Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മധു വധക്കേസ് : പ്രോസിക്യൂട്ടര്‍ക്ക് ഫീസ് കൊടുക്കാതെ സര്‍ക്കാര്‍

പ്രോസിക്യൂട്ടര്‍ വിചാരണക്കും, അട്ടപ്പാടിയില്‍ ഈ കേസുമായി അന്വേഷണത്തിന് പോകുമ്പോഴും ഭാരിച്ച ചിലവാണ് ഉണ്ടാകുന്നത്. ജൂനിയര്‍ അഭിഭാഷകരേയും കൂട്ടി പോകുമ്പോള്‍ ഇന്ധന ചിലവ്, ഭക്ഷണം എന്നിവക്കെല്ലാം ചിലവേറെയാണ്. സിറ്റിങ് ഫീസ് വേറെയും. കഴിഞ്ഞ ഫെബ്രു. 16 മുതല്‍ സപ്തം. 5 വരേക്കും 1,62,582 രൂപയാണ് ചിലവ് മാത്രം. ഇതിനു പുറമെയാണ് സിറ്റിങ് ഫീസ്.

Janmabhumi Online by Janmabhumi Online
Sep 21, 2022, 10:49 am IST
in Kerala
പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

FacebookTwitterWhatsAppTelegramLinkedinEmail

ജെ. പി. മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: രാഷ്‌ട്രീയ കൊലപാതകക്കേസുകളില്‍ സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കുന്ന സര്‍ക്കാര്‍ അട്ടപ്പാടി മധു വധക്കേസിനു വേണ്ടി നിയമിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഫീസിനത്തില്‍ നയാ പൈസ നല്‍കുന്നില്ല. പാലക്കാട് നിന്ന് കേസുമായി ബന്ധപ്പെട്ട് ദിവസവും മണ്ണാര്‍ക്കാട് സ്പെഷ്യല്‍ ജില്ലാ കോടതിയില്‍ എത്തുന്ന രാജേഷ് എം. മേനോന്റെ അവസ്ഥയാണിത്.

പ്രോസിക്യൂട്ടര്‍ വിചാരണക്കും, അട്ടപ്പാടിയില്‍ ഈ കേസുമായി അന്വേഷണത്തിന് പോകുമ്പോഴും ഭാരിച്ച ചിലവാണ് ഉണ്ടാകുന്നത്. ജൂനിയര്‍ അഭിഭാഷകരേയും കൂട്ടി പോകുമ്പോള്‍ ഇന്ധന ചിലവ്, ഭക്ഷണം എന്നിവക്കെല്ലാം ചിലവേറെയാണ്. സിറ്റിങ് ഫീസ് വേറെയും. കഴിഞ്ഞ ഫെബ്രു. 16 മുതല്‍ സപ്തം. 5 വരേക്കും 1,62,582 രൂപയാണ് ചിലവ് മാത്രം. ഇതിനു പുറമെയാണ് സിറ്റിങ് ഫീസ്. ചിലവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും പാലക്കാട് കളക്ട്രേറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ചോദിക്കുമ്പോള്‍ അത് സെക്രട്ടേറിയറ്റിലേക്ക് അയച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് രാജേഷ് എം. മേനോന്‍ ‘ജന്മഭൂമി’ യോടു പറഞ്ഞു.

ഒരു പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കേണ്ട ഓഫീസ് സൗകര്യമോ, വാഹനമോ, ഒന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലത്രെ. മുമ്പുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍മാരായ അഡ്വ. ഗോപിനാഥ്, അഡ്വ. രഘുനാഥ്, അഡ്വ. രാജേന്ദ്രന്‍ എന്നിവര്‍ക്കും ഇതു തന്നെയായിരുന്നു സ്ഥിതി. കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി ആഗസ്ത്  19 ന് പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. കൃഷണന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. മുമ്പുള്ള പ്രോസിക്യൂട്ടര്‍മാര്‍ ഫീസ് ലഭിക്കാത്തതു കാരണമാണ് പോയതെന്ന ആശങ്ക പോലും നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നു.

നിലവിലുള്ള പ്രോസിക്യൂട്ടറും പിന്മാറിയാല്‍ തന്റെ മകന് നീതി ലഭിക്കില്ലെന്നും, ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പല കേസുകള്‍ക്കും വേണ്ടി ലക്ഷങ്ങളും കോടികളും ചിലവഴിക്കുമ്പോഴും ഒരു പാവപ്പെട്ട ആദിവാസി യുവാവിന് നീതിക്കായി സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ക്ക് ചില്ലിക്കാശു പോലും നല്‍കാത്തത് വെല്ലുവിളിയും അനീതിയുമായിട്ടാണ് സമൂഹം വിലയിരുത്തുന്നത്. കേസ് വാദിക്കുന്ന പ്രോസിക്യൂട്ടര്‍ക്ക് ഫീസ് കൊടുക്കാത്തതില്‍ സങ്കടമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.

Tags: കൊലപാതകംകേരള സര്‍ക്കാര്‍Madhu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

Kerala

ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

Kerala

2011ല്‍ ബംഗാളില്‍ നിറയെ ചെങ്കൊടി; 2024ല്‍ പോയപ്പോള്‍ ചെങ്കൊടിയില്ല; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദയനീയാവസ്ഥ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍

Varadyam

നവതി മധുരത്തില്‍ മധു

Business

കേരളത്തിന്റെ ധനമന്ത്രിയുടെ സഹോദരന്‍ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തേക്ക്; ആരോപണങ്ങളുടെ കരിനിഴലില്‍ നിന്നും ബാങ്കുണരുമോ?

പുതിയ വാര്‍ത്തകള്‍

വയസുകാലത്ത് സഹായമാകുമെന്ന് വാഗ്ദാനം : 74 കാരനെ നിക്കാഹ് ചെയ്തത് തട്ടിയെടുത്തത് 25 ലക്ഷം : നിക്കാഹ് തട്ടിപ്പുകാരി ഹസീന ബീഗം അറസ്റ്റിൽ

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍

‘ അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ ‘ ; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ചിറക്കല്‍കാവ് ക്ഷേത്രത്തിലെ ഗോളക കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് സാമ്പാര്‍ മണി 8 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies