ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞിരുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ചായിരുന്നു. അതിന് നിര്‍മ്മല സീതാരാമന് മറുപടിയും പറഞ്ഞിരുന്നു- രൂപയുടെ മൂല്യം ഇടിയുന്നതല്ല, പകരം ഡോളര്‍ ശക്തിപ്പെടുന്നതാണ്. അപ്പോള്‍ ലിബറല്‍-കമ്മ്യൂണിസ്റ്റ്-ജിഹാദി മീഡിയകള്‍ നിര്‍മ്മല സീതാരാമനെ എണ്ണയില്‍ വറുക്കുകയായിരുന്നു. അതിന് മുന്‍പന്തിയില്‍ നില്‍ക്കുകയായിരുന്നു എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ പി.ചിദംബരം എന്ന സാമ്പത്തിക വിദഗ്ധനായ കോണ്‍ഗ്രസ് നേതാവ്.
ഇപ്പോള്‍ വെള്ളിയാഴ്ച പൊരുള്‍ പുറത്തുവന്നു. അമേരിക്കയില്‍ പണപ്പെരുപ്പം കുറയുകയും സാധനങ്ങളുടെ വിലക്കയറ്റത്തിന് തെല്ല് ശമനവും ഉണ്ടായതോടെ ഇനിയും ഡോളറിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്റെ പലിശനിരക്ക് പല കുറി വര്‍ധിപ്പിച്ചതാണ് ഡോളര്‍ ശക്തിപ്പെടാന്‍ കാരണമായത്. അതോടെ രൂപയുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ കൂപ്പുകുത്താന്‍ തുടങ്ങി. എന്നാല്‍ വെള്ളിയാഴ്ച ഡോളര്‍ ദുര്‍ബലമാകാന്‍ തുടങ്ങിയതോടെ രൂപ കുതിച്ചുകയറുകയായിരുന്നു. ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ടു രൂപ. വെള്ളിയാഴ്ച മാത്രം ഡോളറിനെതിരെ രൂപ 71 പൈസയുടെ നേട്ടമുണ്ടാക്കി. വിപണി അടയ്ക്കുമ്പോള്‍ രൂപയുടെ വില ഡോളറിന് 81.40 രൂപയില്‍ നിന്നും 80.69 രൂപയായി മാറി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും വലിയ നേട്ടം ഡോളറിനെതിരെ രൂപ നേടുന്നത് ഇതാദ്യം.
വ്യാഴാഴ്ചയും രൂപ ഏഴ് പൈസ കയറിയിരുന്നു. ഇനി വരും നാളുകളില്‍ രൂപയുടെ മൂല്യം കയറുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭാരത് ജോഡോ യാത്ര തീരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തിയതേയുള്ളൂ. ഇനി രൂപയെക്കുറിച്ച് രാഹുല്‍ ഗാന്ധി എന്ത് പറയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: