Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘അക്കിത്തത്തിന്റെ സ്‌നേഹമാണ് ഈ പുരസ്‌കാരം’

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ തപസ്യയുടെ മഹാകവി അക്കിത്തം പുരസ്‌കാരം ഏറ്റുവാങ്ങി കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി നടത്തിയ പ്രസംഗം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2022, 05:00 am IST
in Article
തപസ്യയുടെ അക്കിത്തം പുരസ്‌കാരം സ്വീകരിച്ച് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പി സംസാരിക്കുന്നു

തപസ്യയുടെ അക്കിത്തം പുരസ്‌കാരം സ്വീകരിച്ച് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പി സംസാരിക്കുന്നു

‘ഈ പുരസ്‌കാരത്തിന് എന്നെ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദി. മഹാകവി അക്കിത്തം എനിക്ക് ഈശ്വരതുല്യനാണ്. ഈ പുരസ്‌കാരം തപസ്യയെ ഒരു മാധ്യമമാക്കി മഹാകവി അക്കിത്തത്തിന്റെ ആത്മാവ് എനിക്കു നല്‍കിയതാണ്. അതില്‍ എനിക്ക് യാതൊരു സംശയവുമില്ല. തപസ്യയുടെ ആദ്യ അക്കിത്തം പുരസ്‌കാരം എം.ടി.വാസുദേവന്‍നായര്‍ക്കാണ് നല്‍കിയത്. രണ്ടാമത്തെ പുരസ്‌കാരത്തിന് എന്നെക്കാള്‍ പ്രതിഭാശാലികളായ നിരവധി ആള്‍ക്കാര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. പക്ഷേ മഹാകവി അക്കിത്തത്തിന് എന്നോട് വലിയ സ്‌നേഹമായിരുന്നു. ആ സ്‌നേഹം ഏറ്റവും കൂടുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്റെ കവിത അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അതിന് സാക്ഷ്യപത്രമായിട്ടാണ് ഈ പുരസ്‌കാരം എന്നിലേക്കു വന്നത്. എന്റെ പിന്നില്‍ത്തന്നെ അദ്ദേഹത്തിന്റെ മകന്‍ അക്കിത്തം നാരായണന്‍ ഇരിപ്പുണ്ട്.  

ഏറ്റവും ഒടുവില്‍ മഹാകവി അക്കിത്തത്തിന്റെ വീട്ടില്‍പ്പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ കൂടെ വന്ന വേണു എന്ന സുഹൃത്ത് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ എടുത്തു. അപ്പോള്‍ അക്കിത്തം കൈകള്‍കൊണ്ട് എന്നെ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചാണ് ഫോട്ടോയ്‌ക്ക് നിന്നുതന്നത്. എന്നിട്ട് മകന്‍ നാരായണനോട് ‘ഇത് വലുതാക്കി ഈ ചുവരില്‍ വയ്‌ക്കാമല്ലോ’ എന്നുപറഞ്ഞു. അദ്ദേഹം അന്തരിച്ചതിനുശേഷം ഞാന്‍ അവിടെപ്പോയി. ആദ്യത്തെ അനുശോചനസമ്മേളനം അദ്ദേഹത്തിന്റെ നാട്ടിലാണ് നടന്നത്. ഞാന്‍ അതില്‍ പങ്കെടുത്തു. ആ അനുസ്മരണ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആ ചിത്രമുണ്ടായിരുന്നു.

‘വെളിച്ചം ദുഃഖമാണുണ്ണി

തമസ്സല്ലോ സുഖപ്രദം’

എന്ന രണ്ടുവരികളിലൂടെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും അഗാധതലങ്ങള്‍ നമുക്കുകാണിച്ചുതന്ന മഹാകവിയാണ് അക്കിത്തം. ഇരുട്ടില്‍ എത്ര എളുപ്പം…, നമുക്ക് എന്തും ചെയ്യാം. വെളിച്ചം ദുഃഖമാണ്. വെളിച്ചത്തെ നാം സൂക്ഷിക്കണം. അതുകൊണ്ട് അത് ദുഃഖമാണ്. നന്മ ദുഃഖമാണ്. തിന്മ സുഖവും. ഇതിനെ എങ്ങിനെയൊക്കെ വേണമെങ്കിലും വ്യാഖ്യാനിക്കാം.  നമ്മുടെ രാഷ്‌ട്രീയത്തിലേക്കുവേണമെങ്കിലും ആ വരികളെ കൊണ്ടുവരാം. ആ വരികളെ കുറിച്ച് നമുക്ക് ദിവസങ്ങളോളം പ്രസംഗിക്കാം. വെളിച്ചം ദുഃഖമാണ്, തമസല്ലോ സുഖപ്രദം എന്ന വരികള്‍ക്ക് അത്രത്തോളം വ്യാഖ്യാന ശക്തിയുണ്ട്.

എന്റെ പത്ത് പന്ത്രണ്ട് കവിതാസമാഹാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന സമാഹാരമാണ്. അതിന് അവതാരിക എഴുതിയത് അക്കിത്തമാണ്. എന്നോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ആ അവതാരികയില്‍ ഉടനീളം നിങ്ങള്‍ക്ക് കാണാം. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കവിത ‘അമ്മയ്‌ക്കൊരു താരാട്ട്’ ആണ്. അതിനെ അദ്ദേഹം താരതമ്യം ചെയ്തത് ആദിശങ്കരന്‍ തന്റെ അമ്മയെക്കുറിച്ച് എഴുതിയ കവിതയോടാണ്. അവിടെ അദ്ദേഹം ഒരു വരികൂടി ചേര്‍ത്തു. ആദി ശങ്കരന്‍ പോലും കണ്ടെത്താത്ത ഒരു ദര്‍ശനം തമ്പിയുടെ കവിതയിലുണ്ട്. ഇതില്‍ക്കൂടുതല്‍ എന്തനുഗ്രഹമാണ് എനിക്ക് മഹാകവി അക്കിത്തത്തില്‍ നിന്ന് കിട്ടാനുള്ളത്. ഞാന്‍ വീണ്ടും ഉറപ്പിച്ചുപറയുന്നു ഇത് അദ്ദേഹത്തിന്റെ ആത്മാവ് എനിക്കു നല്‍കിയ അംഗീകാരമാണ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ കവിത ഞാന്‍ ഇവിടെ ചൊല്ലാം. അത് അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് സമര്‍പ്പിക്കാം എന്ന് വിചാരിക്കുന്നു.

എന്റെ ഗാനരചനയെക്കുറിച്ചാണല്ലോ എല്ലാരും പറയുന്നത്. ഗാനങ്ങളുടെ പ്രശസ്തിയില്‍ എന്റെ കവിതകള്‍ മുഴുവന്‍ മുങ്ങിത്താണുപോയി. എന്റെ ഒരു ഗാനം എന്റെ തന്നെ ഈണത്തില്‍ ഞാന്‍ ചിട്ടപ്പെടുത്തിയ രീതിയില്‍ ഇവിടെ ചൊല്ലാം. അതിനുശേഷം കവിതയും. എന്റെ പ്രസംഗം ഇവിടെ അവസാനിക്കുകയാണ്. ഒരിക്കല്‍ക്കൂടി എല്ലാമഹത്തുക്കള്‍ക്കും ഞാന്‍ നന്ദിപറയുന്നു.’

Tags: പ്രസംഗംsreekumaran thampiഅവാർഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം
Kerala

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

Entertainment

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

SREEKUMARAN tHAMPI
Kerala

ശങ്കരപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ പരോക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

പുതിയ വാര്‍ത്തകള്‍

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.