Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ജഗദംബ’യെ തിരികെ ഭാരതത്തിലേക്ക് എത്തിക്കാന്‍ ശ്രമം; ഛത്രപതി ശിവജിയുടെ ഉടവാള്‍ യുകെയില്‍ നിന്ന് എത്തുന്നത് കിരീടധാരണത്തിന്റെ 350ാം വാര്‍ഷികത്തില്‍

നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാള്‍, അന്നത്തെ വെയില്‍സ് രാജകുമാരനും പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ രാജാവുമായ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന് 1875-76ലാണ് ശിവാജി നാലാമന്‍ വാള് സമ്മാനിച്ചത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് വാള്‍ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
Apr 12, 2023, 10:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഹിന്ദു സമ്രാജ്യദിനത്തില്‍ ഛത്രപതി ശിവജിയുടെ ഉടവാളായ ‘ജഗദംബ’യെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി മഹാരാഷ്‌ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുംഗന്തിവാര്‍ പറഞ്ഞു. മറാത്ത സമ്രാജ സ്ഥാപനത്തിന്റെയും ശിവജിയുടെ കിരീടോധാരണത്തിന്റെ 350ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാള്‍, അന്നത്തെ വെയില്‍സ് രാജകുമാരനും പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ രാജാവുമായ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന് 1875-76ലാണ് ശിവാജി നാലാമന്‍ വാള് സമ്മാനിച്ചത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് വാള്‍ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് വാള്‍ രാജ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും അദേഹം പറഞ്ഞു. ഇതിനായി യുകെയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ മെയ് മാസത്തില്‍ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് മന്ത്രി.

ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ സമീപിക്കും. ശിവാജി മഹാരാജിന്റെ കരശ്പര്‍ശം വീണ വാള്‍ നമ്മുക്ക് അമൂല്യമാണ്. ഒരു വര്‍ഷമെങ്കിലും മഹാരാഷ്‌ട്രയില്‍ വാള്‍ സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. 2024ല്‍ ശിവാജിയുടെ പട്ടാഭിഷേകത്തിന്റെ 350ാം വാര്‍ഷികം ആഘോഷിക്കാന്‍ ജഗദംബ വാള്‍ തിരികെ ലഭിച്ചാല്‍ അത് അഭിമാനത്തിന്റെ നിമിഷമായിരിക്കും. വാള്‍ കിട്ടിയാല്‍, ആ പ്രത്യേക ദിവസത്തിനായി സംസ്ഥാനത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

1674 ജൂണ്‍ ആറിനാണ് റായ്ഗഡ് കോട്ടയില്‍ വെച്ച് ശിവാജി തന്റെ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി കിരീടമണിഞ്ഞത്. അദ്ദേഹത്തിന് ‘ഭവാനി’, ‘ജഗദംബ’, ‘തുള്‍ജ’ എന്നിങ്ങനെ മൂന്ന് വാളുകള്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. യുദ്ധ വാളുകളായ ഭവാനിയും തുള്‍ജയും യഥാക്രമം സത്താറയിലും സിന്ധുദുര്‍ഗ് കോട്ടയിലുമാണ്. എന്നാല്‍ ഉടവാളായ ജഗദംബ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പരിധിയിലുള്ള സെന്റ് ജെയിംസ് കൊട്ടാരത്തിലാണ്. വാള്‍ തിരികെ കൊണ്ടുവരാനുള്ള ആദ്യ ശ്രമം സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകാണ് നടത്തിയത്. സ്വാതന്ത്ര്യാനന്തരം, മഹാരാഷ്‌ട്രയിലെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്‌റാവു ചവാന്‍ ഉള്‍പ്പെടെ നിരവധി മുഖ്യമന്ത്രിമാര്‍ ഇതിനായി ശ്രമിച്ചിട്ടുണ്ട്.

Tags: indiaമഹാരാഷ്ട്രChatrapati Shivaji Maharaj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

India

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

India

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

India

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

India

ശത്രുരാജ്യങ്ങളെ ആഴത്തില്‍ നിരീക്ഷിക്കാന്‍ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരതം തയാറെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.27 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

ജെറിയുടെ ആൺമക്കൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞു, അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

ഡിജിറ്റല്‍ ഇന്ത്യയും അന്ത്യോദയ മുന്നേറ്റവും

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies