Categories: Kerala

സ്വപ്നസുരേഷുമായി അമ്മിഞ്ഞപ്പാല്‍ ചാറ്റ്; പിന്നാലെ ശ്രീജിത് പണിക്കരുടെ ട്രോള്‍:”രവീന്ദ്രൻ വാവേ… തക്കുടൂ… കരയല്ലേ വാവേ…”

തനിക്ക് അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചാറ്റ് ചെയ്തതിന്‍റെ വാട്സ്പ് ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ ട്രോളി ശ്രീജിത് പണിക്കര്‍. "രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ..." എന്ന് പറഞ്ഞ് ഒരു മുലക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചാണ് ശ്രീജിത് പണിക്കരുടെ ട്രോള്‍.

Published by

തിരുവനന്തപുരം: തനിക്ക് അമ്മിഞ്ഞപ്പാല്‍  ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്  സെക്രട്ടറി  ചാറ്റ് ചെയ്തതിന്റെ വാട്സ്പ് ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ ട്രോളി ശ്രീജിത് പണിക്കര്‍. “രവീന്ദ്രൻ വാവേ… തക്കുടൂ… കരയല്ലേ വാവേ…” എന്ന് പറഞ്ഞ് ഒരു മുലക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചാണ് ശ്രീജിത് പണിക്കരുടെ ട്രോള്‍.  

തിങ്കളാഴ്ച ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്നതിന് തൊട്ടുമുന്‍പാണ്    രവീന്ദ്രനും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ അതിരുവിട്ട വാട്സാപ് ചാറ്റുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സ്വപ്നയോട് തനിക്ക് അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് വരെ രവീന്ദ്രന്‍ പറയുന്നുണ്ട്.  അതേ സമയം 2020ല്‍  സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന സുരേഷിനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി.  പുതിയ ചാറ്റുകള്‍ പുറത്തുവന്നതോടെ രവീന്ദ്രന് ഇഡിയ്‌ക്ക് മുന്നില്‍ ഒളിച്ചുകളിക്കാനാവില്ല. സ്വപ്നയുടെ കളഞ്ഞുപോയെന്ന് കരുതിയിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് ഈ നിര്‍ണ്ണായകമായ ചാറ്റ് ഇഡിയ്‌ക്ക് ലഭിച്ചതെന്ന് പറയുന്നു.  

തിങ്കളാഴ്ച ഹാജരാകാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുമായുള്ള അതിരുവിട്ട ബന്ധത്തിന്റെ ചാറ്റുകള്‍ അതിന് മുന്‍പാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലൈഫ്  മിഷനുമായി ബന്ധപ്പെട്ട കേസില്‍ രവീന്ദ്രനും കുരുക്ക് മുറുകും. ലൈഫ് മിഷന്‍ കേസില്‍ ഇതാദ്യമായാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.  ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളി. 

ലൈഫ് മിഷന്‍ കേസില്‍ കൈക്കൂലി ഇടപാട് നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതില്‍ ഒട്ടേറെ പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം  ഒരു പക്ഷെ  ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പങ്ക് വരെ പുറത്തുവന്നേയ്‌ക്കാമെന്നും സംശയിക്കപ്പെടുന്നുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക