Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്തൊമ്പതാം നൂറ്റാണ്ട് പറയുന്നത്‌

ചരിത്രത്തില്‍ നാം നല്ലവനായി വാഴ്‌ത്തിയ കായംകുളം കൊച്ചുണ്ണിയെ ചിത്രം കള്ളനായി മാത്രമാണ് പരിഗണിക്കുന്നത്. മോഷണ മുതലിന്റെ ചെറിയൊരു പങ്കുനല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു കള്ളന്‍. ഇത് സമകാലിക കേരള രാഷ്‌ട്രീയത്തോടുള്ള സംവിധായകന്റെ പരിഹാസമായും പ്രേക്ഷകര്‍ കാണും

Janmabhumi Online by Janmabhumi Online
Sep 17, 2022, 06:40 pm IST
in Mollywood
FacebookTwitterWhatsAppTelegramLinkedinEmail

പ്രകാശ്  

തമസ്‌ക്കരിക്കപ്പെട്ട ചരിത്രത്തെ അഭ്രപാളിയില്‍ പുനരാവിഷ്‌കരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വിനയന്‍. ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹ്യ പരിസരമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വേലായുധ ചേകവരുടെ ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  

തിരുവിതാംകൂറിലെ ഒരു ബ്രിട്ടീഷ് ആസ്ഥാനത്തുനിന്നാണ് ചിത്രത്തിന്റെ തുടക്കം. സായിപ്പിന്റെ പ്രീതിക്കായി സവര്‍ണ്ണര്‍ അവര്‍ണരെ വേശ്യാവൃത്തിക്കും മരണം പുല്‍കേണ്ടുന്ന ആയോധന കലകള്‍ക്കും ഉപയോഗിക്കുന്നു. അതിനോട് പ്രതികരിക്കുന്ന വേലായുധനെ അവിടെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം പുരോഗമിക്കുന്നത്. അപ്പോള്‍ വേലായുധന്‍ ഒരു യോദ്ധാവും വ്യവസായിയുമാണ്. അക്കാലത്ത് തിരുവിതാംകൂറിനെ അലട്ടിയിരുന്ന പ്രശ്‌നം കായംകുളം കൊച്ചുണ്ണി കൊള്ളയടിച്ച പത്മനാഭന്റെ തിരുവാഭരണങ്ങള്‍ തിരിച്ചെടുക്കുക എന്നതായിരുന്നു. അതിനായി വേലായുധന്റെ സാഹായം തേടാന്‍ രാജാവ് തീരുമാനിക്കുന്നു. ഇതിനെ അയിത്തത്തിന്റെ പേര് പറഞ്ഞ് മുടക്കുന്നു രാജസദസ്സിലുള്ളവര്‍. എന്നാല്‍ നായര്‍ പട്ടാളം കൊച്ചുണ്ണിക്ക് മുന്നില്‍ തോല്‍ക്കുമ്പോള്‍ രാജ്ഞി വേലായുധന്റെ സഹായം തേടുന്നു. ദൗത്യം ഏറ്റെടുക്കുന്ന വേലായുധന്‍ കൊച്ചുണ്ണിയെ പിടിച്ചുകെട്ടി ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നു. ഇതുമൂലം കൊച്ചുണ്ണിയുമായി അടുപ്പം സുക്ഷിച്ചിരുന്ന രാജസഭയിലെ അംഗങ്ങള്‍ ഭയക്കുകയും വേലായുധനെ ചതിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു.  

ഈഴവ സമൂഹം ഉള്‍പ്പടെയുള്ള തഴ്ന്ന സമൂഹത്തിനായി വേലായുധന്‍ പണംകൊണ്ടും കരുത്തുകൊണ്ടും പോരാടിയ കഥയാണ് ചിത്രം പറയുന്നത്. കഥകളിയും അമ്മച്ചി പുടവയും (മുട്ടിന് താഴെയിറക്കമുള്ള മുണ്ട്) സവര്‍ണ്ണര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന കാലത്ത് അവ അവര്‍ണ്ണര്‍ക്ക് നല്‍കി വ്യവസ്ഥിതിയെ വേലായുധന്‍ വെല്ലുവിളിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മുലക്കരം, മീശക്കരം, അയിത്തം തുടങ്ങിയ അനാചാരങ്ങളെ കാലത്തിന്റെ വേദന ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു. മാറുമറയ്‌ക്കാന്‍ അനുവാദമില്ലാത്ത ഒരു കാലത്തെ അവതരിപ്പിച്ചപ്പോള്‍ അത് അശ്ലീലത്തിലൊതുങ്ങാതിരുന്നത് സംവിധാനമികവ് തന്നെ. സാങ്കേതികത്തികവില്‍ മികച്ച് നില്‍ക്കുന്നു ചിത്രം. എന്നാല്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സംഭാഷണവും കുറെക്കൂടി മികച്ചതാക്കാമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പില്‍ നീലി മാത്രമാണ് നീതി പുലര്‍ത്താനായത്. ചരിത്രത്തില്‍ നാം നല്ലവനായി വാഴ്‌ത്തിയ കായംകുളം കൊച്ചുണ്ണിയെ ചിത്രം കള്ളനായി മാത്രമാണ് പരിഗണിക്കുന്നത്. മോഷണ മുതലിന്റെ ചെറിയൊരു പങ്കുനല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു കള്ളന്‍. ഇത് സമകാലിക കേരള രാഷ്‌ട്രീയത്തോടുള്ള സംവിധായകന്റെ പരിഹാസമായും പ്രേക്ഷകര്‍ കാണും.

മുലക്കരം ആവശ്യപ്പെട്ട പ്രമാണിമാര്‍ക്ക് മുല മുറിച്ച് നല്‍കുന്ന നീലിയിലാണ് ചിത്രം അവസാനിക്കുന്നത്. ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവതരണ മികവുകൊണ്ട് സിനിമയിലെ ഈ ദൃശ്യം പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ട്. 1812 ല്‍ നിരോധിച്ച നിയമം പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഴുവനായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്നു എന്ന് ചിത്രം പറയുന്നു. രാജാവ് നിരോധിച്ചിട്ടും പ്രമാണിമാര്‍ അത് അനുസരിച്ചില്ലെന്നും ചിത്രം പറഞ്ഞുവയ്‌ക്കുന്നു.  

കായംകുളം കൊച്ചുണ്ണിയെ പിടിച്ചുകെട്ടിയ വേലായുധന് സമ്മാനങ്ങള്‍ നല്‍കുന്നതിനു പോലും സഭ അനുവദിച്ചിരുന്നില്ല. തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രാജാവെന്ന് സിനിമ പറയുന്നു. ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠക്ക് മുന്നേ വേലായുധന്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചിരുന്നെന്നാണ് ചിത്രത്തിന്റെ ഭാഷ്യം. ചരിത്ര സിനിമകളുടെ എല്ലാ മികവും അവകാശപ്പെടാനാകില്ലെങ്കിലും മലയാളത്തിലെ ചരിത്ര സിനിമകളില്‍ മികച്ച് നില്‍ക്കുന്നു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്.

Tags: malayalam cinemamovie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും അഡ്വക്കേറ്റ് വേഷത്തില്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ സുരേഷ് ഗോപിവരുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള

Kerala

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

Music

തുടരും…നരിവേട്ട… പിറന്നാളിന്റെ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേയ്ക്സ് ബിജോയ്

Varadyam

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

Entertainment

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്

പുതിയ വാര്‍ത്തകള്‍

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies