Categories: Kerala

മംഗളൂരു ബോംബ് സ്‌ഫോടനം: മുഖ്യപ്രതി മുഹമ്മദ് ഷാരിഫ് ആലുവയിലെ ലോഡ്ജില്‍ താമസിച്ചത് അഞ്ച് ദിവസം, കേരളത്തിലേക്കും അന്വേഷണം

സ്‌ഫോടനത്തില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണാടക പോലീസ് അന്വേഷണം നടത്തി വരികയാണ്.

Published by

കൊച്ചി : മംഗളൂരു പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആലുവയില്‍ താമസിച്ചതായി കണ്ടെത്തല്‍. സെപ്തംബര്‍ മാസത്തില്‍ കേരളത്തിലെത്തി ഇയാള്‍ ആലുവയിലെ ഒരു ലോഡ്ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചതായാണ് കണ്ടെത്തല്‍. കേരളത്തിലെ ഭീകര വിരുദ്ധസേന നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ അഞ്ചുദിവസമാണ് ഇയാള്‍ താമസിച്ചിരുന്നത്. ആലുവയിലെ ഒരു ലോഡ്ജിലായിരുന്നു ഷാരിഖ് തങ്ങിയത്. ലോഡ്ജ് ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു. ആമസോണ്‍ വഴി വാങ്ങിയ സാധനങ്ങളുടെ കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഫേസ് വാഷും വണ്ണം കുറയ്‌ക്കുന്നതിനുള്ള ടമ്മി ട്രിമ്മറുമാണ് വാങ്ങിയത്. ആലുവയില്‍ താമസിച്ച് ഇതെന്തിന് വാങ്ങിയെന്ന ദുരൂഹതയിലാണ് അന്വേഷണം.  

ഷാരിഖിന് അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പോലീസും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക പോലീസ് എഡിജിപി അലോക് കുമാര്‍ അറിയിച്ചു. കോയമ്പത്തൂരില്‍ നിന്നാണ് ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത്. മംഗലാപുരം നഗരത്തില്‍ വലിയ സ്‌ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാല്‍ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കര്‍ണാടക പോലീസ് അറിയിച്ചു. 

സ്‌ഫോടനത്തില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണാടക പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷാരിഖ് മാത്രമല്ല സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടുണ്ട്.  

അതേസമയം കോയമ്പത്തൂര്‍ സ്ഫോടനക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുബിനും കേരളത്തിലെത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. അതിനാല്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസും മംഗളൂരു സ്ഫോടനക്കേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക