Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തുര്‍ക്കിയുടെ കണ്ണീരൊപ്പാന്‍ ഭാരതത്തിന്റെ കരങ്ങള്‍

രാഷ്‌ട്രീയമായും മറ്റും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ് തുര്‍ക്കി. ഇന്ത്യാ വിരുദ്ധമായ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി സമീപകാലത്ത് ആ രാജ്യം മാറുകയുണ്ടായി. സിറിയ ഐഎസ് ഭീകരരുടെ താവളമാണ്. ഇതൊന്നും ഇപ്പോഴത്തെ സങ്കടകരമായ സ്ഥിതിയില്‍ ഈ രാജ്യങ്ങളെ സഹായിക്കുന്നതിന് തടസ്സമല്ലെന്നാണ് ഭാരതം ലോകത്തെ അറിയിച്ചിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 8, 2023, 05:00 am IST
in Editorial

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ സംഖ്യ 5000ലേക്ക് അടുക്കുകയാണ്. കൂറ്റന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ലോകം വിറയലോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്ന പലരും ഇനിയും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. ഇതിനിടെ എന്താണ് സംഭവിച്ചതെന്നുപോലും അറിയാത്ത ചില കുരുന്നുകള്‍ യാതൊരു പരിക്കും പറ്റാതെ രക്ഷപ്പെടുന്ന കാഴ്ച അത്ഭുതകരവുമാണ്. ‘യൂറോപ്പിലെ രോഗി’ എന്നറിയപ്പെടുന്ന തുര്‍ക്കിക്ക് ഭൂചലനം പുതുമയല്ല. ഇടക്കിടെ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളില്‍ നിരവധി ഹതഭാഗ്യരാണ് അവിടെ മരിച്ചിട്ടുള്ളത്. തുര്‍ക്കിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായിരിക്കാം. ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രാത്രിയുടെ അന്ത്യയാമത്തില്‍ എല്ലാവരും ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് പ്രകൃതി സംഹാരതാണ്ഡവമാടിയത്. അത്യന്തം മാരകസ്വഭാവമുള്ള രണ്ട് ചലനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സംഭവിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെയാണ് ആയിരങ്ങള്‍ നിശ്ശബദ്മായി മരണത്തിന് കീഴടങ്ങിയത്. പത്തുവര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും ശക്തമായ രണ്ടാമത്തെ ഭൂചലനമാണിത്. പതിനായിരക്കണക്കിനാളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരില്‍ എത്രപേര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനാവുമെന്ന് പറയാനാവില്ല.

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂചലനങ്ങള്‍ ലോകത്തെ മുഴുവനുമാണ് നടുക്കിയത്. ഭാരതം അടക്കം ലോക രാഷ്‌ട്രങ്ങള്‍ എല്ലാംതന്നെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഈ ദുരന്തത്തെക്കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രി  വികാരാധീനനാവുകയും, കണ്ണുകള്‍ ഈറനണിയുകയും ചെയ്തു. 2001 ല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 13000 ലേറെ പേര്‍ മരിച്ച ഗുജറാത്ത്  ഭൂചലനത്തിന്റെ നീറുന്ന ഓര്‍മകള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് തുര്‍ക്കിയിലെയും സിറിയയിലെയും ദുരന്തങ്ങളില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. കച്ചിലെ ബചാവുവായിരുന്നു ആ  ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യയുടെ 70 ശതമാനം പ്രദേശങ്ങളിലും പലതോതില്‍ അനുഭവപ്പെട്ട ഭൂചലനം നേപ്പാളിലേക്കും പാകിസ്ഥാനിലേക്കും നീളുകയുണ്ടായി. ഭൂചലനത്തിനിരയാവുന്ന മനുഷ്യരുടെ ദുഃഖദുരിതങ്ങള്‍ വളരെ നന്നായി അറിയാവുന്നയാളാണ് പ്രധാനമന്ത്രി മോദി. ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കച്ച് ഭൂകമ്പത്തില്‍ പരിക്കേറ്റത്. നരേന്ദ്ര മോദി മുഖ്യമന്ത്രി പദം ഏറ്റെടുത്ത് എട്ട് മാസം കഴിഞ്ഞപ്പോഴായിരുന്നു ഈ ഭൂചലനം. ഭരണപരമായി വലിയ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തിയതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനവും പുനരധിവാസവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ അന്ന് മോദിക്ക് കഴിഞ്ഞിരുന്നു. ഇതൊക്കെ മനസ്സിലോടിയെത്തിയതാണ് തുര്‍ക്കിയിലെ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് വാക്കുകള്‍ വിതുമ്പിപ്പോകാന്‍ കാരണം.

വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത തുര്‍ക്കിയുടെ ദുഃഖത്തില്‍ ഔദ്യോഗികമായി പങ്കുചേരുകയും അനുശോചനം അറിയിക്കുകയും മാത്രമല്ല ഭാരതം  ചെയ്തത്. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ ദുരന്ത രക്ഷാസേനയുടെ 51 പേര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങളെ തുര്‍ക്കിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ അഞ്ച് വനിതകളും മൂന്ന് കാറുകളുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും ഇവര്‍ക്കൊപ്പമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സാമഗ്രികളും എത്തിച്ചിട്ടുണ്ട്. ദുരന്ത പ്രദേശത്തിനടുത്തുള്ള അഡാന വിമാനത്താവളത്തിലിറങ്ങിയ ഇവര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ദുരന്ത വാര്‍ത്ത അറിഞ്ഞയുടന്‍ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തുര്‍ക്കി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തി. സുഹൃത്തിന് ദോസ്ത് എന്ന വാക്കാണ് തുര്‍ക്കി  ഭാഷയിലും. ‘ആവശ്യത്തിനുതകുന്ന സുഹൃത്താണ്  യഥാര്‍ത്ഥ സുഹൃത്ത്’  എന്ന തുര്‍ക്കി ഭാഷയിലെ പഴഞ്ചൊല്ല് പങ്കുവച്ചാണ് ഇന്ത്യയുടെ സഹായത്തിന് തുര്‍ക്കി അംബാസഡര്‍ നന്ദിയറിയിച്ചത്. രാഷ്‌ട്രീയമായും മറ്റും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ് തുര്‍ക്കി. ഇന്ത്യാ വിരുദ്ധമായ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി സമീപകാലത്ത് ആ രാജ്യം മാറുകയുണ്ടായി. സിറിയ ഐഎസ് ഭീകരരുടെ താവളമാണ്. ഇതൊന്നും ഇപ്പോഴത്തെ സങ്കടകരമായ സ്ഥിതിയില്‍ ഈ രാജ്യങ്ങളെ സഹായിക്കുന്നതിന് തടസ്സമല്ലെന്നാണ് ഭാരതം ലോകത്തെ  അറിയിച്ചിരിക്കുന്നത്.

Tags: indiaതുര്‍ക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.