Categories: India

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ രക്ഷിക്കാന്‍ എസ് ഐ നജീമുദ്ദീന്‍ ശ്രമിച്ചുവെന്ന് ഹൈക്കോടതി; കോടതി രൂക്ഷമായി എസ് ഐയെ വിമര്‍ശിച്ചു

മുന്‍കേന്ദ്രമന്ത്രിയായിരുന്ന പി.എം. സെയ്ദിന്‍റെ മരുമകനായ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഫൈസല്‍ എംപിയെ രക്ഷിക്കാന്‍ എസ് ഐ ആയ നജീമുദ്ദീന്‍ വഴിവിട്ട് ശ്രമിച്ചതായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

Published by

കൊച്ചി: മുന്‍കേന്ദ്രമന്ത്രിയായിരുന്ന പി.എം. സെയ്ദിന്റെ മരുമകനായ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഫൈസല്‍ എംപിയെ രക്ഷിക്കാന്‍ എസ് ഐ ആയ നജീമുദ്ദീന്‍ വഴിവിട്ട് ശ്രമിച്ചതായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. 

കേസന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയ നജീമുദ്ദീനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കൊലപാതകശ്രമം നടത്തിയിട്ടും അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതാണ് ഒരു ഗുരുതരമായ വീഴ്ച. ഈ കുറ്റം ബോധപൂര്‍വ്വം അറസ്റ്റ് മെമ്മോയില്‍ ചേര്‍ത്തില്ലെന്നും ആരോപണമുണ്ട്.. പ്രധാനവകുപ്പുകളും ചേര്‍ക്കാതെ വിട്ടു.  

വധശ്രമത്തിന്റെ ദൃശ്യങ്ങളുണ്ടായിട്ടും അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയില്ല. ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ധരുടെ അഭിപ്രായങള്‍ തേടിയതുമില്ല.  

കവരത്തി ജില്ലാ സെഷന്‍സ് കോടതി എന്‍സിപി എംപിയായ മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിക്കളഞ്ഞില്ല. ഈ കേസില്‍ ചൊവ്വാഴ്ച അന്തിമവിധി പറയും. വിവാദ കേസായതിനാല്‍ ജഡ്ജി സിയാദ് റഹ്മാന്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. പകരം ജസ്റ്റിസ് എ. ബദറുദ്ദീനാണ് കേസ് കേള്‍ക്കുന്നത്.  

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു രാഷ്‌ട്രീയപ്രശ്നത്തില്‍ ഇടപെടാന്‍ വന്ന മുഹമ്മദ് ഫൈസല്‍ എംപി പടനാഥ് സ്വാലിഹിനെ ആക്രമിക്കുകയായിരുന്നു. സേവ് ലക്ഷദ്വീപ് കാമ്പയിനെ അനുകൂലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മുഹമ്മദ് ഫൈസല്‍ എംപി. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക