Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിസോര്‍ട്ട് വിവാദം; ജയരാജന്മാര്‍ കൊമ്പുകോര്‍ത്തു; ആരോപണത്തിലും ഗൂഢാലോചനയിലും രണ്ടു പേര്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സിപിഎം

കണ്ണൂര്‍ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ടിന്റെ മറവില്‍ ഇപി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നും പി. ജയരാജന്‍ ആരോപിച്ചു.

Janmabhumi Online by Janmabhumi Online
Feb 11, 2023, 10:53 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനും  സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനും തമ്മില്‍ കൊമ്പുകോര്‍ത്തു. തനിക്കെതിരേ പി. ജയരാജന്‍ ഗൂഢാലോചന നടത്തുന്നതായി ഇ.പി. ജയരാജന്‍ ആരോപിച്ചു.ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായത്. കണ്ണൂര്‍ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ടിന്റെ മറവില്‍ ഇപി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നും പി. ജയരാജന്‍ ആരോപിച്ചു.  

 ഇതോടെ പി. ജയരാജനെതിരേ ഇ പി രംഗത്തു വന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും റിസോര്‍ട്ടിന്റെ നിര്‍മാണഘട്ടം മുതലുള്ള എല്ലാ കാര്യങ്ങളും പി. ജയരാജന് അറിയാമായിരുന്നതായും ഇപി യോഗത്തില്‍ വിശദീകരിച്ചു. തനിക്കെതിരേ പാര്‍ട്ടിയില്‍ ബോധപൂര്‍വം നീക്കങ്ങള്‍ നടക്കുന്നുണ്ട്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്കു ബന്ധമില്ല. മകനും ഭാര്യക്കുമാണ് ബന്ധം. എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചു. ഇതോടെ സംസ്ഥാന സമിതിയില്‍ ചേരിതിരിഞ്ഞ് ആരോപണ, പ്രത്യാരോപണങ്ങളായി. താന്‍ ഉന്നയിച്ച അതീവ ഗുരുതര ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി. ജയരാജന്‍ നിഷേധിച്ചില്ലെന്നു പി. ജയരാജന്‍ പറഞ്ഞു.

വാഗ്വാദം രൂക്ഷമായതോടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇടപെട്ടു. ആരാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്ന് വ്യക്തമാക്കാന്‍ ഇപിയോട് ആവശ്യപ്പെട്ടു. പി. ജയരാജനാണ് തനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്നും ഇത് പാര്‍ട്ടിയെ നശിപ്പിക്കാനാണെന്നും അതിനാല്‍ പി. ജയരാജനെതിരേ അന്വേഷണം വേണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ആരോപണം രേഖാമൂലം എഴുതി നല്കാന്‍ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് പി. ജയരാജനും പറഞ്ഞു.  

ഇതോടെ ആരോപണത്തിലും ഗൂഢാലോചനയിലും രണ്ടു പേര്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഗുരുതരമായ സാമ്പത്തിക ആരോപണമായതിനാല്‍ സംസ്ഥാന സെക്രേട്ടറിയറ്റ് വിഷയം അന്വേഷിക്കും.

Tags: cpmപി ജയരാജന്‍E P Jayarajan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

പുതിയ വാര്‍ത്തകള്‍

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies