Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദിത്യ കരികാലന്‍ ഞാന്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ലഭിച്ചത് വല്ലാത്തൊരു ഊര്‍ജം; പൊന്നിയിന്‍ സെല്‍വന്‍ ഡ്രീം പ്രൊജക്‌ടെന്ന് വിക്രം

ഈ കഥാപാത്രത്തിനായി മുടി നീട്ടണമെന്നും കുതിരസവാരി പഠിക്കണമെന്നുമെല്ലാം പറഞ്ഞപ്പോള്‍ ശരിക്കും ആവേശമായി. എല്ലാവരും ഈ സിനിമയ്‌ക്കായി നന്നായി കഷ്ടപ്പെട്ടു. മണി സാറിനൊപ്പമുള്ള രാവണനായിരുന്നു കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രങ്ങളിലൊന്ന്.

Janmabhumi Online by Janmabhumi Online
Sep 20, 2022, 09:40 pm IST
in New Release
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലിലെ ചടങ്ങില്‍ നടന്‍ വിക്രം സംസാരിക്കുന്നു. നടി ഐശ്വര്യ ലക്ഷ്മി, തൃഷ, സംവിധായകന്‍ മണിരത്‌നം, ജയംരവി, കാര്‍ത്തി സമീപം. 30ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ ഗോകുലം മൂവീസാണ് വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രം: വി.വി. അനൂപ്

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലിലെ ചടങ്ങില്‍ നടന്‍ വിക്രം സംസാരിക്കുന്നു. നടി ഐശ്വര്യ ലക്ഷ്മി, തൃഷ, സംവിധായകന്‍ മണിരത്‌നം, ജയംരവി, കാര്‍ത്തി സമീപം. 30ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ ഗോകുലം മൂവീസാണ് വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രം: വി.വി. അനൂപ്

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മണിരത്‌നം സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും സ്വപ്ന പ്രൊജക്ടായിരുന്നുവെന്ന് നടന്‍ വിക്രം. തിരുവനന്തപുരത്ത് പൊന്നിയിന്‍ സെല്‍വന്‍ കേരളാ ലോഞ്ചുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കഥാപാത്രം ചെയ്യണമെന്ന് മണിരത്‌നം സര്‍ പറഞ്ഞപ്പോള്‍ വല്ലാത്തൊരു ഊര്‍ജം ലഭിച്ചു. മണിരത്‌നം സിനിമ എന്നുപറഞ്ഞാലേ യുദ്ധത്തിന് പോവുന്നതുപോലെയാണ്. ഈ കഥാപാത്രം ചെയ്യണമെന്ന് മണിരത്‌നം സര്‍ പറഞ്ഞപ്പോള്‍ വല്ലാത്തൊരു ഊര്‍ജം ലഭിച്ചു. ചെറുപ്പം മുതലേ ഇഷ്ടമുള്ള കഥാപാത്രമായിരുന്നു ആദിത്യ കരികാലന്റേത്.

ഈ കഥാപാത്രത്തിനായി മുടി നീട്ടണമെന്നും കുതിരസവാരി പഠിക്കണമെന്നുമെല്ലാം പറഞ്ഞപ്പോള്‍ ശരിക്കും ആവേശമായി. എല്ലാവരും ഈ സിനിമയ്‌ക്കായി നന്നായി കഷ്ടപ്പെട്ടു. മണി സാറിനൊപ്പമുള്ള രാവണനായിരുന്നു കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രങ്ങളിലൊന്ന്. ഒരു യുദ്ധത്തിന് പോകുന്ന പോലെയായിരുന്നു ആ സിനിമ ചെയ്തത്. അപ്പോള്‍ മണിരത്‌നം സര്‍ ഒരു യുദ്ധസിനിമ തന്നെയെടുത്താല്‍ എങ്ങനെയുണ്ടാവും. കൊവിഡ് കാല പ്രതിസന്ധിയൊന്നും സിനിമയുടെ ഊര്‍ജത്തെ ബാധിച്ചിട്ടില്ല. നോവലിസ്റ്റ് കല്‍ക്കിക്കും മണിരത്‌നം സാറിനും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമയില്‍ അനുയോജ്യരായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതാണ് വെല്ലുവിളിയെന്നും അനുയോജ്യരായ അഭിനേതാക്കളെ കിട്ടിയാല്‍ ഒരു സംവിധായകന്‍ പകുതി വിജയം കൈവരിച്ചു കഴിയുമെന്നും സംവിധായകന്‍ മണിരത്‌നം പറഞ്ഞു.  40 വര്‍ഷമായി കാത്തിരിക്കുന്ന സിനിമയാണ് യാഥാര്‍ഥ്യമാകുന്നത്. 2012 സിനിമ നിശ്ചയിച്ചിട്ട് നടക്കാതെ പോയത് നന്നായിയെന്ന് ഇപ്പോള്‍ തോന്നുന്നു. സിനിമയുടെ സാങ്കേതികതയും ക്യാന്‍വാസുമൊക്കെ വിപുലമായി. പത്താം നൂറ്റാണ്ടിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വെല്ലുവിളിയായിരുന്നു.

അവര്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന വേഷവിതാനങ്ങളെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണം വേണം. തമിഴ്‌നാട്ടിലടക്കം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോളരാജവംശത്തെക്കുറിച്ച് ഒട്ടനവധി പഠനങ്ങള്‍ ഉള്ളതും ചിത്രീകരണത്തിന് സഹായകമായി. ഭാവനയും യാഥാര്‍ഥ്യവും ഉള്‍ക്കൊള്ളുന്ന സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. പുസ്തകത്തിലെ കഥാപാത്രങ്ങള്‍ ചെറുപ്പകാലം മുതല്‍ തന്റെ മനസില്‍ വലിയ സ്‌ക്രീനിലെ കഥാപാത്രങ്ങളായി തെളിഞ്ഞുകണ്ടിരുന്നു. ആ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. മലയാളത്തില്‍ സിനിമയെടുക്കാന്‍ സാഹചര്യമുണ്ടായാല്‍ ഉറപ്പായും ചെയ്യുമെന്നും മണിരത്‌നം പറഞ്ഞു.

മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കാര്‍ത്തി, ജയംരവി,  ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

റിലീസിനോടനുബന്ധിച്ച് രാജ്യത്തെ വന്‍നഗരങ്ങളില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരെ കാണാനെത്തും.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് 30 ന് റിലീസ് ചെയ്യുന്നത്.

ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ജയംരവി, പ്രകാശ് രാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ലാല്‍, വിക്രംപ്രഭു, കിഷോര്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി ഒരു വലിയ താരനിരയെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

Tags: actorമണിരത്നംPonniyan Selvanവിക്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

Kerala

ഹൈബ്രിഡ് കഞ്ചാവ് : ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി

India

‘പാക് നടന്റെ സിനിമ ഇന്ത്യയില്‍ വേണ്ട’; ഫവാദ് ഖാന്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies