Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തകര്‍ക്കുന്നത് വിശ്വാസവും ആചാരങ്ങളും

കരിമലയിലെ ആരാധനാകേന്ദ്രം തകര്‍ക്കപ്പെട്ടത് മലഅരയരടക്കം കോടിക്കണക്കിനു ശബരിമല വിശ്വസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. കരിമല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട മലഅരയ ജനതയുടെ പ്രാചീന സംസ്‌കാരവും, തെളിവുകളും, ശേഷിപ്പുകളുമാണ് ഇപ്പോള്‍ ബോധപൂര്‍വ്വം ഇല്ലാതാക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2023, 01:09 pm IST
in Article

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന തീര്‍ത്ഥാടന പാതയോരത്ത് സ്ഥിതി ചെയ്യുന്ന ആരാധനാകേന്ദ്രങ്ങളുടെ പഴക്കം കണ്ടെത്തണമെങ്കില്‍ വിശദമായ പഠനം അനിവാര്യമാണ്. ഇങ്ങനെ പ്രശസ്തമായ കരിമലയിലെ ആരാധനാകേന്ദ്രം തകര്‍ക്കപ്പെട്ടത് ഈ നൂറ്റാണ്ടില്‍ ശബരിമല വിശ്വാസത്തിനേറ്റ കനത്ത ആഘാതമാണ്. ശ്രീഅയ്യപ്പന്റെ മഹത്തായ ഭക്തിസാന്ദ്രമായ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള നികൃഷ്ട മനസ്സുകളുടെ തുടര്‍ച്ചയായ ശ്രമമാണിത്. നിരവധിയായ പ്രാചീന ആരാധനാ കേന്ദ്രങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കപ്പെട്ടേക്കാനുളള സാധ്യത തള്ളിക്കളയാനാകില്ല. തകര്‍ന്നടിഞ്ഞ തലപ്പാറ ക്ഷേത്രം, പൊന്നമ്പലമേട്ടിലെ പൊന്നമ്പലം, അങ്ങനെ എത്രയെത്ര മനോഹര ക്ഷേത്രങ്ങളും നിര്‍മ്മിതികളുമാണ് ഇവിടെതകര്‍ക്കപ്പെട്ടിരിക്കുന്നത്. പരമ്പരാഗത കാനന പാത അടയ്‌ക്കുകയും ഭക്തരെ തടയുകയും വഴിമാറ്റി വിടുകയും ചെയ്തതോടെ ഈ ക്ഷേത്രങ്ങള്‍ ഇരുളടയുകയും ഒരിക്കല്‍ക്കൂടി വീണ്ടെടുക്കാനാകാത്ത വിധത്തില്‍ ചരിത്രത്തിന്റെ അഗാധതയില്‍ നിപതിക്കയുമാണ്.

കരിമലയിലെ ആരാധനാകേന്ദ്രം തകര്‍ക്കപ്പെട്ടത് മലഅരയരടക്കം കോടിക്കണക്കിനു ശബരിമല വിശ്വസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. കരിമല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട മലഅരയ ജനതയുടെ പ്രാചീന സംസ്‌കാരവും, തെളിവുകളും, ശേഷിപ്പുകളുമാണ് ഇപ്പോള്‍ ബോധപൂര്‍വ്വം ഇല്ലാതാക്കപ്പെടുന്നത്. ഇത് വിശദമായി അനേഷിക്കുകയും ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരികയും വേണം. വിശ്വപ്രസിദ്ധമായ ശബരിമല അമ്പലവുമായി അഭേദ്യ ബന്ധമുള്ള കരിമലയിലെ നിര്‍മ്മിതികള്‍ തകര്‍ക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ അന്വേഷണം നടത്തണം. വനാന്തരങ്ങളിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം.  

നിരവധി ചരിത്ര ശേഷിപ്പുകളും, ആചാരങ്ങളും, ആരാധനാ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന പാത തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അടയ്‌ക്കാനുള്ള ശ്രമങ്ങളും അതിനെതിരായ പ്രക്ഷോഭങ്ങളും നടന്നുവരുന്നുണ്ട്. ശ്രീഅയ്യപ്പന്‍ നടന്നുപോയ ചരിത്രപാത കൂടി ഇല്ലാതാക്കാനുള്ള നിഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നു കാണേണ്ടതുണ്ട്. ഇതൊക്കെ ശബരിമലയുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകളെയും, ആരാധനാ കേന്ദ്രങ്ങളെയും, വിശ്വാസങ്ങളെയും ഇല്ലാതാക്കുന്ന ലോബികള്‍ക്ക് അവസരമൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ശബരിമല ഉള്‍പ്പെടുന്ന 18 മലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല. ചരിത്ര പ്രാധാന്യമുള്ള ഈ പ്രദേശത്തു നിന്നും മലഅരയരെ ബലം പ്രയോഗിച്ചും വീടുകള്‍ തീയിട്ടും കുടിയിറക്കുകയായിരുന്നു. കരിമലയുടെ ഏറ്റവുമൊടുവിലത്തെ പൂജാരിയേയും ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ച് ഓടിക്കുകയായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസ തകര്‍ച്ച സംസ്ഥാനത്തെ ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെ വരുമാനത്തെയും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിനെ തന്നെയും ബാധിക്കുന്നതാണ്. സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നു കെഎസ്ആര്‍ടിസിയെപ്പോലും ഒരോ വര്‍ഷവും രക്ഷിക്കുന്നത് ശബരിമലയാണ്.  

ശബരിമലയും പൂങ്കാവനത്തിലുള്ള ക്ഷേത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച് അവിടെ പൗരാണിക കാലം മുതല്‍ ആരാധനയും സംരക്ഷണവും നടത്തി വന്നിരുന്ന മലഅരയ സമാജം 1950 ല്‍ തിരുവിതാംകൂര്‍ കൊച്ചി ഐക്യ സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന ടി.കെ.നാരായണ പിള്ളയ്‌ക്കും രാജ പ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെയും മുന്‍പിലും സമര്‍പ്പിച്ച ഹര്‍ജിയില്‍ ശബരിമലയില്‍ പരമ്പരാഗത ആരാധനാ അവകാശവും അധികാരവും ഉണ്ടായിരുന്ന മലഅരയ സമുദായത്തിന്റെ വ്യാകുലതകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ അവസാനമായി മകര വിളക്ക് തെളിയിച്ചത് കുഞ്ഞന്‍ കാണിക്കാരന്‍ ആയിരുന്നു. മലഅരയ വിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തിയുടെ ക്ഷേത്രത്തെ വരുമാനത്തിനായി മലഅരയ സമുദായത്തിന്റെ അനുവാദമില്ലാതെ ദേവസ്വം വകുപ്പ് ഏറ്റെടുത്തപ്പോള്‍ ആ വിഭാഗത്തെ ക്രൂരമായി അവരുടെ വാസകേന്ദ്രങ്ങളായിരുന്ന 18 മലകളില്‍ നിന്നും ഒഴിപ്പിക്കുകയുണ്ടായി.  

മലഅരയ സമൂഹം നിത്യാരാധന നടത്തി വന്നിരുന്നതും ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചു വന്നിരുന്നതുമായ അനേകം കോട്ടകളും, കാവുകളും ക്ഷേത്രങ്ങളും പതികളും ഇവരില്‍ നിന്നും സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്തു. കൂടാതെ ഇവയുടെ അവകാശങ്ങള്‍ പുറത്തുള്ളവര്‍ക്ക് ലേലം ചെയ്തു നല്‍കി. മലഅരയ വിഭാഗം നല്‍കിയ പരാതികള്‍ക്ക് ഒരു പരിഹാരവും സര്‍ക്കാര്‍ നല്‍കിയില്ല. മാത്രമല്ല ശബരിമല നിലനില്‍ക്കുന്ന വനപ്രദേശം വനംവകുപ്പ് ഏറ്റെടുത്ത് അതില്‍ വസിച്ചിരുന്ന  മലഅരയ സമൂഹത്തെ പുറത്താക്കുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയുമായിരുന്നു.

കരിമലയും ശബരിമലയും അനുബന്ധ മതപരവും പരമ്പരാഗതവുമായ സ്ഥലങ്ങളും ഘടനകളും പ്രധാന ദേശീയ സ്മാരകങ്ങളാണ്. അവയിലൂടെ പ്രദേശത്തെ തദ്ദേശീയരായ മല അരയരുടെ സംസ്‌കാരവും നാഗരികതയും ആലേഖനം ചെയ്തിട്ടുണ്ട്. ഈ ചരിത്രപരവും നാഗരികവും പരമ്പരാഗതവും മതപരവുമായ സ്ഥലങ്ങളും ഘടനകളും സംരക്ഷിക്കാനും നിലനിര്‍ത്താനും പരിപാലിക്കാനും ഈ ദേശീയ സമ്പത്തുക്കളില്‍ മലഅരയ സമുദായത്തിനുള്ള അമൂല്യമായ സ്ഥാനവും അവകാശവും അംഗീകരിക്കാനും സ്വീകാര്യമാക്കാനും അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്.

ശബരിമല വിശ്വസത്തെ വിനോദമാക്കിയും വിനോദത്തെ സമ്പത്താക്കിയും മാറ്റാനുള്ള അധികാരികളുടെ താത്പര്യത്തിനു മുന്നില്‍ തകര്‍ന്നടിയുന്നത് മഹത്തായ പാരമ്പര്യവും, വിശ്വാസവും, സംസ്‌കാരവും പൈതൃകവുമാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പുണ്യസ്ഥലമാണ് ശബരിമല. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന പുരാതന നാഗരികതയുടെയും സംസ്‌കാരത്തിന്റെയും വാസസ്ഥലമാണിത്. ഈ വനക്ഷേത്രത്തിന്റെ മതപരവും ആചാരപരവുമായ വിശ്വാസങ്ങള്‍ അതിന്റെ ആചാരപരമായ ക്രമത്തില്‍ അദ്വിതീയമാണ്, കാരണം ഈ ക്ഷേത്രം മറ്റ് കര്‍ശനമായ പരമ്പരാഗത ആചാരങ്ങള്‍ പാലിക്കുന്നതിനൊപ്പം 41 ദിവസം തുടര്‍ച്ചയായി ബ്രഹ്മചര്യം പാലിക്കണമെന്ന് ഭക്തരോട് ആവശ്യപ്പെടുന്നു. ഭക്തര്‍ തലയില്‍ ചുമക്കുന്ന ഇരുമുടിക്കെട്ട് ഈ ക്ഷേത്രാചാരത്തിന്റെമാത്രം പ്രത്യേക പാരമ്പര്യമാണ്. പുരാതന കാലത്ത് മണ്ഡലപൂജയ്‌ക്കും മകരവിളക്ക് സമയത്തിനും മാത്രമാണ് ക്ഷേത്രം പ്രവര്‍ത്തിച്ചിരുന്നത്.  

വളരെ സവിശേഷമായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉള്ള ഏക ക്ഷേത്രമാണ് ശബരിമല. ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നിലവിലുള്ള പവിത്രത തകര്‍ക്കാനുള്ള ഏതൊരു ശ്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. തങ്ങളുടെ പാതയിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ പ്രാപ്തരാക്കുന്ന ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് യോഗ്യത നേടുന്നതിന് ഭക്തര്‍ക്ക് കര്‍ശനമായ ആചാരങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ ആചാരങ്ങളെല്ലാം ദേവന്റെ ആഗ്രഹമായി കണക്കാക്കപ്പെടുന്നു. കാല്‍നടയായി യാത്ര ചെയ്ത് എത്തിയിരുന്ന ക്ഷേത്രം വിനോദമാതൃകയിലേക്കാക്കി മാറ്റുന്നത് ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ ആരാധനാലയമാണിത്. ടൂറിസം സ്ഥലമല്ല. ശബരിമലയുടെ സംസ്‌കാരത്തെയും ആചാരാനുഷ്ഠാനങ്ങളുടെയും പവിത്രതയെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഏതുവിധേനയും എതിര്‍ക്കുക തന്നെ ചെയ്യണം

പി. കെ സജീവ് 

(മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍. ഫോണ്‍: 9447370468)

Tags: ശബരിമലകസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.