Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കത്ത് വിവാദത്തില്‍ അന്വേഷണ പ്രഹസനം

മേയറുടെ കത്തിന്റെ ഉറവിടവും അത് പ്രചരിപ്പിച്ചവരെയും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമില്‍ സംവിധാനമുണ്ട്. പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടന്‍ ഉറവിടം കണ്ടെത്താനാവും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്. ഏറെ പ്രാധാന്യമുള്ള കേസായിട്ടും വിവാദ കത്തിന്റെ പകര്‍പ്പും മറ്റും ഇതുവരെ സൈബര്‍ ഡോമിനു കൈമാറിയിരുന്നില്ല.

Janmabhumi Online by Janmabhumi Online
Nov 14, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം നഗരസഭയില്‍ ദിവസവേതനത്തില്‍ 295 ജീവനക്കാരെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് മേയര്‍ ആര്യാ രാജേന്ദ്രന്‍ മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ട് കത്തയച്ചത് തികച്ചും ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ്. താനല്ല കത്തയച്ചതെന്നും കത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും മേയറും, തനിക്ക് കത്ത് കിട്ടിയില്ലെന്ന് സിപിഎം സെക്രട്ടറിയും പറയുന്നു. ഇരുവരും കൈമലര്‍ത്തിയ സാഹചര്യത്തില്‍ സത്യമറിയാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. മേയറുടെ ലെറ്റര്‍പാഡില്‍ അവരുടെ ഒപ്പോടെ മറ്റാരെങ്കിലും വ്യാജമായി സൃഷ്ടിച്ച കത്താണെങ്കില്‍ ഗുരുതരമാണ് കാര്യങ്ങള്‍. എന്നാല്‍ ഒട്ടു ഗൗരവത്തിലല്ല അന്വേഷണം എന്നതാണ് സത്യം. കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ,  തെളിവ് ശേഖരിക്കാതെ, ഫോണിലൂടെ മൊഴിയെടുത്ത് നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്തു തന്നെയായാലും ജനം അവിശ്വസിക്കും. കുറ്റക്കാരെ സംരക്ഷിക്കാനുള്ള അന്വേഷണമേ നടക്കൂ എന്ന വിശ്വാസം ഉറയ്‌ക്കും.

കത്ത് വിഷയത്തില്‍ എന്തു ചെയ്തു എന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ്  കേസെടുക്കാനുള്ള നീക്കം പോലും ഉണ്ടായത്. ഹൈക്കോടതി ഇടപെടലുണ്ടായതിനു പിന്നാലെയാണ് അന്വേഷണം തങ്ങളുടെ കൈവിട്ടു പോകാതിരിക്കാന്‍ കേരള പോലീസ് ശ്രമം തുടങ്ങിയത്. കത്ത് വ്യാജമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാജ കത്ത് ആണെന്ന മേയറുടെയും, കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടേയും മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സിപിഎം സെക്രട്ടറിയുടെ മൊഴി ഫോണിലൂടെ രേഖപ്പെടുത്തി എന്നതില്‍നിന്നുതന്നെ അന്വേഷണത്തിന്റെ പോക്ക് മനസ്സിലാക്കാനാകും. ഒരാഴ്ചയിലേറെയായി  അന്വേഷണം നടത്തിയെങ്കിലും കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ലഭിച്ചത് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഉറവിടമോ ഒറിജിനലോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല പോലും. അതുകൊണ്ടുതന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ല. ഇതിനൊപ്പം ഒറിജിനല്‍ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയവും ക്രൈംബ്രാഞ്ച് പ്രകടിപ്പിച്ചിരിക്കുന്നു. കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയാല്‍ മാത്രമേ വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്‌ക്കടക്കം അയക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാന്‍ കഴിയൂ.

മേയറുടെ കത്തിന്റെ ഉറവിടവും അത് പ്രചരിപ്പിച്ചവരെയും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമില്‍ സംവിധാനമുണ്ട്. പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടന്‍ ഉറവിടം കണ്ടെത്താനാവും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്. ഏറെ പ്രാധാന്യമുള്ള കേസായിട്ടും വിവാദ കത്തിന്റെ പകര്‍പ്പും മറ്റും ഇതുവരെ സൈബര്‍ ഡോമിനു കൈമാറിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇത് ആദ്യം തന്നെ കൈമാറേണ്ടിയിരുന്നെങ്കിലും ഉന്നതതല ഇടപെടലിനെത്തുടര്‍ന്ന് അതു ചെയ്തിട്ടില്ല.

കള്ളത്തരം പിടിക്കപ്പെടുമ്പോള്‍ മൂടിവയ്‌ക്കാനും മറയിടാനും ഏതറ്റംവരെ പോകാനും മടിയില്ലാത്തവരാണ് സിപിഎം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടവും.  പോലീസിനെ നോക്കുകുത്തിയാക്കി അത് സാധിച്ചെടുക്കാനുള്ള അവരുടെ മികവ് കേരളം പലതവണ കണ്ടിട്ടുണ്ട്. ലൈഫ് മിഷന്‍ കേസിലും  സെക്രട്ടറിയേറ്റിലെ സിസിടിവി കത്തിക്കല്‍ കേസിലും ഒക്കെ മറ്റ് അന്വേഷണം വരാതിരിക്കാന്‍ പെട്ടെന്നുതന്നെ അന്വേഷണം പ്രഖ്യാപിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതൊക്കെ കേരളം മറന്നിട്ടില്ല. അത്തരമൊരു അന്വേഷണവും കണ്ടെത്തലും തന്നെയായിരിക്കും കത്തെഴുത്തിന്റെ കാര്യത്തിലും സംഭവിക്കുക. മറിച്ചു സംഭവിക്കണമെങ്കില്‍ അതിശക്തമായ ജനകീയ മുന്നേറ്റവും നിയമപോരാട്ടവും ഉണ്ടാകണം.

Tags: തിരുവനന്തപുരംcorporationആര്യാ രാജേന്ദ്രന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോഴിക്കോട്  കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ്, സംഭവം നാളെ വിരമിക്കാനിരിക്കെ

Kerala

തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണു

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി

Kerala

തിരുവനന്തപുരത്ത് റോഡപകടത്തില്‍ കോര്‍പറേഷന്‍ ജീവനക്കാരന്‍ മരിച്ചു

Thiruvananthapuram

തലസ്ഥാന നഗരം ദുര്‍ഗന്ധത്തില്‍; നഗരസഭ കേന്ദ്രസഹായം ദുര്‍വ്യയം ചെയ്യുന്നു: കോര്‍പ്പറേഷന്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍

പുതിയ വാര്‍ത്തകള്‍

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies