Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ട ന്യൂനമര്‍ദ്ദം വന്നെത്തുന്നു: കേരളത്തിന് ഭീഷണിയെന്ന് മുന്നറിയിപ്പ്; ശാസ്ത്രീയവശങ്ങള്‍ നിരത്തി ശ്രീമുരുഗന്‍ അന്തിക്കാട്

ശ്രീമുരുഗന്റെ വാക്കുകളിലൂടെ: ഒക്ടോബര്‍ 18 ാം തീയതിയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 20, 21 തീയതിയോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തീവ്രന്യൂനമര്‍ദവും ചുഴലിക്കാറ്റുമായി മാറും. ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ശക്തവും അതിശക്തമായ മഴ ലഭിക്കും.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Oct 17, 2022, 10:14 pm IST
in Kerala
18 ാം തിയതിയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴിയുടെ, ശ്രീമുരുഗന്‍ അന്തിക്കാട്‌

18 ാം തിയതിയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴിയുടെ, ശ്രീമുരുഗന്‍ അന്തിക്കാട്‌

തൃശൂര്‍: പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ശാസ്ത്രീയമായ തെളിവുകളിലൂടെ കണ്ടെത്തുന്ന ശ്രീമുരുഗന്‍ അന്തിക്കാട് വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ ആശങ്ക പങ്കുവെച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീമുരുഗന്‍ പുതിയ കണ്ടെത്തലുകള്‍ കുറിച്ചത്. ജൂലൈയില്‍ പുലര്‍ച്ചെ ഇടുക്കിയില്‍ നടന്ന 2 ചെറു ഭൂകമ്പങ്ങളെ കുറിച്ചും മുന്‍കൂട്ടി സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക ഇദ്ദേഹം പങ്കുവച്ചിരുന്നു.

ശ്രീമുരുഗന്റെ വാക്കുകളിലൂടെ: ഒക്ടോബര്‍ 18 ാം തീയതിയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 20, 21 തീയതിയോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തീവ്രന്യൂനമര്‍ദവും ചുഴലിക്കാറ്റുമായി മാറും. ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ശക്തവും അതിശക്തമായ മഴ ലഭിക്കും.

അതേസമയം, അറബിക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാനും സാധ്യത കാണുന്നു. കേരള തീരത്തോടടുത്ത് രൂപപ്പെടുന്ന ഈ ചക്രവാതച്ചുഴിയും ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയേക്കും. ആദ്യദിവസങ്ങളില്‍ ഇത് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെങ്കിലും പിന്നീട് നേരെ എതിര്‍ദിശയിലേക്ക് തിരിഞ്ഞ് (കിഴക്കോട്ട്) കേരള, കര്‍ണാടക തീരത്തേക്കടുക്കും. അറബിക്കടലിലെ ന്യൂനമര്‍ദ്ദങ്ങളുടെ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി അടിക്കടി സഞ്ചാരപഥം മാറിക്കൊണ്ടിരിക്കുന്ന വിചിത്ര സ്വഭാവമാണിതിനുള്ളത്.

എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ഇരട്ട ന്യൂനമര്‍ദ്ദം കേരളത്തിനും കര്‍ണാടകത്തിനും വലിയ ഭീഷണിയാവാനാണ് സാധ്യത. ഇതുമൂലം കേരളത്തില്‍ അതിതീവ്ര മഴയ്‌ക്കും കാറ്റിനും (ഒരുവേള ചുഴലിക്കാറ്റിനും) ശക്തമായ കടല്‍ക്ഷോഭത്തിനും ഇടയാവും. അറബിക്കടലിലെ ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമായാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണവുമായേക്കും. എന്നാല്‍ സഞ്ചാര പാതയില്‍ വീണ്ടും മാറ്റം വന്ന് കൂടുതല്‍ വടക്കോട്ട് പോയാല്‍ നാം തല്ക്കാലം രക്ഷപ്പെടും. തെക്കോട്ടായാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരവുമാവും.

21 ഓടെ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. ലഭ്യമായ കാലാവസ്ഥാ മോഡലുകള്‍ ഇപ്പോഴേ നല്‍കിക്കൊണ്ടിരിക്കുന്ന സൂചനകള്‍ ഒട്ടും ശുഭകരമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒഡീഷയിലും മറ്റും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. നമുക്കാകട്ടെ ഇക്കാര്യത്തില്‍ മുന്‍ പരിചയങ്ങള്‍ ഒട്ടുമില്ലതാനും. എന്നാല്‍ ഏതുസമയത്തും ഒരു ചുഴലിക്കാറ്റ് എത്താവുന്നതാണെന്ന ബോധം നമുക്കുവേണം. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയും മറ്റു കാലാവസ്ഥാ ശാസ്ത്രജ്ഞരും സര്‍ക്കാരും വരുംദിവസങ്ങളെ ഏറെ ഗൗരവത്തോടെ കാണണം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കയും വേണം. അതേസമയം, ഇത് തന്റെ നിരീക്ഷണ ങ്ങളും നിഗമനങ്ങളും മാത്രമാണെന്നും, ജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും ശ്രീമുരുഗന്‍ അന്തിക്കാട് പറയുന്നു.

Tags: keralaRainLow Pressure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.