Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രദ്ധയെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിലാക്കി; ഡേറ്റിങ് ആപ്പിലൂടെ അടുത്ത യുവതിയെ ഫഌറ്റിലെത്തിച്ചു; അഫ്ത്താബ് എന്ന കൊടുംക്രിമിനല്‍ കുടുക്കിയത് നിരവധി യുവതികളെ

പാചകത്തില്‍ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗര്‍ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായിരുന്നു.

Janmabhumi Online by Janmabhumi Online
Nov 15, 2022, 12:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കൂടെ കഴിഞ്ഞിരുന്ന പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വച്ച ശേഷം പതിനെട്ടു ദിവസങ്ങളില്‍ പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ അഫ്ത്താബ് അമീന്‍ പൂനാവാല കൊടുംക്രിമിനലെന്ന് പോലീസ്. നിരവധി യുവതികളെ അഫ്ത്താബ് വലയിലാക്കിയിരുന്നു. മഹാരാഷ്‌ട്ര പാല്‍ഘര്‍ സ്വദേശിനിയും മുംബയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കാള്‍ സെന്റര്‍ ജീവനക്കാരിയുമായ ശ്രദ്ധ വാല്‍ക്കറെയാണ് (26) അഫ്ത്താബ് ക്രൂരമായ കൊന്നത്. ശ്രദ്ധയെ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം തൊട്ടടുത്ത ദിവസം അഫ്താബ് ഡേറ്റിംഗ് ആപ്പ് ബംബിള്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്നു പോലീസ് കണ്ടെത്തി. ഡേറ്റിംഗ് ആപ്പില്‍ സൈക്കോളജിസ്റ്റായ മറ്റൊരു സ്ത്രീയെ ഇതേ ഫഌറ്റില്‍ ഇയാള്‍ എത്തിച്ചിരുന്നു. 2019 ല്‍ അഫത്താബ് ശ്രദ്ധയുമായി ആദ്യമായി ബന്ധപ്പെട്ട അതേ ഡേറ്റിംഗ് ആപ്ലിക്കേഷനാണ് ബംബിള്‍.  

അഫ്ത്താബ് അമീനും കൊല്ലപ്പെട്ട ശ്രദ്ധയും

മികച്ച നിലയില്‍ വിദ്യാഭ്യാസം നേടിയ ആളാണ് പ്രതി. സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, മുംബയിലെ എല്‍എസ് റഹേജ കോളേജില്‍ നിന്ന് ബിഎംഎസ് ബിരുദവും നേടി. പാചകത്തില്‍ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗര്‍ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായിരുന്നു. ശ്രദ്ധയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇയാള്‍ കൃത്യമായി അടച്ചിരുന്നു. യുവതിയുടെ സുഹൃത്തുക്കളുമായി ഇയാള്‍ ചാറ്റ് ചെയ്തിരുന്നു. ശ്രദ്ധ ജീവിച്ചിരിക്കുന്ന എന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ വേണ്ടതെല്ലാം ഇയാള്‍ ചെയ്തിരുന്നു.  

മേയ് 18നായിരുന്നു ശ്രദ്ധയെ കൊന്നത്. കൊലയ്‌ക്ക് ശേഷം ശരീരം 35 കഷണങ്ങളാക്കിയശേഷം പ്രതി പുത്തന്‍ ഫ്രിഡ്ജ് വാങ്ങി അതില്‍ മൃതശരീരം സൂക്ഷിച്ചു. ഓരോദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഓരോ ശരീര ഭാഗവും പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് പുറത്ത് കൊണ്ട് പോയി മെഹ്രൗളിയിലെ വനമേഖലയിലെ പലിടത്തായി വലിച്ചെറിയുകയായിരുന്നു. പതിനെട്ടു ദിവസം കൊണ്ടാണ് മൃതദേഹം പൂര്‍ണമായി ഉപേക്ഷിച്ചത്. വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ എന്നും മുറിയില്‍ സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചു വെച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്.

അഫ്ത്താബ് ജയിലിനുള്ളില്‍

അഫ്താബും ശ്രദ്ധയും മുംബൈയിലെ തങ്ങളുടെ ബന്ധത്തിനിടയില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. പരസ്പരം വഞ്ചന ഇരുവരും സംശയിക്കുകയും പലപ്പോഴും ജിപിഎസ് വിവരങ്ങളും ചുറ്റുപാടുകളുടെ ഫോട്ടോഗ്രാഫുകളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ ബന്ധം മികച്ചതാക്കാന്‍, ഈ വര്‍ഷം ഏപ്രിലില്‍ അവര്‍ ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഒരു യാത്ര പ്ലാന്‍ ചെയ്തു. യാത്ര കഴിഞ്ഞ് ദല്‍ഹിയിലേക്ക് മാറാന്‍ തീരുമാനിച്ചു. മെയ് 15 നാണ് അവര്‍ ഡല്‍ഹിയിലേക്ക് മാറി സൗത്ത് ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തത്. പുതിയ സ്ഥലത്തേക്ക് മാറി മൂന്ന് ദിവസത്തിന് ശേഷം അവര്‍ വീണ്ടും വഴക്കുണ്ടാക്കി, അത് ശ്രദ്ധയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

Tags: ആപ്പ്വനിതശരീരംകൊലപാതകംകേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് വിജയം 2016നുശേഷം ആദ്യമായി, അൻവർ ഫാക്ടർ ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies