Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രിയപ്പെട്ട ഫാല്‍ക്കണ്‍

എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാല്‍ക്കണുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആനയ്‌ക്ക് കൊടുക്കേണ്ട വിലയേക്കാള്‍ ഇരട്ടി അധികമാണ്. 2,20,000 രൂപ മുതല്‍ 15 കോടി രൂപയിലേറെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2022, 11:09 am IST
in Football

മലയാളികള്‍ക്ക് ആന പ്രേമം എങ്ങനെയാണോ അതിലുമേറെയാണ് ഖത്തറികള്‍ക്ക് ഫാല്‍ക്കണ്‍ (നമ്മുടെ നാട്ടിലെ പ്രാപ്പിടിയന്‍) പക്ഷികളോടുള്ള ഇഷ്ടം. മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ രാജ്യങ്ങളിലും ഏറെക്കുറെ അങ്ങനെയാണ്. ഫാല്‍ക്കണ്‍ പക്ഷികളെ വളര്‍ത്തുന്നത് ആഡംബരത്തിന്റെ പ്രതീകമായാണ് ഇവര്‍ കാണുന്നത്. നമ്മുടെ നാട്ടിലെ പരുന്തിന്റെ വിഭാഗത്തില്‍പെട്ടതാണ് ഈ പക്ഷികള്‍. ഇറാന്‍, പാകിസ്ഥാന്‍, മംഗോളിയ, കസാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നാണ് വന്‍ വില കൊടുത്ത് പക്ഷികളെ ഇവര്‍ വാങ്ങുന്നത്. കോഴി, കാട, പ്രാവ് എന്നിവയാണ് ഫാല്‍ക്കണുകളുടെ പ്രധാന ഭക്ഷണം.

ഫാല്‍ക്കണുകള്‍ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാല്‍ക്കണുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആനയ്‌ക്ക് കൊടുക്കേണ്ട വിലയേക്കാള്‍ ഇരട്ടി അധികമാണ്. 2,20,000 രൂപ മുതല്‍ 15 കോടി രൂപയിലേറെയുണ്ട്. സാമ്പത്തികമായി അത്ര വലിയ നിലയില്ലാത്ത ഖത്തറികള്‍ വില കുറഞ്ഞവയെ വളര്‍ത്തും. അതേസമയം സാമ്പത്തികസ്ഥിതിയുള്ളവര്‍ക്ക് ഫാല്‍ക്കണുകള്‍ ഒരു പ്രദര്‍ശന വസ്തുവും ഉല്ലാസവേട്ടയ്‌ക്കുള്ള ആയുധവുമാണ്. മറ്റ് പക്ഷികളെ വേട്ടയാടിപ്പിടിക്കല്‍ വിനോദം മാത്രമല്ല, മത്സരവുമാണ്. ഖത്തറി ഷെയ്‌ക്കുമാരുടെ പ്രധാന വിനോദം കൂടിയാണ് ഫാല്‍ക്കണ്‍ പക്ഷികളെ ഉപയോഗിച്ചുള്ള വേട്ട. തണുപ്പുകാലത്ത് അറബികള്‍ അള്‍ജീരിയയിലും മൊറോക്കോയിലും മംഗോളിയയിലുമൊക്കെ ഫാല്‍ക്കണുമായി പോയി വേട്ടയാടുക പതിവ്. രാജകുടുംബാംഗങ്ങള്‍ ഫാല്‍ക്കണുകളുമായി സ്വന്തം വിമാനത്തില്‍ പോയി വേട്ടയാടും. അതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ പോലുമുണ്ട്.  

ഫാല്‍ക്കണുകള്‍ക്ക് മികച്ച കാഴ്ചശക്തിയുണ്ട്. അറേബ്യന്‍ ഫാല്‍ക്കണുകളുടെ സാധാരണ കാഴ്ച മനുഷ്യന്റെ കാഴ്ചയേക്കാള്‍ 2.6 മടങ്ങ് കൂടുതല്‍. ഭൂമിയിലെ ഏറ്റവും വേഗതയേറിയ പക്ഷികളുമാണ്. മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്ററാണ് ഫാല്‍ക്കണുകള്‍ ഇരയെയും പിടിച്ച് പറക്കുന്നത്. മരുഭൂമികളില്‍ കാണപ്പെടുന്ന ഹൊബാറകളാണ് ഫാല്‍ക്കണിന്റെ ഏറ്റവും വലിയ ഇര. ഇവയെ വേട്ടയാടി പിടിച്ചാല്‍ ഉടനെ പരിചാരകര്‍ അതിന്റെ ശ്രദ്ധ തിരിച്ച് ഹൊബാറകളെ മാറ്റി പ്രാവിനെ തീറ്റയായി നല്‍കും. എല്ലാ ഫാല്‍ക്കണുകളുടെയും ശരീരത്തില്‍ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് കത്യമായി ഇവയുടെ യാത്ര മനസിലാക്കാം. മരുഭൂമിയില്‍ എത്തി ഷെയ്‌ക്കുമാരും കൂട്ടരും ടെന്റ് കെട്ടി താമസിച്ചാണ് വേട്ടയ്‌ക്കിറങ്ങുന്നത്. അഞ്ചു തരത്തിലുള്ള ഫാല്‍ക്കണുകളാണുള്ളത്.  

സഖര്‍, ഷെഹീന്‍, ജീര്‍, ജബിലിയ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ ഏറ്റവും കാഴ്ച ശക്തി ഫാല്‍ക്കണ്‍ ഷെഹീനാണ്. എത്ര ഉയരത്തില്‍ പറന്നാലും അവയ്‌ക്ക് ഇരയെ കാണാനാകും.

ഒരോ വര്‍ഷവും പഴയ ചിറകുകള്‍ കൊഴിഞ്ഞ് പുതിയത് വരും. ഇവയ്‌ക്ക് തണുപ്പുകാലമാണ് കൂടുതല്‍ ഇഷ്ടം. ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാല്‍ക്കണുകള്‍ക്കായി പ്രത്യേക കായിക മത്സരങ്ങളും പ്രദര്‍ശനവുമൊക്കെ നടത്താറുണ്ട്. ഫാല്‍ക്കന്‍ഡറി എന്ന മത്സരം വളരെ ആവേശകരമാണ്.

Tags: footballQatarFalcon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

പുതിയ വാര്‍ത്തകള്‍

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.