Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നടന്നത് നാലായിരത്തോളം കിലോമീറ്ററുകള്‍; കശ്മീരില്‍ നിന്ന് കാല്‍നടയായി ശബരീശ സന്നിധിയില്‍ ദര്‍ശന പുണ്യവുമായി മലയാളി സ്വാമിമാര്‍

2022 നവംബര്‍ 30 നാണ് ഇരുവരും കാസര്‍കോഡ് നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബര്‍ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി. അഞ്ചിന് രാവിലെ കെട്ടുനിറച്ച് ഏഴു മണിയോടെ യാത്ര തിരിച്ചു. കൊടും തണുപ്പില്‍ സാധാരണ വേഷം ധരിച്ച് നഗ്‌നപാദരായി പൊന്നമ്പലവാസനെ ലക്ഷ്യമാക്കി ഇരുവരും നടന്നു നീങ്ങി.

Janmabhumi Online by Janmabhumi Online
Apr 13, 2023, 08:34 pm IST
in Kerala
കശ്മീര്‍ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി എത്തിയ സ്വാമിമാര്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍

കശ്മീര്‍ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി എത്തിയ സ്വാമിമാര്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കെ. അജികുമാര്‍

കോഴഞ്ചേരി: കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്ന് കാല്‍നടയായി എത്തി ശബരിഗിരീശനെ വണങ്ങി കാസര്‍കോഡ് സ്വദേശികള്‍. കാസര്‍കോഡ് മാഥുര്‍ രാംദാസ് നഗര്‍ കൂട്‌ലു സ്വദേശികളായ നളിനാക്ഷന്‍ സ്വാമിയും പ്രഭാകര മണിയാനി സ്വാമിയുമാണ് നാലായിരത്തോളം കിലോമീറ്ററുകള്‍ കാല്‍ നടയായി സഞ്ചരിച്ച് ശബരീശ ദര്‍ശനം നടത്തിയത്.

2022 നവംബര്‍ 30 നാണ് ഇരുവരും കാസര്‍കോഡ് നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബര്‍ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി. അഞ്ചിന് രാവിലെ കെട്ടുനിറച്ച് ഏഴു മണിയോടെ യാത്ര തിരിച്ചു. കൊടും തണുപ്പില്‍ സാധാരണ വേഷം ധരിച്ച് നഗ്‌നപാദരായി പൊന്നമ്പലവാസനെ ലക്ഷ്യമാക്കി ഇരുവരും നടന്നു നീങ്ങി. യാത്ര വെല്ലുവിളി ആയിരുന്നെങ്കിലും ഇച്ഛാശക്തിയും അയ്യപ്പ വിശ്വാസവും മുന്നോട്ടു നയിച്ചുവെന്ന് ഇരുവരും പറഞ്ഞു.

അയ്യപ്പന്മാരുടെ അസാധാരണ യാത്ര ശ്രദ്ധയില്‍ പതിഞ്ഞ വിശ്വാസികള്‍ സമൂഹ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കിട്ടതോടെ ക്ഷേത്രങ്ങളിലും വഴിയോരങ്ങളിലും ഭക്ഷണവും വിശ്രമവും ഒരുക്കി നല്കാന്‍ പലരും തയ്യാറായി. ലുധിയാനയിലെ അയ്യപ്പ ക്ഷേത്ര ഭരണ സമിതി ഇവരെ പരിചയപ്പെടുത്തിയുള്ള കത്തും തയ്യാറാക്കി നല്കിയാണ് സ്വാമിമാരെ യാത്രയാക്കിയത്.

ഇതിനിടയില്‍ സ്വാമിമാരുടെ യാത്ര ശ്രദ്ധയില്‍ പെട്ട് രാജസ്ഥാനിലെ കോട്ടയ്‌ക്ക് സമീപം നവായിയില്‍ താമസമുള്ള മലയാളിയായ സദാശിവന്‍ നായര്‍ അയ്യപ്പന്മാരെ സന്ദര്‍ശിച്ചു പരിചയപ്പെട്ടു. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അദ്ദേഹം ഉച്ചഭക്ഷണവും ലുധിയാന ക്ഷേത്ര സമിതിയുടെ ഇംഗ്ലീഷിലുള്ള കത്തിന്റെ ഹിന്ദി പരിഭാഷയും തയ്യാറാക്കി നല്കി അയ്യപ്പന്മാരെ യാത്രയാക്കിയത്.

