Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ദു മല്‍ഹോത്ര പറയുന്നതിനുമപ്പുറം

പള്ളികള്‍ ക്രൈസ്തവരുടെയും മസ്ജിദുകള്‍ മുസ്ലിങ്ങളുടെയും ആരാധനാലയങ്ങളായിരിക്കുന്നതുപോലെ ക്ഷേത്രങ്ങള്‍ അടിസ്ഥാനപരമായി ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്. ഇത് അങ്ങനെയല്ലെന്ന് വരുത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അത് നിയന്ത്രിക്കുന്ന സര്‍ക്കാരുകളും ദേവസ്വം ബോര്‍ഡുകളും ശ്രമിക്കുന്നത്. ദേവസ്വം കമ്മീഷണറായി ഇതരമതസ്ഥരെ വയ്‌ക്കാന്‍ നിയമനിര്‍മാണം നടത്തിയവരുടെ ദുഷ്ടലാക്ക് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇന്ദു മല്‍ഹോത്രയുടെ പ്രതികരണം സ്വാഭാവികം മാത്രം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 31, 2022, 05:00 am IST
in Editorial

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കേരളത്തിലെ കമ്യൂണിസ്റ്റു സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും, വരുമാനം കണ്ടുകൊണ്ടാണ് ഈ നീക്കമെന്നും സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത് ചര്‍ച്ചയ്‌ക്ക് വഴിവയ്‌ക്കുകയുണ്ടായല്ലോ. ഇടതുമുന്നണി സര്‍ക്കാരിലെ ദേവസ്വം മന്ത്രി തന്നെ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായ പ്രകടനം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കിയ ബെഞ്ചില്‍ അംഗമായിരിക്കുകയും, ശബരിമല ക്ഷേത്രത്തില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിയോട് വിയോജിച്ച് ന്യൂനപക്ഷ വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപ എന്ന നിലയ്‌ക്ക് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ഹിന്ദുസംഘടനകള്‍ നിരന്തരം ഉന്നയിക്കുന്നതാണ്. നിരവധി ഉദാഹരണങ്ങളും ഇതിന് ചൂണ്ടിക്കാട്ടാനുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും സര്‍ക്കാരിന് അവകാശമുണ്ടെന്ന വിധി സമ്പാദിച്ചതുതന്നെ ഇതിലൊന്നാണല്ലോ. ഭരണസമിതികളില്‍ കയറിക്കൂടി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇടക്കിടെ അണികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യാറുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് പരമോന്നത നീതിപീഠത്തിന്റെ ഭാഗമായിരുന്ന ഒരു ന്യായാധിപ തന്നെ ഈ കടന്നാക്രമണത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്താണ് വന്‍ വരുമാനമുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ച് അതിനു കീഴിലാക്കി. ഇതുവഴി ക്ഷേത്രസ്വത്തുക്കള്‍ വലിയ തോതില്‍ അന്യാധീനപ്പെട്ടു. നിയമവിരുദ്ധമായി ക്ഷേത്രസ്വത്ത് കയ്യടക്കി വച്ചിരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുകയല്ലാതെ ഈ സ്വത്ത് വീണ്ടെടുക്കാന്‍ ദേവസ്വം ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും ഉണ്ടാകാറില്ല. ചില ഹിന്ദു സംഘടനകളാണ് ഈ പ്രശ്‌നം ഉന്നയിക്കാറുള്ളത്. ക്ഷേത്രഭൂമിയില്‍ കപ്പ നടുന്നതിലും, ക്ഷേത്രക്കുളത്തില്‍ മത്സ്യകൃഷി ചെയ്യുന്നതിലുമൊക്കെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് താല്‍പ്പര്യം. കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടതുമുന്നണി സര്‍ക്കാരോ ക്ഷേത്രം പിടിച്ചെടുക്കുന്നില്ലെന്നും, നേരെമറിച്ച് വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശത്തോട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതികരിച്ചത്. മന്ത്രി പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ല. കമ്യൂണിസ്റ്റുകാര്‍ പ്രഖ്യാപിത നിരീശ്വരവാദികളാണ്. അവര്‍ക്ക് വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ല. ഇതിന്റെ ഒന്നാന്തരം തെളിവാണല്ലോ പോലീസിനെ ഉപയോഗിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തിയതും കള്ളക്കേസുകളില്‍ കുടുക്കിയതും എന്തിനാണ്?  ഇത് വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കലായിരുന്നോ?

വരുമാനത്തില്‍ കണ്ണുവച്ച് കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രം കയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന ആശങ്ക ഒരിക്കലും അസ്ഥാനത്തല്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തന്മാര്‍ കാണിക്കയായി സമര്‍പ്പിക്കുന്നതില്‍നിന്ന് പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റിയതും, ഹൈക്കോടതി അത് റദ്ദാക്കിയതും ആരും മറന്നുപോയിട്ടില്ല. ഗുരുവായൂരിലെ ശ്രീകോവിലിനു മുന്നില്‍ ചെന്നുനിന്ന് അവിടെയാണോ കൃഷ്ണന്‍ ഇരിക്കുന്നതെന്ന് ചോദിക്കുന്ന ഒരു മുഖ്യമന്ത്രിയും, ശബരിമലയില്‍ അയ്യപ്പന്റെ തിരുനടയില്‍ എത്തിയിട്ടും ദേവസ്വം മന്ത്രി തീര്‍ത്ഥവും പ്രസാദവും വാങ്ങാതിരുന്നതും ഭക്തജനങ്ങള്‍ കണ്ടതാണ്. മറ്റൊരു ദേവസ്വം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പാര്‍ട്ടി വിശദീകരണം ചോദിക്കുകയും ചെയ്തു. വിശ്വാസത്തിലും ആരാധനയിലുമൊന്നുമല്ല, ക്ഷേത്ര വരുമാനത്തില്‍ തന്നെയാണ് ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യമെന്ന് ഇതൊക്കെ തെളിയിക്കുന്നുണ്ടല്ലോ. ക്ഷേത്രങ്ങള്‍ നശിച്ചുകാണാന്‍ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. പ്രത്യക്ഷത്തില്‍ അതിന് മുതിരാത്തത് ഭക്തജനങ്ങള്‍ക്ക് വോട്ടുള്ളതുകൊണ്ടാണ്. ദേവസ്വം ബോര്‍ഡ് യൂണിയനുകളിലെ പാര്‍ട്ടി അംഗങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കേണ്ടതുണ്ടല്ലോ. ട്രേഡ് യൂണിയനിസ്റ്റുകളായ ഇവര്‍ക്ക് ആരാധനാമൂര്‍ത്തികളേക്കാള്‍ പാര്‍ട്ടിയിലും അതിന്റെ നേതാക്കളിലുമാണ് വിശ്വാസം. പള്ളികള്‍ ക്രൈസ്തവരുടെയും മസ്ജിദുകള്‍ മുസ്ലിങ്ങളുടെയും ആരാധനാലയങ്ങളായിരിക്കുന്നതുപോലെ ക്ഷേത്രങ്ങള്‍ അടിസ്ഥാനപരമായി ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്.  ഇത് അങ്ങനെയല്ലെന്ന് വരുത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അത് നിയന്ത്രിക്കുന്ന സര്‍ക്കാരുകളും ദേവസ്വം ബോര്‍ഡുകളും ശ്രമിക്കുന്നത്. ദേവസ്വം കമ്മീഷണറായി ഇതരമതസ്ഥരെ വയ്‌ക്കാന്‍ നിയമനിര്‍മാണം നടത്തിയവരുടെ ദുഷ്ടലാക്ക് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇന്ദു മല്‍ഹോത്രയുടെ പ്രതികരണം സ്വാഭാവികം മാത്രം.

Tags: Justice Indu Malhothra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി; യുവതി പ്രവേശന വിധിയില്‍ ഭിന്നവിധി പറഞ്ഞ ന്യായാധിപ

Kerala

ക്ഷേത്രവരുമാനത്തില്‍ നിന്നും നയാപൈസ എടുക്കുന്നില്ലെന്നും സര്‍ക്കാരാണ് കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നതെന്നും വാദിക്കുന്ന തോമസ് ഐസക് അറിയാന്‍

India

അനുകൂലവിധി വന്നാല്‍ സുപ്രീംകോടതിയും ജഡ്ജിയും നല്ലത്; പ്രതികൂലമായാല്‍ ജഡ്ജിയും കോടതിയും തെറ്റ്; ഇന്ദുമല്‍ഹോത്രയെ വേട്ടയാടി ഇടത്-ലിബറല്‍ വാദികള്‍

Kerala

വരുമാനം ലക്ഷ്യംവച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നു: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

India

പഞ്ചാബില്‍ പ്രധാനമന്ത്രി നേരിടേണ്ടി വന്നത് വന്‍സുരക്ഷ വീഴ്ച; പോലീസ് അലംഭാവം കാട്ടി; നരേന്ദ്ര മോദിയുടെ സുരക്ഷ കൂട്ടണമെന്ന് ഇന്ദു മല്‍ഹോത്ര സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.