Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബംഗാള്‍ മോഡല്‍ ഇനി ത്രിപുരയിലും

കേന്ദ്രത്തില്‍ അധികാരം ലഭിക്കുമെന്ന അന്തരീക്ഷത്തില്‍ അന്ന് ജയിച്ചുപോയ കോണ്‍ഗ്രസ്സ് എംപിമാരും ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇവര്‍ ജയസാധ്യത കാണുന്നത്. എന്നാല്‍ സിപിഎമ്മുമായി ത്രിപുര മോഡല്‍ സഖ്യം വരുന്നതോടെ ഈ പ്രതീക്ഷയും കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഉപേക്ഷിക്കാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 12, 2023, 05:00 am IST
in Editorial

അവസരവാദ രാഷ്‌ട്രീയവും അവിശുദ്ധ സഖ്യവുമാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും മുഖമുദ്രയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആര്‍ക്ക് ഏത് മണ്ഡലം, ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ എന്നെല്ലാം രണ്ടു പാര്‍ട്ടികളുടേയും നേതാക്കള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കും. എല്ലാറ്റിനും മുന്‍കയ്യെടുത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വളരെ  സജീവമാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുന്നതിനു മുന്‍പുതന്നെ കോണ്‍ഗ്രസ്സിനോട് തീവ്രമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നേതാവാണ് യെച്ചൂരി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സോണിയ പ്രധാനമന്ത്രിയാവണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണല്ലോ യെച്ചൂരി ഒരിക്കല്‍ വെളിപ്പെടുത്തിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയശേഷം ഒരു കോണ്‍ഗ്രസ്സ് നേതാവിനെപ്പോലെയാണ് പാര്‍ലമെന്റിനകത്തും പുറത്തും യെച്ചൂരി പെരുമാറുന്നത്. ഇതുകൊണ്ടാണ് യെച്ചൂരി സിപിഎമ്മിന്റെ മാത്രം ജനസെക്രട്ടറിയല്ല, കോണ്‍ഗ്രസ്സിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയ്‌റാം രമേശ് പ്രഖ്യാപിച്ചത്. സിപിഎമ്മില്‍ പ്രകാശ് കാരാട്ട് വിഭാഗത്തിന്റെ എതിര്‍പ്പു കാരണം യെച്ചൂരിക്ക് ഒരിക്കല്‍ക്കൂടി രാജ്യസഭയിലെത്താന്‍ കഴിയാതിരുന്നപ്പോള്‍ തമിഴ്‌നാട്ടില്‍നിന്ന് എംപിയാക്കാന്‍ കോണ്‍ഗ്രസ് ഒരു ശ്രമം നടത്തിയിരുന്നു. ഇതിനുശേഷം കോണ്‍ഗ്രസ്സിനുവേണ്ടി യെച്ചൂരി മേലനങ്ങി പ്രവര്‍ത്തിച്ചു. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം. ഇതിനു മുന്‍പ് പശ്ചിമബംഗാളില്‍ സിപിഎം മുന്‍കയ്യെടുത്ത് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ത്രിപുരയിലെ സഖ്യം.  

സഖ്യം വേണോ സഹകരണം വേണോ എന്നു തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. ഇതു രണ്ടും തമ്മില്‍ എന്തോ വലിയ വ്യത്യാസമുണ്ടെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. രണ്ടായാലും തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കുന്നുവെന്നതാണ് കാര്യം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തപ്പോഴും ഇങ്ങനെയൊരു അസംബന്ധ ചര്‍ച്ച  സിപിഎം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. സഖ്യത്തില്‍നിന്ന് വ്യത്യസ്തമാണ് സഹകരണം, ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്നുള്ളതുകൊണ്ടാണ് സഖ്യമാവാത്തത് എന്നൊരു മിഥ്യാധാരണയുണ്ടാക്കി അണികളെ പറ്റിക്കാനാണിത്. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും പ്രശ്‌നം നിലനില്‍പ്പിന്റേതാണ്. ഏതു ചെകുത്താനുമായും കൂട്ടുകൂടാന്‍ ഇരുപാര്‍ട്ടികളും നിര്‍ബന്ധിതരാണ്. ഇക്കാര്യം തുറന്നുപറയാന്‍ ദുരഭിമാനവും രാഷ്‌ട്രീയ അഹന്തയും അനുവദിക്കുന്നില്ലെന്നുമാത്രം. യഥാര്‍ത്ഥത്തില്‍ കേരളത്തിനു പുറത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും സിപിഎം, കോണ്‍ഗ്രസ്സിനൊപ്പമാണ്. തമിഴ്‌നാട്ടിലെയും ബീഹാറിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഇക്കാര്യം പകല്‍പോലെ വ്യക്തമാക്കുകയും ചെയ്തു. രണ്ടിടത്തും ഇവര്‍ ഒരുമിച്ചു ഭരിക്കുകയുമാണ്. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ പാര്‍ട്ടി വേദികളില്‍ സിപിഎം കോണ്‍ഗ്രസ്സിനോട് എതിര്‍പ്പ് നടിക്കുന്നു. ഈ മുഖംമൂടിയാണ് ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. യെച്ചൂരി തങ്ങളുടെയും നേതാവാണെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം ബംഗാളിലെയും ത്രിപുരയിലെയും സഖ്യം മുന്‍കാല പ്രാബാല്യത്തോടെ ശരിവച്ചിരിക്കുന്നു.  

കോണ്‍ഗ്രസ്സിനെ പച്ചയ്‌ക്കു തിന്നുമെന്നൊക്കെ പറഞ്ഞു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ത്രിപുരയില്‍ ആ പാര്‍ട്ടിയെ സിപിഎം വാരിപ്പുണരുന്നതിനെക്കുറിച്ച്  നിശ്ശബ്ദത പാലിക്കുന്നത് കാപട്യമാണ്. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് തങ്ങള്‍ എതിരാണെന്ന ഒരു പ്രതീതി പിണറായിയും മറ്റും സൃഷ്ടിച്ചിരുന്നു. പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ബംഗാള്‍ ലൈനിനെതിരെ നിലപാടെടുത്തതായി ഇക്കൂട്ടര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ത്രിപുരയിലെത്തിയപ്പോള്‍ ഇത്തരമൊരു നാട്യം പോലും വേണ്ടെന്ന് കേരളഘടകം തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ജോഡോ യാത്രയെ എതിര്‍ത്ത സിപിഎം മറ്റിടങ്ങളില്‍ അതിനൊപ്പം നടക്കുകയാണ്. യാത്രയെ പ്രശംസിച്ചുകൊണ്ടുള്ള യെച്ചൂരിയുടെ പ്രസ്താവന പിണറായിയും മറ്റും കണ്ടില്ലെന്ന് നടിക്കുന്നു. കേരളത്തില്‍ തങ്ങളുടെ പാര്‍ട്ടിയെ അടിച്ചമര്‍ത്തുകയും, നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അവഹേളിക്കുകയും,  പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സിപിഎമ്മുമായി മറ്റിടങ്ങളില്‍ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നാണല്ലോ കോണ്‍ഗ്രസ്സിന് ഏറ്റവുംകൂടുതല്‍ സീറ്റു കിട്ടിയത്. അമേഠിയില്‍നിന്ന് പേടിച്ചോടി വന്ന രാഹുലിനെപ്പോലും ജയിപ്പിച്ചത് കേരളമാണ്. ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. കേന്ദ്രത്തില്‍ അധികാരം ലഭിക്കുമെന്ന അന്തരീക്ഷത്തില്‍ അന്ന് ജയിച്ചുപോയ കോണ്‍ഗ്രസ്സ് എംപിമാരും ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇവര്‍ ജയസാധ്യത കാണുന്നത്. എന്നാല്‍ സിപിഎമ്മുമായി ത്രിപുര മോഡല്‍ സഖ്യം വരുന്നതോടെ ഈ പ്രതീക്ഷയും കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഉപേക്ഷിക്കാം.

Tags: cpmTripuracongresselectionsബംഗാള്‍ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.