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയാണ് ഇദ്ദേഹം. പിന്നീടങ്ങോട്ട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് റോഡ് മാപ്പിങും സേവാഭാരതിയും അയ്യപ്പസേവാ സമാജവുമായി ബന്ധപ്പെട്ട് ഭക്ഷണ വിശ്രമ സൗകര്യങ്ങളാരുക്കി. ഇരുവരും പമ്പയിലെത്തിയപ്പോള്‍ സദാശിവന്‍ നായരും ഇവിടെ എത്തിയിരുന്നു. കശ്മീര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ താണ്ടിയാണ് ഇവര്‍ ശബരിമലയിലെത്തിയത്.

ഒരു ദിവസം 40 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമായിരുന്നു. പുലര്‍ച്ചെ നാലിന് തുടങ്ങുന്ന യാത്ര വൈകിട്ട് ആറിന് അവസാനിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിശ്രമിച്ച ഇവര്‍ക്ക് ചില സ്ഥലങ്ങളില്‍ കടത്തിണ്ണകളും ബസ് സ്റ്റാന്‍ഡുകളും അഭയ കേന്ദ്രമായി.

ജാതി മത ഭേദമന്യെ ജനങ്ങള്‍ ഭക്ഷണവും വിശ്രമ കേന്ദ്രവുമൊരുക്കി നല്കി. മാര്‍ച്ച് ഏഴിന് കാസര്‍കോഡ് കുത്ത്യാള ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവരും ഇവിടെ വിരിവെച്ച് മാര്‍ച്ച് 25നാണ് വീണ്ടും യാത്ര പുറപ്പെട്ടത്. കേരളത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ സേവാഭാരതിയും അയ്യപ്പസേവാസമാജത്തിന്റെ ഇടത്താവളങ്ങളും ആതിഥ്യമരുളി.

101 ദിവസം കാല്‍നടയാത്ര ചെയ്ത് കഴിഞ്ഞ ദിവസം പമ്പയിലെത്തിയ അയ്യപ്പഭക്തന്മാരെ പമ്പാ ഗണപതി കോവില്‍ മേല്‍ ശാന്തി മാല ചാര്‍ത്തി സ്വീകരിച്ചു. മല കയറി, പതിനെട്ടാം പടി ചവിട്ടി, അയ്യപ്പ സ്വാമിയെ കണ്‍നിറയെ കണ്ട് നളിനാക്ഷന്‍ സ്വാമിയും പ്രഭാകര മണിയാനി സ്വാമിയും ആത്മ നിര്‍വൃതിയോടെയാണ് മലയിറങ്ങിയത്.

ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗമായിരുന്നു മടക്കയാത്ര. െ്രെഡവറായി ജോലി ചെയ്യുന്ന നളിനാക്ഷന്‍ (50) ഇപ്പോള്‍ പത്ത് വര്‍ഷമായി സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയാണ്. പ്രഭാകര മണിയാനി (40) ചെങ്കല്ല് പണി ചെയ്യുന്ന മേസ്തിരിയാണ്. 23 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള നളിനാക്ഷന്‍ സ്വാമി മൂന്ന് തവണ കാസര്‍കോട്ടുള്ള സ്വദേശത്തു നിന്നും കാല്‍നടയായെത്തിയാണ് ദര്‍ശനം നടത്തിയിട്ടുള്ളത്.

Tags: ശബരിമലവൈഷ്‌ണോദേവി ക്ഷേത്രംജമ്മു കശ്മീര്‍ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

Kerala

ചിത്തിര ആട്ടത്തിരുനാള്‍ നാളെ; ശബരിമല നട ഇന്ന് തുറക്കും

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

പുതിയ വാര്‍ത്തകള്‍

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies