Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ക്ഷേത്രഭരണത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ ഗുണകരമോ?

1811 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ ആണ് ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രത്തിലാക്കിയത്. അന്നത്തെ ക്ഷേത്ര വരുമാനമാകട്ടെ തിരുവിതാംകൂറിലെ മൊത്തം വരുമാനത്തേക്കാള്‍ മുന്നിലായിരുന്നു. നാഗം അയ്യയുടെയും ടി.കെ.വേലുപിള്ളയുടെയും തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂറിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ക്ഷേത്ര വരുമാനം സഹായിച്ചിട്ടുണ്ട് എന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല മണ്‍റോ ക്ഷേത്ര വരുമാനം മതപരിവര്‍ത്തനത്തിനായി ക്രിസ്തുമത മിഷണറിമാര്‍ക്ക് നല്‍കിയെന്ന ആരോപണവും നിലനില്‍ക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 30, 2022, 05:33 am IST
in Article

ഡോ. രാജഗോപാല്‍ പി.കെ.

അഷ്ടമുടി

ക്ഷേത്ര ഭരണത്തിലെ സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിക്കണമെന്നും ക്ഷേത്രങ്ങളിലെ വരുമാനമാണ് ഈ നിയന്ത്രണത്തിനു പിന്നിലെന്നും സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജ് ഇന്ദു മല്‍ഹോത്ര യുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. ഈ പ്രസ്താവനയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്‌ക്കുന്ന വാദഗതികള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണ്. ഒരു മതേതര സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ മറ്റു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ പൂര്‍ണമായും അതാതു മത വിശ്വാസികള്‍ നിയന്ത്രിക്കുന്നു.

1811 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ ആണ് ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രത്തിലാക്കിയത്. അന്നത്തെ ക്ഷേത്ര വരുമാനമാകട്ടെ തിരുവിതാംകൂറിലെ മൊത്തം വരുമാനത്തേക്കാള്‍ മുന്നിലായിരുന്നു. നാഗം അയ്യയുടെയും ടി.കെ.വേലുപിള്ളയുടെയും തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂറിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ക്ഷേത്ര വരുമാനം സഹായിച്ചിട്ടുണ്ട് എന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല മണ്‍റോ ക്ഷേത്ര വരുമാനം മതപരിവര്‍ത്തനത്തിനായി ക്രിസ്തുമത മിഷണറിമാര്‍ക്ക് നല്‍കിയെന്ന ആരോപണവും നിലനില്‍ക്കുന്നു.

ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഭൂമികളായി മാറി എന്നും പിന്നീട് ഇതു വേര്‍തിരിക്കാന്‍ പ്രയാസമായി മാറി എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1922ല്‍ ദേവസ്വത്തെ റവന്യൂ വകുപ്പില്‍ നിന്നും വിഭജിച്ച് പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിച്ചതോടെ ക്ഷേത്രങ്ങളുടെ ഭരണത്തിനായി ദേവസ്വം ഫണ്ട് രൂപീകരിച്ച് സര്‍ക്കാര്‍ ഒരു നാമ മാത്രമായ തുക വാര്‍ഷിക ഗ്രാന്റായി ക്ഷേത്രങ്ങള്‍ക്കു നല്‍കാന്‍ തുടങ്ങി.

ദേവസ്വം ബോര്‍ഡ് രൂപീകരണം

1949 തിരു-കൊച്ചി ലയനത്തോടെ അന്നത്തെ രാജാക്കന്മാര്‍ കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച ഉടമ്പടിയുടെ ഭാഗമായി തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ക്കുള്ള വാര്‍ഷിക വിഹിതം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 290ബി പ്രകാരം ഉറപ്പാക്കി. സംസ്ഥാന പുനഃസംഘടനയോടെ തിരുവിതാംകൂറിലെ ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ കുറെ ക്ഷേത്രങ്ങള്‍ കന്യാകുമാരി ദേവസ്വത്തിലേക്ക് ചേര്‍ക്കപ്പെട്ടു. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രാസ് ഹിന്ദു മത ധര്‍മ സ്ഥാപന വകുപ്പിന്റെ കീഴിലായി. ഈ വകുപ്പിലെ ഉദ്യോഗസ്ഥരെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമിക്കുമായിരുന്നു. 1971ല്‍ ഗുരുവായൂര്‍ കൂടല്‍ മാണിക്യ ക്ഷേത്രങ്ങള്‍ കൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹിന്ദുക്ഷേത്രങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1971 ഓടെ ക്ഷേത്ര ഭരണത്തിലെ മഹാരാജാക്കന്മാരുടെ നാമമാത്രമായ അധികാരങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു

