Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കാല്‍ വച്ചാലുടന്‍ കരണത്തടി’; മനോഹരനെ തല്ലിക്കൊന്ന ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ മൂന്നാം മുറയ്‌ക്ക് കുപ്രസിദ്ധം, വാദികള്‍ക്കും ഇവിടെ രക്ഷയില്ല

മൂന്നാഴ്ച മുമ്പാണ് പോലീസ് സ്റ്റേഷനില്‍ പാന്റ്സിന്റെ പോക്കറ്റില്‍ കൈയിട്ടുനിന്നെന്ന പേരില്‍ പതിനെട്ടുകാരന്റെ കരണത്തടിക്കുകയും നട്ടെല്ല് തല്ലിയൊടിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് കമ്മിഷണറെ അറിയിച്ചിട്ടും എസ്ഐക്കെതിരേയുള്ള പരാതിയുടെ ഫയല്‍ കമ്മിഷണറുടെ കൈവശമുണ്ടായിട്ടും നടപടിയുണ്ടായില്ല.

വിനീത വേണാട്ട് by വിനീത വേണാട്ട്
Mar 29, 2023, 11:25 am IST
in Kerala

കൊച്ചി: പേര് ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്നത്രേ. പക്ഷേ മൈത്രി പോയിട്ട്, മര്യാദ പോലും പോലീസുകാരുടെ ഏഴയലത്തുകൂടിയില്ല. ചോദ്യം ചെയ്യലോ പറച്ചിലോ ഒന്നുമില്ല. ഇഷ്ടം തോന്നാത്ത ആരുടെയും മുഖത്ത് ഒറ്റയടിയാണ്. ഇതാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ ‘വെല്‍കം ഡ്രിങ്ക്’. ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലൂടെ കുപ്രസിദ്ധി നേടിയ ഈ പോലീസ് സ്റ്റേഷന്‍ മൂന്നാം മുറയുടെ കേന്ദ്രവുമാണ്. വാഹന പരിശോധനയ്‌ക്കിടെ മനോഹരനെയും കരണത്തടിച്ചാണ് എസ്ഐ ജിമ്മി ജോസ് സ്വീകരിച്ചത്.  പോലീസ് ജീപ്പിലും സ്റ്റേഷനിലും നടത്തിയ പീഡനത്തെ തുടര്‍ന്നാണ് മനോഹരന്‍ മരിക്കുന്നത്.

തലമുടി നീട്ടിവളര്‍ത്തിയ ചെറുപ്പക്കാരാണ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രധാന നോട്ടപ്പുള്ളികള്‍. ഇവരെല്ലാം കഞ്ചാവ് വലിക്കുന്നവരും വില്‍ക്കുന്നവരുമാണെന്ന ധാരണയോടെയാണ് സമീപനം. കൈയില്‍ കിട്ടുന്നയാളെ ആദ്യം തല്ലിച്ചതയ്‌ക്കും. അയാളുടെ ഫോണ്‍ പരിശോധിച്ച് മറ്റുള്ളവരെയും വിളിച്ചുവരുത്തും. ഇവരെയും മര്‍ദിക്കും, ലോക്കപ്പിലിടും. ഇതാണ് ഹില്‍പാലസ് പോലീസുകാരുടെ പതിവ്. കഞ്ചാവു കേസെന്നു മുദ്ര കുത്തിയാല്‍ ആരും ഇടപെടില്ലെന്ന ധൈര്യമാണ് പോലീസുകാര്‍ക്കെന്ന് ബിജെപി കൗണ്‍സിലര്‍ വള്ളി രവി ജന്മഭൂമിയോടു പറഞ്ഞു.  

മൂന്നാഴ്ച മുമ്പാണ് പോലീസ് സ്റ്റേഷനില്‍ പാന്റ്സിന്റെ പോക്കറ്റില്‍ കൈയിട്ടുനിന്നെന്ന പേരില്‍ പതിനെട്ടുകാരന്റെ കരണത്തടിക്കുകയും നട്ടെല്ല് തല്ലിയൊടിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് കമ്മിഷണറെ അറിയിച്ചിട്ടും എസ്ഐക്കെതിരേയുള്ള പരാതിയുടെ ഫയല്‍ കമ്മിഷണറുടെ കൈവശമുണ്ടായിട്ടും നടപടിയുണ്ടായില്ല.  

പെറ്റി കേസ് ചുമത്തി പോലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ നിര്‍ബന്ധമായും തല്ലുകയെന്നതാണ് സിഐ ഗോപകുമാറിന്റെയും മനോഹരന്‍ കേസില്‍ സസ്പെന്‍ഷനിലായ എസ്ഐ ജിമ്മി ജോസിന്റെയും പ്രധാന വിനോദം. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് പ്രധാന ഇരകള്‍. സ്റ്റേഷനിലെത്തുന്നവരുടെ മൊബൈല്‍ ഫോണും വാഹനവും പിടിച്ചുവയ്‌ക്കുക, അടുത്ത ദിവസം വരാന്‍ പറഞ്ഞ് തിരിച്ചയയ്‌ക്കുക, പിറ്റേന്ന് എത്തുമ്പോള്‍ വീണ്ടും കരണത്തടിക്കുക. അങ്ങനെ നിത്യേന പോലീസ് സ്റ്റേഷനില്‍ കയറ്റിയിറക്കുന്ന ഈ കലാപരിപാടി ദിവസങ്ങളോളം നീളും.  പിടിക്കപ്പെട്ടവര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് മനസ്സിലായാലും എന്തെങ്കിലും കാരണം പറഞ്ഞ് പാതിരാത്രി വരെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതും പതിവാണ്. തങ്ങള്‍ക്കും മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെന്ന് ജനപ്രതിനിധികളും പറയുന്നു. കരിങ്ങാച്ചിറയിലുള്ള ഹോട്ടല്‍ നടത്തിപ്പുകാരനെ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന ആരോപണമുയര്‍ന്നത് കഴിഞ്ഞ മാസമാണ്.  

പ്രതികള്‍ക്കു മാത്രമല്ല, വാദികള്‍ക്കും ഈ സ്റ്റേഷനില്‍ രക്ഷയില്ല. ഇവര്‍ക്കും ദുരനുഭവങ്ങള്‍ ധാരാളമുണ്ട്. പക്ഷേ ഭയം കൊണ്ട് ആരും പുറത്തു പറയാറില്ല. ഭീഷണി, അസഭ്യം പറച്ചില്‍ എന്നിവയിലൂടെ ഇവരെ മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്യും. മനോഹരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ചിലരെങ്കിലും ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായത്. ഭരണപക്ഷത്തിന്റെ സംരക്ഷണ വലയത്തിനുള്ളിലാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഇതാണ് മൂന്നാം മുറയ്‌ക്കുള്ള ലൈസന്‍സ്.   

Tags: കേരള പോലീസ്Hillpalas police station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.