Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമൃതകാലത്തിന്റെ അഭിമാനമുദ്ര

മധ്യപ്രദേശ് സര്‍ക്കാര്‍ സമ്മാനിക്കുന്ന ചന്ദ്രശേഖര്‍ ആസാദ് പുരസ്‌ക്കാരം ബാലഗോകുലത്തിന് മധ്യപ്രദേശിലെ ഉജ്ജയ്‌നിയില്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഇന്ന് സമ്മാനിക്കും. കൃഷ്ണനെ മാതൃകയാക്കി കുട്ടികള്‍ക്ക് സാംസ്‌കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിനെ ആദരിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഉജ്ജയ്നി. കുട്ടികളുടെ മാനസിക വളര്‍ച്ചയ്‌ക്കായി നല്‍കുന്ന സമാനതളില്ലാത്ത സംഭാവന, ഭാരതീയ സംസ്‌ക്കാരവും ധാര്‍മ്മിക സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

ആര്‍. പ്രസന്നകുമാര്‍ by ആര്‍. പ്രസന്നകുമാര്‍
Mar 22, 2023, 05:18 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സ്വതന്ത്രഭാരതത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഇനി ഇരുപത്തഞ്ചുവര്‍ഷങ്ങളുടെ ദൂരം മാത്രമാണുള്ളത്. സ്വാമി വിവേകാനന്ദന്‍ ഒരു ദിവ്യദര്‍ശനം പോലെ വിവരിച്ച ആ ഉജ്ജ്വലമുഹൂര്‍ത്തത്തില്‍ സമൂഹത്തെ നയിക്കേണ്ട പൗരപ്രമുഖരാണ് ഇന്ന് പാഠശാലകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ കുട്ടികളില്‍ ദേശീയബോധത്തിന്റെ പ്രാണശക്തി നിറയ്‌ക്കേണ്ടത് ചരിത്രപരമായ കര്‍ത്തവ്യമാണ്. അവിശ്വാസവും അരാജകവാദവും ആസക്തിയും അവരുടെ ചൈതന്യത്തെ കെടുത്തിക്കളയാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്തണം. സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗവും സംരക്ഷണവും അവര്‍ തിരിച്ചറിയണം. സഹസ്രാബ്ദങ്ങളായി പ്രകാശം പരത്തി നിലനില്‍ക്കുന്ന മഹത്തായ സംസ്‌ക്കാരത്തിന്റെ വേരുകള്‍ തിരയാന്‍ അവര്‍ക്കു പ്രേരണ കിട്ടണം.  അങ്ങനെ ഭൂതകാലത്തെ അറിഞ്ഞ് വര്‍ത്തമാനകാലത്തില്‍ വളര്‍ന്ന് ഭാവികാലത്തെ നയിക്കാന്‍ പ്രാപ്തരായ ആദര്‍ശ ബാലസമൂഹത്തെ രൂപപ്പെടുത്തുകയാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം. ആ ദൗത്യത്തിന് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരത്തിന്റെ അടയാളമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സമ്മാനിക്കുന്ന ചന്ദ്രശേഖര്‍ ആസാദ് പുരസ്‌ക്കാരം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ സ്വാതന്ത്ര്യദാഹം യുവമനസ്സുകളെ പ്രക്ഷുബ്ധമാക്കിയ കാലമായിരുന്നു.

‘സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയേക്കാള്‍ ഭയാനകം’ എന്ന് കേരളത്തിലെ കുമാരകവി കുറിച്ചിട്ട അതേ കാലത്തില്‍ പതിനാറു വയസ്സു മാത്രമുള്ള മറ്റൊരു വീരകുമാരന്‍ കോടതിമുറിയില്‍ നിര്‍ഭയനായി നിന്ന് തന്റെ പേര് സ്വാത്രന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചു. ചൂരല്‍ കൊണ്ടു നിര്‍ദ്ദയമായ പതിനഞ്ചു പ്രഹരമായിരുന്നു ആ നാമകരണത്തിന് അധികാരികള്‍ നല്‍കിയ ശിക്ഷ. ഓരോ അടി വീഴുമ്പോഴും ആ കുമാരന്‍ സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഒന്‍പതു വര്‍ഷം ആ ശബ്ദം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ആവുന്നത്ര ശത്രുസംഹാരം ചെയ്ത് അഭിമന്യു കുമാരനെപ്പോലെ ആ യോദ്ധാവ് വീരസ്വര്‍ഗ്ഗം പൂകി. മാതാവിന്റെ മാനം കാക്കാന്‍ പൊരുതിമരിച്ച ചന്ദ്രശേഖര്‍ ആസാദിന്റെ നാമോച്ചാരണം പോലും നമുക്ക് അഭിമാനദായകമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ലഭിക്കുന്ന പുരസ്‌ക്കാരം ബാലഗോകുലത്തിനു നല്‍കുന്ന നിര്‍വൃതി വാക്കുകളാല്‍ വിവരിക്കാനാവാത്തതാണ്.

സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിമരിക്കുന്നതുപോലെ പ്രധാനമാണ് സ്വത്വം സംരക്ഷിച്ചുകൊണ്ടു ജീവിക്കുക എന്നത്. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ജീവിതവീക്ഷണത്തിലും വിദേശമുദ്രകള്‍ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സ്വത്വം എവിടെയും അവഹേളിക്കപ്പെടുന്നു.  ഓരോ വ്യക്തിയും അവനവനിലേക്കു ചുരുങ്ങി ഇര കാത്തിരിക്കുന്ന ക്ഷുദ്രജീവിയായിക്കഴിഞ്ഞു. സത്യധര്‍മ്മങ്ങള്‍ക്കു പ്രസക്തിയില്ലാത്ത കാലമെന്ന് നിരൂപക പണ്ഡിതര്‍ വാഴ്‌ത്തിപ്പാടുന്ന ഇന്നത്തെ സമൂഹത്തിലും ആയിരക്കണക്കിനു ബാലഗോകുലങ്ങള്‍ നാടിന്റെ നന്മകളായി നിലനില്‍ക്കുന്നു. ബീഫ് ഫെസ്റ്റും അദ്ധ്യാപികയ്‌ക്ക് അന്ത്യകൂദാശയും ചുംബനസമരങ്ങളും തകര്‍ത്താടുന്ന ഇതേ മണ്ണില്‍ ഗോപൂജകളും ഗുരുവന്ദനങ്ങളും ഭഗിനീസംഗമങ്ങളും പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.  അന്ധകാരനിശയില്‍ വെളിച്ചത്തിന്റെ ചെറുചെരാതുകളായി കേരളത്തില്‍ പിറന്ന ബാലപ്രസ്ഥാനം ഇന്ന് ലോകബാല്യത്തിന്റെ തന്നെ പ്രത്യാശയായി വളര്‍ന്നിരിക്കുന്നു. 2025 ല്‍ അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ബാലഗോകുലത്തിന് ഇപ്പോള്‍ ലഭിച്ച ആസാദ് പുരസ്‌കാരം ഇരട്ടിമധുരമായിത്തീര്‍ന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തില്‍നിന്ന് സ്വത്വബോധത്തിലേക്കു വളരാനുള്ള യാത്രയില്‍ അത് മികച്ച പാഥേയമായിരിക്കും.

വിക്രമാദിത്യന്റേയും കാളിദാസന്റേയും കര്‍മ്മഭൂമിയും ഭഗവാന്‍ ശ്രീകൃഷ്ണന്റെ പാഠശാലയായ സാന്ദീപനി ആശ്രമത്തിന്റെ കേന്ദ്രവുമായ ഉജ്ജയ്നിയില്‍ പുരസ്‌ക്കാരം സമ്മാനിക്കപ്പെടുന്നു എന്നതില്‍ ഏറെ പ്രത്യേകതയുണ്ട്. കൃഷ്ണനെ മാതൃകയാക്കി കുട്ടികള്‍ക്ക് സാംസ്‌കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിനെ ആദരിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഉജ്ജയ്നി. കുട്ടികളുടെ മാനസിക വളര്‍ച്ചയ്‌ക്കായി നല്‍കുന്ന സമാനതളില്ലാത്ത സംഭാവന, ഭാരതീയ സംസ്‌ക്കാരവും ധാര്‍മ്മിക  സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

ബാലികാബാലന്മാര്‍ക്ക് ദേശീയബോധവും സാംസ്‌ക്കാരികമൂല്യങ്ങളും പകര്‍ന്നുനല്‍കി ആദര്‍ശബാലസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി 1975 ല്‍ ആരംഭിച്ച പ്രസ്ഥാനമാണ് ബാലഗോകുലം. 2000 പ്രതിവാരഗോകുലയൂണിറ്റുകളിലായി ഒരു ലക്ഷത്തിലധികം കുട്ടികള്‍ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും പ്രവാസിമലയാളികള്‍ നടത്തുന്ന നൂറിലേറെ ഗോകുലയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.  