സര്‍ക്കാര്‍ നിയന്ത്രണം വിമര്‍ശിക്കപ്പെടുന്നു

1961 ല്‍ സര്‍ക്കാര്‍ നിയമിച്ച കുട്ടികൃഷ്ണ മേനോന്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ക്ഷേത്ര ഭരണത്തിലെ രാഷ്‌ട്രീയ വത്കരണത്തെ എതിര്‍ത്തു. 1984 ലെ ശങ്കരന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയന്ത്രണത്തിനെയും രാഷ്‌ട്രീയ വല്‍ക്കരണത്തെയും എതിര്‍ത്തു റിപ്പോര്‍ട്ട് നല്‍കി.1991 ല്‍ ഹൈക്കോടതി നിയമിച്ച ഉന്നതാധികാര കമ്മീഷന്‍ ക്ഷേത്ര ഭരണത്തിലേക്കുള്ള രാഷ്‌ട്രീയ നിയമനങ്ങളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം മെംബേര്‍സ് ആയി ഈശ്വര വിശ്വാസം ഇല്ലാത്തവരെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടായിട്ടും പാര്‍ട്ടി ജില്ലാ സെക്രട്ടറി മാരും മുന്‍ എംഎല്‍എമാരെയും ഒക്കെ നിയമിച്ചു സര്‍ക്കാര്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു.

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍-ബോര്‍ഡ് നിലപാടുകള്‍

ശബരിമല വിഷയത്തിലെ കേരള സര്‍ക്കാര്‍ ആചാര വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത് നാം കണ്ടതാണ്. ക്ഷേത്ര ഭരണത്തിനായുള്ള ദേവസ്വം ബോര്‍ഡ് സ്ത്രീ പ്രവേശനം സാധ്യമാകുന്ന രീതിയില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഹിന്ദു വിരുദ്ധവും നീതി നിഷേധവും ആണ്. ഇരുട്ടിന്റെ മറവില്‍ രണ്ടു ആക്റ്റീവിസ്റ്റ് ആയ സ്ത്രീകളെ സന്നിധാനത്തില്‍ എത്തിച്ച കേരള സര്‍ക്കാര്‍ ആചാര ലാംഘനത്തിന് വഴി തെളിച്ചു. വനിതാ മതില്‍ കെട്ടി ഹിന്ദു വിശ്വാസത്തെ വെല്ലുവിളിച്ച സര്‍ക്കാര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ഒരു പിന്മാറ്റത്തിന് വഴിതെളിച്ചു. ആചാര സംരക്ഷണത്തിനായി പന്തളം രാജകൊട്ടാരവും നായര്‍ സര്‍വീസ് സൊസൈറ്റിയും വിവിധ ഹിന്ദു സംഘടനകള്‍ക്ക് പിന്തുണ നല്‍കിയത് ഏറെ ശ്രദ്ധേയമാണ് ക്ഷേത്ര വിമോചനം പൂര്‍ണമായും നടപ്പില്‍ വന്നാല്‍ ക്ഷേത്രങ്ങള്‍ അഭിവൃദ്ധിയില്‍ എത്തും എന്ന കാര്യത്തില്‍ രണ്ടു അഭിപ്രായമില്ല. ഇതിനായി കൂട്ടായ പ്രയത്‌നം ആവശ്യമാണ്.

Tags: ക്ഷേത്രംദേവസ്വം ബോര്‍ഡ്രാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.