Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യൂക്കമ്മി: ധനമന്ത്രിയുടെ ന്യായീകരണം പച്ചക്കള്ളം. കേന്ദ്രം കൂടുതല്‍ തുക നല്‍കിയത് കേരളത്തിന്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം 7468.68 കോടിയും ഗ്രാന്റ് 4138.21 കോടിയുമായിരുന്നു. ഇത് 2021-22 എത്തിയപ്പോള്‍ നികുതി വിഹിതം 17,820.09 കോടിയും ഗ്രാന്റ് 30,017.12 കോടിയുമായി ഉയര്‍ത്തി.

അനീഷ് അയിലം by അനീഷ് അയിലം
Feb 6, 2023, 09:00 am IST
in Kerala

 തിരുവനന്തപുരം: ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത തുക നല്‍കാത്തതും കേന്ദ്രം വകയിരുത്തിയ ഫണ്ടുകള്‍ ലഭിക്കാത്തതുമാണ് പെട്രോളിനടക്കം നികുതി വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത് പച്ചക്കള്ളം. റവന്യൂ  കമ്മി നികത്താന്‍, കേന്ദ്രം നല്‍കുന്ന ഗ്രാന്റ്  ഏറ്റവും കൂടുതല്‍ നേടിയത് കേരളമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ധനമന്ത്രി 2022 ആഗസ്ത് എട്ടിന് നിയമസഭയില്‍ നല്‍കിയ കണക്കുകള്‍ നോക്കിയാല്‍ മതി.

ആ രേഖകള്‍ അനുസരിച്ച് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2020-21 മുതല്‍ 2026 വരെ കേരളത്തിന് വകയിരുത്തിയത് 53,137 കോടി രൂപ. അതില്‍ 2022 ജൂലൈ വരെ 39,605.33 കോടി  നല്‍കി. 2020-21ല്‍ 15,323 കോടി, 2021-22ല്‍ 19,891 കോടി എന്നിവ പൂര്‍ണമായും നല്‍കി. 2022-23ലെ 13,174 കോടിയില്‍ ആഗസ്ത് 24 വരെ 4391.33 കോടി നല്‍കി. നിയമസഭാ രേഖയിലെ തീയതി അനുസരിച്ച് സാമ്പത്തിക വര്‍ഷം (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ) ഏഴു മാസം ശേഷിക്കുന്നു. ഈ മാസങ്ങള്‍ കൊണ്ട് തുക കിട്ടിയിട്ടില്ലെന്ന് ധനമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല കമ്മീഷന്‍ ശിപാര്‍ശ പ്രകാരം അനുവദിച്ച തുക പരിശോധിച്ചാല്‍ കേരളം മൂന്നാം സ്ഥാനത്താണ്.  

കേന്ദ്ര നികുതി വിഹിതവും ഗ്രാന്റും നല്‍കുന്നതിലും കേന്ദ്രം വീഴ്ചവരുത്തിയിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം സംസ്ഥാനത്തിനുള്ള  കേന്ദ്ര നികുതി വിഹിതം 7468.68 കോടിയും ഗ്രാന്റ് 4138.21 കോടിയുമായിരുന്നു. ഇത് 2021-22 എത്തിയപ്പോള്‍ നികുതി വിഹിതം 17,820.09 കോടിയും ഗ്രാന്റ് 30,017.12 കോടിയുമായി ഉയര്‍ത്തി. അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 47,837.21 കോടി കേന്ദ്രം  നല്‍കി. 2022 ആഗസ്ത് 24 വരെയുള്ള അക്കൗണ്ട് ജനറലിന്റെ പ്രാരംഭ കണക്കുമാത്രമാണിത്. കൂടാതെ 2022-23 ജൂണ്‍ വരെ 2748.39 കോടി നികുതി വിഹിതവും 10,390.10 കോടി ഗ്രാന്റും ചേര്‍ത്ത് 13,138.49 കോടി സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.  

ജിഎസ്ടി കൗണ്‍സില്‍ നികുതി  വെട്ടിക്കുറയ്‌ക്കുന്നുവെന്നാണ് ധനമന്ത്രിയുടെ മറ്റൊരു ആരോപണം. കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിയും അംഗമാണ്. കൗണ്‍സില്‍ ഇതുവരെയെടുത്ത തീരുമാനമെല്ലാം ഏകകണ്ഠമാണ്. അതായത് ധനമന്ത്രി കൂടി സമ്മതിച്ചാണ് സംസ്ഥാനത്തെ ജിഎസ്ടി വിഹിതം തീരുമാനിച്ചത്. ജിഎസ്ടി വിഹിതം കുറയാന്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മിച്ച് കേരളത്തില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ യഥാര്‍ത്ഥ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലാത്തതുകൊണ്ടാണെന്ന് കണ്ടെത്തിയ എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തുവന്നു.  

ജിഎസ്ടി റിട്ടേണ്‍ നല്‍കുന്നവര്‍ ഉത്പന്നം വാങ്ങിയതിന്റെ വിശദ വിവരങ്ങള്‍ കൃത്യമായി കാണിക്കണം. വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സംവിധാനം കേരളത്തിലില്ല. എന്നിട്ടും കേന്ദ്രം ജിഎസ്ടി വിഹിതം വെട്ടിക്കുറച്ചെന്ന ആരോപണമുന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍വരുമാനംകെ.എന്‍. ബാലഗോപാല്‍ധനമന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.