

India

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies