Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാനിപ്പത്തില്‍നിന്നുള്ള സംഘസന്ദേശങ്ങള്‍

മാധ്യമചര്‍ച്ചകളില്‍ ഇടംപിടിച്ച ചില പ്രശ്‌നങ്ങളില്‍ ആര്‍എസ്എസിന്റെ നിലപാട് എന്താണെന്ന് പ്രതിനിധിസഭ സുവ്യക്തമായി പറയുകയുണ്ടായി. ജാതിയുടെയും ഭാഷയുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ജാതി ഉണ്ടാക്കിയത് ദൈവമല്ല, മനുഷ്യരാണെന്നും, തൊട്ടുകൂടായ്‌മ പൂര്‍ണമായി തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടത് മുന്‍വിധികള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നവര്‍ക്കുള്ള മറുപടിയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 16, 2023, 05:00 am IST
in Editorial

ഹരിയാനയിലെ പാനിപ്പത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പതിവുപോലെ അതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ പ്രാധാന്യംകൊണ്ടും സംഘടനാപരമായ പ്രഖ്യാപനങ്ങള്‍കൊണ്ടും ആശയപരമായ കാര്യങ്ങളിലെ സുതാര്യതകൊണ്ടും നയനിലപാടുകളിലെ കൃത്യതകൊണ്ടും ശ്രദ്ധേയമായി. സംഘടനയുടെ ശതാബ്ദി വാര്‍ഷികത്തിന് മുന്‍പായി പ്രവര്‍ത്തനത്തില്‍ വലിയൊരു മുന്നേറ്റം സൃഷ്ടിച്ച് രണ്ട് വര്‍ഷത്തിനകം രാജ്യത്ത് ശാഖകളുടെ എണ്ണം ഒരുലക്ഷമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇപ്പോള്‍ ആര്‍എസ്എസിന്റെ വിവിധ രൂപത്തിലുള്ള ശാഖാപ്രവര്‍ത്തനമുള്ളത് 71000 ലേറെ പ്രദേശങ്ങളിലാണ്. വെബ്‌സൈറ്റിലെ ജോയിന്‍ ആര്‍എസ്എസ് ക്യാമ്പെയിന്‍ വഴി ആറുവര്‍ഷത്തിനിടെ സംഘടനയില്‍ ചേരാന്‍ ഏഴ് ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. മുപ്പത് വയസ്സില്‍ താഴെയുള്ള യുവാക്കളാണിവര്‍. ഈ പശ്ചാത്തലത്തില്‍ 2025 ആകുമ്പോള്‍ ശാഖകളുടെ എണ്ണം ഒരുലക്ഷമാക്കുകയെന്ന ലക്ഷ്യം ശക്തമായ പ്രവര്‍ത്തനത്തിലൂടെ സ്വാഭാവികമായി കൈവരിക്കാനാവും. ശാഖകളില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതാണ്. പത്ത് ശതമാനത്തില്‍ മുതിര്‍ന്ന പൗരന്മാരും പങ്കെടുക്കുന്നു. മുപ്പത് ശതമാനം ശാഖകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരാണ് പങ്കെടുക്കുന്നത്. ഇതില്‍നിന്ന് സംഘടനയുടെ അടിത്തറയുടെ ശക്തിയും വളര്‍ച്ചയുടെ ഗ്രാഫും വ്യക്തമാവുന്നുണ്ട്. രാജ്യമാകെ പ്രവര്‍ത്തന സൗകര്യത്തിനായി വേര്‍തിരിച്ചിട്ടുള്ള 900 ലേറെ ജില്ലകളില്‍ എല്ലാറ്റിലും പ്രവര്‍ത്തനമുണ്ട് എന്നത് ആര്‍എസ്എസിന്റെ സംഘടനാപരമായ വ്യാപ്തിക്ക് തെളിവാണ്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം പല മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച നമ്മുടെ രാഷ്‌ട്രം ഇന്ന് ലോകത്തെ മുന്‍നിര സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നുവരികയാണെന്ന് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജനവിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, സമഗ്ര വികസനത്തിനുള്ള അവസരങ്ങള്‍, സാങ്കേതിക വിദ്യയുടെ വിവേകപൂര്‍ണമായ ഉപയോഗം, പരിസ്ഥിതി സൗഹൃദ വികസനവും ആധുനികവല്‍ക്കരണവും എന്നീ വെല്ലുവിളികളെ ഭാരതീയ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ച് അതിജീവിക്കേണ്ടതുണ്ടെന്ന് പ്രതിനിധി സഭ അഭിപ്രായപ്പെടുന്നു. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വൈദേശിക ഭരണത്തില്‍ നിന്നുള്ള മോചനത്തിന് സ്വാതന്ത്ര്യസമരകാലത്തെ സമര്‍പ്പണഭാവം അത്യന്താപേക്ഷിതമാണെന്ന് ജനങ്ങളെ ഓര്‍മപ്പെടുത്തുന്നു. ഈ കാഴ്ചപ്പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തില്‍ നല്‍കിയ പഞ്ചപ്രാണന്‍ അഥവാ അഞ്ച് ദൃഢനിശ്ചയങ്ങള്‍ മഹത്വപൂര്‍ണമാണെന്നു പറഞ്ഞുകൊണ്ടുതന്നെ, തനിമയിലൂന്നിയ ഭാരതത്തിന്റെ പുനരുത്ഥാനം ലോകത്തെ ചില ശക്തികള്‍ അംഗീകരിക്കാത്ത കാര്യവും എടുത്തുകാട്ടുന്നു. ഹിന്ദുവിരുദ്ധശക്തികള്‍ സമൂഹത്തില്‍ അവിശ്വാസവും അരാജകത്തവും രാജ്യത്തെ സംവിധാനങ്ങളോട് അവമതിപ്പും സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളില്‍ ഏര്‍പ്പെടുന്നതിനെ ജാഗ്രതയോടെ കാണണമെന്നും, അവയെ പരാജയപ്പെടുത്തണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.

സമീപകാലത്ത് മാധ്യമചര്‍ച്ചകളില്‍ ഇടംപിടിച്ച ചില പ്രശ്‌നങ്ങളില്‍ ആര്‍എസ്എസിന്റെ നിലപാട് എന്താണെന്ന് പ്രതിനിധിസഭ സുവ്യക്തമായി പറയുകയുണ്ടായി. ജാതിയുടെയും ഭാഷയുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ജാതി ഉണ്ടാക്കിയത് ദൈവമല്ല, മനുഷ്യരാണെന്നും, തൊട്ടുകൂടായ്‌മ രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടത് മുന്‍വിധികള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. സ്വവര്‍ഗവിവാഹം അനുവദനീയമല്ലെന്നും ഹിന്ദു ജീവിത ദര്‍ശനമനുസരിച്ച് വിവാഹമെന്നത് ഒരു കരാറല്ല, സ്ത്രീയും പുരുഷനും കുടുംബത്തിനായും സമൂഹത്തിനായും ഒത്തുചേരുന്നതാണെന്നുമുള്ള കാഴ്‌ച്ചപ്പാടാണ് ആര്‍എസ്എസിനുള്ളതെന്ന് വ്യക്തമാക്കുകയുമുണ്ടായി. ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളുമായി സംഘം നടത്തുന്ന കൂടിക്കാഴ്ചകള്‍ പുതിയ കാര്യമല്ലെന്നും, ആരുമായും ഇത്തരം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സര്‍കാര്യവാഹ് പറഞ്ഞത് വിവാദം കുത്തിപ്പൊക്കുന്നവര്‍ക്കുള്ള മറുപടിയാണ്. വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപമാനിക്കുന്നത് ചിലരുടെ രാഷ്‌ട്രീയ അജണ്ടയാണെന്നും, പൗരന്റെ മൗലികാവകാശങ്ങള്‍ മുഴുവന്‍ നിരോധിച്ച് അടിയന്തരാവസ്ഥകൊണ്ടുവന്ന കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും സര്‍കാര്യവാഹ് മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ടു പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും, നൂറ്റാണ്ടുകളായി അത് അങ്ങനെയാണെന്നുള്ള സംഘത്തിന്റെ എക്കാലത്തെയും നിലപാട്  ആവര്‍ത്തിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ജനങ്ങളെ ഒന്നായി കാണുകയും രാജ്യത്തിന്റെ പുരോഗതിക്ക് അവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള  ആര്‍എസ്എസിന്റെ വിചാരധാരയെ പിന്‍പറ്റുന്ന നിലപാടുകളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണ് പാനിപ്പത്തിലെ അഖിലഭാരതീയ പ്രതിനിധിസഭയില്‍നിന്ന് ഉണ്ടായത്.

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്രാഷ്ട്രീയ സ്വയംസേവക സംഘംDattatreya Hosabaleപാനിപത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച
പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സര്‍കാര്യവാഹ്
ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
India

ഏത് വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരം: ദത്താത്രേയ ഹൊസബാളെ

India

സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം: ദത്താത്രേയ ഹൊസബാളെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റിന്‍റെ വൈസ് മിനിസ്റ്ററായ സുന്‍ ഹയാന്‍ (നടുവില്‍)
Kerala

നാണക്കേടായല്ലോ ബേബീ….ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സുന്‍ ഹയാനും സിപിഎമ്മിനെ വെറുത്തോ? കണ്ടത് മോഹന്‍ ഭാഗവതിനെ

India

ധാര്‍മ്മിക ഉണര്‍വ് സമൂഹം ചുമതലയായി കാണണം; നിര്‍ബന്ധിത മതപരിവര്‍ത്തനം ലഘുവായി കാണാനാവില്ല: ദത്താത്രേയ ഹൊസബാളെ

India

സാമൂഹിക മാറ്റത്തിന് സജ്ജനശക്തികൾ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.