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാലലീലകള്‍ അടിസ്ഥാനമാക്കി കേളി കളിലൂടെയുള്ള പഠന രീതിപിന്തുടരുന്നു. ശ്രീകൃഷ്ണന്റെ ജന്മദിനം ബാലദിനമായി ആഘോഷിക്കുന്നു. കൃഷ്ണവേഷം ധരിച്ച ലക്ഷക്കണക്കിനു കുട്ടികള്‍ അണിചേരുന്ന പതിനായിരത്തോളം ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നു. ജന്മാഷ്ടമി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ നിറപ്പകിട്ടാര്‍ന്ന സമാജോത്സവമാണ്.

കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയാണ് ബാലഗോകുലം ലക്ഷ്യമിടുന്നത്. ഭാഷ, ചരിത്രം, സംസ്‌ക്കാരം എന്നീ വിഷയങ്ങളില്‍ അനൗപചാരികപഠനത്തിനും ഗവേഷണത്തിനുമുള്ള സ്വതന്ത്ര സര്‍വ്വകലാശാലയായി അമൃതഭാരതീ വിദ്യാപീഠം ബാലഗോകുലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനും വേണ്ടി സൗരക്ഷിക എന്ന നിയമസഹായവേദിയുമുണ്ട്. മയില്‍പ്പീലി ബാലമാസികയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും ഒരു ലക്ഷം രൂപയുടെ യുവ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു.

ജന്മാഷ്ടമി പുരസ്‌കാരം (കൃഷ്ണസന്ദേശം പ്രചരിപ്പിക്കുന്ന മഹദ് വ്യക്തികള്‍ക്ക്, കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്‌ക്കാരം (കുട്ടികള്‍ക്കു മാതൃകയായ വ്യക്തികള്‍ക്ക്), എന്‍.എന്‍.കക്കാട് പുരസ്‌കാരം (എഴുതിത്തുടങ്ങുന്ന ബാലപ്രതിഭകള്‍ക്ക്) എന്നീ മൂന്നു ശ്രദ്ധേയമായ പുരസ്‌ക്കാരങ്ങള്‍ ബാലഗോകുലം നല്‍കിവരുന്നു.

ഭഗിനി നിവേദിതയുടെ ജന്മദിനത്തില്‍ ബാലികമാരുടെ വിദ്യാഭ്യാസവും ശക്തീകരണവും ലക്ഷ്യമാക്കി വിപുലമായ ഭഗിനിസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് കുട്ടികള്‍ക്ക് മാനസിക ഉണര്‍വ് നല്‍കുന്നതിനായി പരമേശ്വരീയം-രാമായണ കലോത്സവം എന്ന പേരില്‍ അന്‍പതിനായിരം കുട്ടികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ കലാമേള സംഘടിപ്പിച്ചു. 2025 ല്‍ അന്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ വിപുലമായ കാര്യക്രമങ്ങള്‍ 5000 കേന്ദ്രങ്ങളില്‍ തയ്യാറായി വരുന്നു.

Tags: അവാർഡ്ബാലഗോകുലംmadhya pradesh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

India

പഹൽഗാം ഭീകരാക്രമണത്തിൽ സന്തോഷം പങ്ക് വച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ; വസീം ഖാനും , തൻവീർ ഖുറേഷിയും അറസ്റ്റിൽ

India

വഖഫ് നിയമഭേദഗതി : മധ്യപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസ സ്വമേധയാ പൊളിച്ചു നീക്കി ഉടമകൾ

India

‘ നന്ദി മോദിജി , ഞങ്ങൾ അങ്ങയ്‌ക്കൊപ്പമുണ്ട് ‘ ; വഖഫ് ബിൽ അവതരണത്തെ പടക്കം പൊട്ടിച്ച് ആഘോഷിച്ച് മധ്യപ്രദേശിലെ മുസ്ലീങ്ങൾ

India

നിർബന്ധിത മതപരിവർത്തനം വച്ചു പൊറുപ്പിക്കില്ല : ഇത്തരക്കാർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട് : മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies