Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാപ്പനെ നൊബല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്തത് ചെന്നിത്തലയുടെ മുന്‍ സെക്രട്ടറി; കേരള ഹൗസ് ബീഫ് വിവാദത്തിലും പങ്കാളി

കേരള ഹൗസ് കാന്റീനില്‍ കൊളുത്തി വിട്ട ബീഫ് വിവാദം രാജ്യത്തെ ക്യാംപസുകളിലും തെരുവുകളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 01:45 pm IST
in India

ന്യൂദല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനെ സമാധാനത്തിന്റെ നൊബല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്യുമെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വീരവാദം മുഴക്കിയ പത്രപ്രവര്‍ത്തകയൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറി ഡി ധനു സുമോദിനെ കുറിച്ച് ഏജന്‍സികള്‍ വിശദമായി അന്വേഷിക്കുന്നു. സിദ്ദിഖ് കാപ്പന്റെ ജയില്‍വാസത്തിന്റെ രണ്ടാം വാര്‍ഷികാചരണത്തിനു ദല്‍ഹിയില്‍ മെഴുകുതിരി പ്രകടനം നടത്തുമന്ന് ധന സുമോദ് അറിയിച്ചിരുന്നെങ്കിലും ആരും എത്താത്തതിനാല്‍ പരിപാടി ഉപേക്ഷിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ധനുസുമോദ് ഇപ്പോള്‍ മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫാണ്.

രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തിയ ബീഫ് വിവാദം ധനു സുമോദ് – സിദ്ദിഖ് കാപ്പ സംയുക്ത സംരംഭമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. കേരള ഹൗസ് കാന്റീനില്‍ കൊളുത്തി വിട്ട ബീഫ് വിവാദം രാജ്യത്തെ ക്യാംപസുകളിലും തെരുവുകളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് മുഖപത്രം തേജസിന്റെ ഡല്‍ഹി ലേഖകനായിരുന്ന സിദ്ദിഖ് കാപ്പനും കെയുഡബ്ല്യുജെ സെക്രട്ടറി ധന സുമോദുമായിരുന്നു വിവാദത്തിന്റെ സൂത്രധാരന്മാര്‍.

ബീഫ് വിവാദ കാലത്ത് മംഗളം ലേഖകനായിരുന്ന ധന സുമോദ് പിന്നീട് രമേശ് ചെന്നിത്തലയുടെ സ്റ്റാഫില്‍ അംഗമായി. ധന സുമോദിനു ശേഷമാണ് കാപ്പന്‍ കെയുഡബ്ല്യുജെ സെക്രട്ടറിയാകുന്നത്. മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫായി തിരിച്ചെത്തിയ ശേഷം വീണ്ടും ധന സുമോദ് കെയുഡബ്ല്യുജെ സെക്രട്ടറിയായി.

ജന്തര്‍ മന്ദര്‍ റോഡില്‍ കേരള ഹൗസിന് എതിര്‍വശത്തുള്ള ധവന്‍ ദ്വീപ് ബില്‍ഡിങ്ങിലെ തേജസ് ഓഫിസായിരുന്നു കെ യുഡബ്ല്യുജെ – പോപ്പുലര്‍ ഫ്രണ്ട് ഗൂഡാലോചനകളുടെ സങ്കേതം. ബീഫിന്റെ പേരില്‍ വ്യാജ വിവാദം സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഗൂഡ പദ്ധതിയില്‍ സിദ്ദിഖ് കാപ്പനൊപ്പം ധനസുമോദും സജീവ പങ്കാളിയായി.

കേരള ഹൗസ് കാന്റീനിലെ പോത്തിറച്ചി െ്രെഫയെ പശുവിറച്ചിയായി ഉത്തരേന്ത്യന്‍ ഹിന്ദു സംഘടനാ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ധനസുമോദും കാപ്പനും ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തനെ സമീപിച്ചു. താന്‍ കേരളം ത്തിലെ കാലടി സര്‍വകലാശാലയിലെ എ ബി വി പി നേതാവായിരുന്നെന്നും കേരള ഹൗസ് കാന്റീനിലെ പശുവിറച്ചി വില്‍പന മനക്ലേശമുണ്ടാക്കുന്നതായും ധന സുമോദ് വിഷ്ണു ഗുപ്തനെ അറിയിച്ചു.

ഭാരതീയ ഗോ രക്ഷാ ക്രാന്തി പ്രവര്‍ത്തകരെയും കൂട്ടി വിഷ്ണു ഗുപ്തനും സംഘവും കേരള ഹൗസ് കാന്റീനിലെത്തി. സംഘര്‍ഷം ഷൂട്ട് ചെയ്യാന്‍ കാപ്പനും സുമോദും കാമറാമാന്മാരെയും തയാറാക്കി നിര്‍ത്തിയിരുന്നു. ബീഫ് ഉണ്ടോയെന്ന വിഷ്ണു ഗുപ്തന്റെ ചോദ്യത്തിനു കിട്ടുമെന്ന് കാന്റീന്‍ കാഷ്യര്‍ മറുപടി നല്‍കി. പശുവിറച്ചിയാണെന്നു കരുതി ഹിന്ദു സേനക്കാര്‍ കാന്റീന്‍ അടിച്ചു തകര്‍ത്തു. ഉത്തരേന്ത്യയില്‍ പശുവിറച്ചി നിരോധിച്ചിട്ടുണ്ടെങ്കിലും പോത്തിറച്ചിക്കു നിരോധനമില്ല.

ബീഫിന്റെ പേരില്‍ കേരള ഹൗസിലുണ്ടായ സംഘര്‍ഷം മിനിട്ടുകള്‍ക്കകം ദേശീയ വാര്‍ത്തയായി. കാപ്പനും ധനസുമോദും വിഷ്വലുകള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കി. വിവാദമായതോടെ ഭയപ്പാടിലായ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ വിശ്വാസ് മേത്ത കാന്റീനിലെ ബീഫ് വില്‍പ്പന തടഞ്ഞു.

ഇതോടെ ഭക്ഷണത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്ന ആരോപണവുമായി ഇടതു സംഘടനകള്‍ രംഗത്തെത്തി. കേരളത്തിലെ എം പിമാര്‍ കേരള ഹൗസില്‍ ധര്‍ണ നടത്തി. ധ ന സുമോദിന്റെ നേതൃത്വത്തില്‍ കെ യുഡബ്ല്യുജെയും കേരള ഹൗസില്‍ പ്രകടനം നടത്തി. സംഘപരിവാര്‍ വിരുദ്ധ പ്ലക്കാര്‍ഡുമായി സിദ്ദിഖ് കാപ്പന്‍ കെ യുഡബ്ല്യുജെ പ്രകടനത്തില്‍ അലറി മുദ്രാവാക്യം വിളിക്കുന്ന ഫോട്ടോ പല ദേശീയ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.

രാജ്യവ്യാപകമായി ഡി വൈ എഫ് ഐ ബീഫ് ഫെസ്റ്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം നടത്തി എം.ബി.രാജേഷ് എം പി പോപ്പുലര്‍ ഫ്രണ്ടിന്റെ ബീഫ് വിവാദ അജന്‍ഡയ്‌ക്ക് ഇടതുപക്ഷ പിന്തുണ ഉറപ്പിച്ചു. രാജേഷിന് ചെല്ലപ്പേരും കിട്ടി. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസും ബീഫ് ഫെസ്റ്റ് ക്യാമ്പെയിന്‍ തുടങ്ങി. റിജില്‍ മാക്കുറ്റി നടുറോഡില്‍ പശുക്കുട്ടിയെ കഴുത്തു വെട്ടി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രിയങ്കരനായി. രാജ്യത്തു പല ക്യാംപസുകളിലും എസ് എഫ് ഐ ക്യാംപസ് ഫ്രണ്ടുമായി ചേര്‍ന്നാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

സിദ്ദിഖ് കാപ്പന്‍ ധന സുമോദ് കൂട്ടുകെട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബീഫ് വിവാദം വന്‍ വിജയമായി. അണിയറയില്‍ മറഞ്ഞു നിന്ന പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യം പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റഡാറില്‍ പതിഞ്ഞു. സിദ്ദിഖ് കാപ്പന്‍ പിന്നീട് യു പി പൊലീസിന്റെ പിടിയിലായി.

Tags: യു‌എപി‌എkuwjSiddique Kappanരമേശ് ചെന്നിത്തലRijil Makkuttyബീഫ് ഫെസ്റ്റിവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.